ബെംഗളൂരു: റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം വാങ്ങിയപ്പോൾ 40 പൈസ അധികം വാങ്ങിയെന്ന് പരാതി നൽകിയ വ്യക്തിക്ക് 4,000 രൂപ പിഴ വിധിച്ച് കോടതി. കോടതിയുടെ സമയം പാഴാക്കിയതിന് 4,000 രൂപ പിഴ അടക്കണമെന്ന് ഉപഭോക്തൃ കോടതിയാണ് വിധിച്ചത്. പ്രശസ്തിയ്ക്ക് വേണ്ടി അനാവശ്യമായി നൽകിയ പരാതിയെന്ന് നിരീക്ഷിച്ചാണ് കോടതി പിഴ അടക്കണമെന്ന് വിധിച്ചത്. ബെംഗളൂരു സ്വദേശി മൂർത്തിക്കാണ് പിഴ ചുമത്തിയത്. 2021 മെയ് 21നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സെൻട്രൽ സ്ട്രീറ്റിലെ ഒരു റസ്റ്റോറന്റിൽ നിന്നാണ് ഭക്ഷണം വാങ്ങിയത്. പാർസലായി വാങ്ങിയ ഭക്ഷണത്തിന് 265 രൂപയുടെ ബില്ലാണ് ജീവനക്കാരൻ നൽകിയത്. എന്നാൽ ആകെ നിരക്ക് 264.60 രൂപയായിരുന്നു. ഇതോടെ 40 പൈസ കൂടുതൽ വാങ്ങിയത് എന്തിനാണെന്ന് മൂർത്തി ജീവനക്കാരനോട് ചോദിക്കുകയായിരുന്നു.
Also Read : ക്ലാസ് മുറിയിൽ നിന്ന് പിസ്റ്റൾ കണ്ടെത്തി; ഞെട്ടിത്തരിച്ച് വിദ്യാർഥികളും രക്ഷിതാക്കളും
മൂർത്തി ബില്ലിനെക്കുറിച്ച് ചോദ്യം ഉന്നയിച്ചപ്പോൾ തൃപ്തികരമായ മറുപടി നൽകാൻ ജീവനക്കാരന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് മൂർത്തി ബെംഗളൂരു ഉപഭോക്തൃ കോടതിയെ പരാതിയുമായി സമീപിച്ചത്. 40 പൈസ അധികമായി വാങ്ങിയത് കടുത്ത മാനസികാഘാതമുണ്ടാക്കിയെന്നും ഒരു രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇയാൾ പരാതി നൽകിയത്.
Also Read : മദ്യനിരോധനം വേണമെന്നു പറഞ്ഞിട്ട് നടക്കുന്നില്ല; മദ്യശാല കല്ലെറിഞ്ഞ് തകർത്ത് ഉമാഭാരതി
ബില്ലിലെ തുക 50 പൈസക്ക് മുകളിലായിരുന്നതിനാലാണ് ഒരു രൂപയാക്കിയതെന്ന് റെസ്റ്റോറന്റിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച കോടതി നിയമ പ്രകാരം 50 പൈസക്ക് മുകളിലുളള തുക റൗണ്ട് ഓഫ് ചെയ്ത് ഒരു രൂപയാക്കാമെന്ന് നിരീക്ഷിക്കുകായിരുന്നു. എട്ട് മാസം നീണ്ട് നിന്ന നിയമ നടപടികൾക്കൊടുവിലാണ് കോടതി വിഷയത്തിൽ വിധി പ്രസ്താവിച്ചത്. പരാതി അനാവശ്യമാണെന്നും പരാതിക്കാരൻ 30 ദിവസത്തിനുള്ളിൽ 2,000 രൂപ റെസ്റ്റോറന്റിനും 2,000 രൂപ കോടതി ചെലവുകള്‍ക്കായും നല്‍കണമെന്നാണ് ഉത്തരവ്.
Also Read : ക്ലാസ് മുറിയിൽ നിന്ന് പിസ്റ്റൾ കണ്ടെത്തി; ഞെട്ടിത്തരിച്ച് വിദ്യാർഥികളും രക്ഷിതാക്കളും
മൂർത്തി ബില്ലിനെക്കുറിച്ച് ചോദ്യം ഉന്നയിച്ചപ്പോൾ തൃപ്തികരമായ മറുപടി നൽകാൻ ജീവനക്കാരന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് മൂർത്തി ബെംഗളൂരു ഉപഭോക്തൃ കോടതിയെ പരാതിയുമായി സമീപിച്ചത്. 40 പൈസ അധികമായി വാങ്ങിയത് കടുത്ത മാനസികാഘാതമുണ്ടാക്കിയെന്നും ഒരു രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇയാൾ പരാതി നൽകിയത്.
Also Read : മദ്യനിരോധനം വേണമെന്നു പറഞ്ഞിട്ട് നടക്കുന്നില്ല; മദ്യശാല കല്ലെറിഞ്ഞ് തകർത്ത് ഉമാഭാരതി
ബില്ലിലെ തുക 50 പൈസക്ക് മുകളിലായിരുന്നതിനാലാണ് ഒരു രൂപയാക്കിയതെന്ന് റെസ്റ്റോറന്റിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച കോടതി നിയമ പ്രകാരം 50 പൈസക്ക് മുകളിലുളള തുക റൗണ്ട് ഓഫ് ചെയ്ത് ഒരു രൂപയാക്കാമെന്ന് നിരീക്ഷിക്കുകായിരുന്നു. എട്ട് മാസം നീണ്ട് നിന്ന നിയമ നടപടികൾക്കൊടുവിലാണ് കോടതി വിഷയത്തിൽ വിധി പ്രസ്താവിച്ചത്. പരാതി അനാവശ്യമാണെന്നും പരാതിക്കാരൻ 30 ദിവസത്തിനുള്ളിൽ 2,000 രൂപ റെസ്റ്റോറന്റിനും 2,000 രൂപ കോടതി ചെലവുകള്‍ക്കായും നല്‍കണമെന്നാണ് ഉത്തരവ്.