കൊച്ചി: ജോസ് കെ മാണി രാജിവെച്ചതിനെതുടർന്ന് ഒഴിവുന്ന രാജ്യസഭ സീറ്റിലേക്ക് ജോസ് കെ മാണി തന്നെ മത്സരിക്കുന്നതിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. "ഇനി അടുത്തത് മരങ്ങാട്ടുപ്പള്ളി പഞ്ചായത്തിലേക്കുള്ള മത്സരം" ആണെന്ന് ജോസ് കെ മാണിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ പോസ്റ്റിന് താഴെ കുഞ്ഞാലിക്കുട്ടിയെ മറന്നോ എന്നാണ് ഇടതു അനുകൂലികൾ രാഹുലിനോട് ചോദിക്കുന്നത്. "ഒരു മുന്നണിയിൽ നിന്ന് ലോക്സഭാ മെമ്പറാകുന്നു. അതിന്റെ കാലാവധി തീരും മുമ്പ് രാജി വെച്ച് രാജ്യസഭയിൽ മെമ്പറാകുന്നു, ആ കാലാവധി തിരും മുൻപ് മുന്നണി മാറി മറ്റൊരു മുന്നണിയിൽ ചേരുന്നു, രാജ്യസഭാ മെമ്പർ സ്ഥാനം ഒഴിഞ്ഞ് നിയമസഭയിൽ മത്സരിക്കുന്നു, നിയമസഭയിൽ തോൽക്കുമ്പോൾ വീണ്ടും മുന്നണിയിൽ സമ്മർദം ചെലുത്തി രാജ്യസഭയിലേക്ക് മത്സരിക്കുന്നു. ഇനി അടുത്തത് മരങ്ങാട്ടുപ്പള്ളി പഞ്ചായത്തിലേക്കുള്ള മത്സരം!!!" എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ജോസ് കെ മാണിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Also Read : ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്; പാർട്ടിക്ക് ഗുണമോ ദോഷമോ? അധികാര മോഹമല്ല, അനിവാര്യമെന്ന് അണികൾ
എന്നാൽ "കുഞ്ഞാലിക്കുട്ടിയെ ഒക്കെ വെച്ചുനോക്കുമ്പോൾ ഇതൊക്കെ എന്ത്.." എന്ന ചോദ്യമാണ് ഇടതുപക്ഷ അനുഭാവികൾ രാഹുലിന്റെ പോസ്റ്റിന് താഴെ കമന്റുമായെത്തിയത്. "എംഎൽഎ സ്ഥാനം രാജിവച്ച് കേന്ദ്ര മന്ത്രിയാകാൻ എംപിയായി. പിന്നെ എംപിസ്ഥാനം രാജിവച്ച് സംസ്ഥാന ഉപമുഖ്യ മന്ത്രിയാകാൻ എംഎൽഎ ആയ കുഞ്ഞാലിക്കുട്ടി നേതൃത്വം നൽകുന്ന യുഡിഎഫ്" പ്രവർത്തകർ തന്നെയല്ലേ വിമർശനം നടത്തുന്നതെന്നും പലരും ചോദിക്കുന്നു.
Also Read : ആർഎംപിയിൽ കൂട്ടരാജി; വടകര ഏരിയാ സെക്രട്ടറിയും ഒഞ്ചിയം ഏരിയാ കമ്മിറ്റിയഗവും ഉൾപ്പെടെ നിരവധിപ്പേർ സിപിഎമ്മിൽ
രാഹുൽ മാങ്കൂട്ടം ജോസ് കെ മാണിയെ ആണ് ലക്ഷ്യമിട്ടതെങ്കിലും കൊണ്ടത് കുഞ്ഞാലിക്കുട്ടിക്കാണെന്നാണ് ഒരാളുടെ കമന്റ്. കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ട് എൽഡിഎഫിലേക്കെത്തിയപ്പോൾ ജോസ് കെ മാണി രാജിവച്ച സീറ്റ് കേരള കോൺഗ്രസ് എമ്മിന് തന്നെ നൽകാൻ ഇടതുമുന്നണി യോഗം കഴിഞ്ഞ ദിവസമായിരുന്നു തീരുമാനിച്ചത്. ഇതിന് പിന്നാലെ നേതൃയോഗം ചേർന്നാണ് പാർട്ടി ജോസ് കെ മാണിയെ തന്നെ വീണ്ടും സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
Also Read : ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്; പാർട്ടിക്ക് ഗുണമോ ദോഷമോ? അധികാര മോഹമല്ല, അനിവാര്യമെന്ന് അണികൾ
എന്നാൽ "കുഞ്ഞാലിക്കുട്ടിയെ ഒക്കെ വെച്ചുനോക്കുമ്പോൾ ഇതൊക്കെ എന്ത്.." എന്ന ചോദ്യമാണ് ഇടതുപക്ഷ അനുഭാവികൾ രാഹുലിന്റെ പോസ്റ്റിന് താഴെ കമന്റുമായെത്തിയത്. "എംഎൽഎ സ്ഥാനം രാജിവച്ച് കേന്ദ്ര മന്ത്രിയാകാൻ എംപിയായി. പിന്നെ എംപിസ്ഥാനം രാജിവച്ച് സംസ്ഥാന ഉപമുഖ്യ മന്ത്രിയാകാൻ എംഎൽഎ ആയ കുഞ്ഞാലിക്കുട്ടി നേതൃത്വം നൽകുന്ന യുഡിഎഫ്" പ്രവർത്തകർ തന്നെയല്ലേ വിമർശനം നടത്തുന്നതെന്നും പലരും ചോദിക്കുന്നു.
Also Read : ആർഎംപിയിൽ കൂട്ടരാജി; വടകര ഏരിയാ സെക്രട്ടറിയും ഒഞ്ചിയം ഏരിയാ കമ്മിറ്റിയഗവും ഉൾപ്പെടെ നിരവധിപ്പേർ സിപിഎമ്മിൽ
രാഹുൽ മാങ്കൂട്ടം ജോസ് കെ മാണിയെ ആണ് ലക്ഷ്യമിട്ടതെങ്കിലും കൊണ്ടത് കുഞ്ഞാലിക്കുട്ടിക്കാണെന്നാണ് ഒരാളുടെ കമന്റ്. കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ട് എൽഡിഎഫിലേക്കെത്തിയപ്പോൾ ജോസ് കെ മാണി രാജിവച്ച സീറ്റ് കേരള കോൺഗ്രസ് എമ്മിന് തന്നെ നൽകാൻ ഇടതുമുന്നണി യോഗം കഴിഞ്ഞ ദിവസമായിരുന്നു തീരുമാനിച്ചത്. ഇതിന് പിന്നാലെ നേതൃയോഗം ചേർന്നാണ് പാർട്ടി ജോസ് കെ മാണിയെ തന്നെ വീണ്ടും സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.