തിരുവനന്തപുരം: നീളവും കടുപ്പവുമേറിയ ഇംഗ്ലീഷ് വാക്കുകളുമായി തിരുവനന്തപുരം എംപി ശശി തരൂര്‍ എത്തുന്നത് ഇതാദ്യമല്ല. എന്നാൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും മറ്റൊരു വാക്കുമായി രംഗത്തെത്തിയിരിക്കുകയാണ് തരൂര്‍. ബിജെപിയോടുള്ള വിമര്‍ശനം എന്ന രീതിയിലാണ് തരൂര്‍ അത്ര പരിചിതമല്ലാത്ത വാക്ക് ട്വിറ്ററിൽ കുറിച്ചത് . Allodoxaphobia (അലോഡോക്സാഫോബിയ) എന്ന വാക്കാണ് തരൂര്‍ ഞായറാഴ്ച കുറിച്ച ട്വീറ്റിലുള്ളത്. അത്ര പെട്ടെന്നൊന്നും മനസ്സിലാകാത്ത വാക്കിൻ്റെ അര്‍ഥവും ഇത് എങ്ങനെ ഉപയോഗിക്കണമെന്നും തരൂര്‍ ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. അഭിപ്രായങ്ങളോടുള്ള അകാരണമായ ഭയമാണ് Allodoxaphobia എന്നാണ് തരൂര്‍ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ഈ വാക്ക് എങ്ങനെ ഉപയോഗിക്കണം എന്നു വ്യക്തമാക്കിയിരിക്കുന്ന ഭാഗത്താണ് ബിജെപിയ്ക്കെതിരെയുള്ള വിമര്‍ശം.
"യുപിയിലെ ബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരെ യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തുന്നു, കാരണം അവിടുത്തെ രാഷ്ട്രീയനേതൃത്വത്തിന് അലോഡോക്സാഫോബിയ ആണ്." തരൂര്‍ കുറിച്ചു. യുപിയിടെ യോഗി ആദിത്യനാഥ് ആളുകളുടെ അഭിപ്രായപ്രകടനങ്ങളെ കാരണമില്ലാതെ ഭയക്കുന്നതാണ് യുപിഎപി കേസുകള്‍ക്കും രാജ്യദ്രോഹക്കേസുകള്‍ക്കും പിന്നിലെന്നാണ് തരൂരിൻ്റെ വിമര്‍ശനം. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെയുള്ള ഏറ്റവും പ്രധാനപ്പെട്ട വാക്കാണ് ഇതെന്നും തരൂര്‍ ട്വിറ്ററിൽ കുറിച്ചു.
ഇംഗ്ലീഷിൽ 14 അക്ഷരങ്ങളുള്ള ഈ വാക്കിൻ്റെ ഉത്ഭവം ഗ്രീക്കിൽ നിന്നാണെന്നും തരൂര്‍ കുറിച്ചു. 'അലോ' എന്ന ഗ്രീക്ക് പദത്തിൻ്റെ അര്‍ത്ഥം വ്യത്യസ്തം എന്നാണ്. 'ഡോക്സോ' എന്നാൽ അഭിപ്രായം എന്നും 'ഫോബിയ' എന്നാൽ ഭയം എന്നാണും അര്‍ഥമാക്കുന്നത്.
Also Read: ഇന്ത്യക്കാരി ഹര്‍നാസ് സന്ധുവിന് വിശ്വസുന്ദരിപ്പട്ടം; 21 വര്‍ഷത്തിനു ശേഷം കിരീടമണിഞ്ഞ് ഇന്ത്യ
ട്വിറ്ററിലും പ്രസംഗങ്ങളിലും ശശി തരൂര്‍ ഇത്തരം കടുകട്ടി വാക്കുകള്‍ ഉപയോഗിക്കുന്നത് ഇതാദ്യമല്ല. മുൻപ് തരൂര്‍ ഉപയോഗിച്ച 'ഫറാഗോ', 'ട്രോഗ്ലോഡൈറ്റ്' എന്നീ വാക്കുകളും മുൻപ് ശശി തരൂര്‍ ഉപയോഗിച്ചപ്പോള്‍ ശ്രദ്ധ നേടിയിരുന്നു. മനസ്സിലാക്കാൻ പ്രയാസമുള്ള മിശ്രണം എന്നാണ് ഫറാഗോ എന്ന വാക്കിൻ്റെ അര്‍ഥം. പഴഞ്ചൻ അല്ലെങ്കിൽ പുതിയ കാര്യങ്ങളോടു മനഃപൂര്‍വം കണ്ണടയ്ക്കുക എന്നതാണ് ട്രോഗ്ലോഡൈറ്റ് എന്ന വാക്സിൻ്റെ അര്‍ഥം.
Also Read: മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം
പാര്‍ലമെന്‍റംഗമാകുന്നതിനു മുൻപ് മുതിര്‍ന്ന യുഎൻ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന ശശി തരൂര്‍ ഇംഗ്ലീഷിൽ 23 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, ടൈം, ന്യൂസ് വക്ക്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1975ൽ ഡൽഹി സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശശി തരൂര്‍ 22-ാം വയസിൽ 1978ൽ ടഫ് സര്‍വകലാശാലയിലെ ഫ്ലെച്ചര്‍ സ്കൂള്‍ ഓഫ് ലോ ആൻ്റ് ഡിപ്ലോമസിയിൽ നിന്ന് ഇന്‍റര്‍നാഷണൽ റിലേഷൻസ്ആൻ്റ് അഫയേഴ്സിൽ ഡോക്ടറേറ്റും നേടി. ഇത്രയും കുറഞ്ഞ പ്രായത്തിൽ ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ വ്യക്തിയായിരുന്നു ശശി തരൂര്‍.
"യുപിയിലെ ബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരെ യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തുന്നു, കാരണം അവിടുത്തെ രാഷ്ട്രീയനേതൃത്വത്തിന് അലോഡോക്സാഫോബിയ ആണ്." തരൂര്‍ കുറിച്ചു. യുപിയിടെ യോഗി ആദിത്യനാഥ് ആളുകളുടെ അഭിപ്രായപ്രകടനങ്ങളെ കാരണമില്ലാതെ ഭയക്കുന്നതാണ് യുപിഎപി കേസുകള്‍ക്കും രാജ്യദ്രോഹക്കേസുകള്‍ക്കും പിന്നിലെന്നാണ് തരൂരിൻ്റെ വിമര്‍ശനം. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെയുള്ള ഏറ്റവും പ്രധാനപ്പെട്ട വാക്കാണ് ഇതെന്നും തരൂര്‍ ട്വിറ്ററിൽ കുറിച്ചു.
ഇംഗ്ലീഷിൽ 14 അക്ഷരങ്ങളുള്ള ഈ വാക്കിൻ്റെ ഉത്ഭവം ഗ്രീക്കിൽ നിന്നാണെന്നും തരൂര്‍ കുറിച്ചു. 'അലോ' എന്ന ഗ്രീക്ക് പദത്തിൻ്റെ അര്‍ത്ഥം വ്യത്യസ്തം എന്നാണ്. 'ഡോക്സോ' എന്നാൽ അഭിപ്രായം എന്നും 'ഫോബിയ' എന്നാൽ ഭയം എന്നാണും അര്‍ഥമാക്കുന്നത്.
Also Read: ഇന്ത്യക്കാരി ഹര്‍നാസ് സന്ധുവിന് വിശ്വസുന്ദരിപ്പട്ടം; 21 വര്‍ഷത്തിനു ശേഷം കിരീടമണിഞ്ഞ് ഇന്ത്യ
ട്വിറ്ററിലും പ്രസംഗങ്ങളിലും ശശി തരൂര്‍ ഇത്തരം കടുകട്ടി വാക്കുകള്‍ ഉപയോഗിക്കുന്നത് ഇതാദ്യമല്ല. മുൻപ് തരൂര്‍ ഉപയോഗിച്ച 'ഫറാഗോ', 'ട്രോഗ്ലോഡൈറ്റ്' എന്നീ വാക്കുകളും മുൻപ് ശശി തരൂര്‍ ഉപയോഗിച്ചപ്പോള്‍ ശ്രദ്ധ നേടിയിരുന്നു. മനസ്സിലാക്കാൻ പ്രയാസമുള്ള മിശ്രണം എന്നാണ് ഫറാഗോ എന്ന വാക്കിൻ്റെ അര്‍ഥം. പഴഞ്ചൻ അല്ലെങ്കിൽ പുതിയ കാര്യങ്ങളോടു മനഃപൂര്‍വം കണ്ണടയ്ക്കുക എന്നതാണ് ട്രോഗ്ലോഡൈറ്റ് എന്ന വാക്സിൻ്റെ അര്‍ഥം.
Also Read: മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം
പാര്‍ലമെന്‍റംഗമാകുന്നതിനു മുൻപ് മുതിര്‍ന്ന യുഎൻ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന ശശി തരൂര്‍ ഇംഗ്ലീഷിൽ 23 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, ടൈം, ന്യൂസ് വക്ക്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1975ൽ ഡൽഹി സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശശി തരൂര്‍ 22-ാം വയസിൽ 1978ൽ ടഫ് സര്‍വകലാശാലയിലെ ഫ്ലെച്ചര്‍ സ്കൂള്‍ ഓഫ് ലോ ആൻ്റ് ഡിപ്ലോമസിയിൽ നിന്ന് ഇന്‍റര്‍നാഷണൽ റിലേഷൻസ്ആൻ്റ് അഫയേഴ്സിൽ ഡോക്ടറേറ്റും നേടി. ഇത്രയും കുറഞ്ഞ പ്രായത്തിൽ ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ വ്യക്തിയായിരുന്നു ശശി തരൂര്‍.