കൊച്ചി: അവതാരകയ്ക്കെതിരെ അസഭ്യവര്‍ഷം നടത്തിയെന്ന ആരോപണം നേരിടുന്ന നടൻ ശ്രീനാഥ് ഭാസിയ്ക്കെതിരെ രൂക്ഷമായ ആക്രമണവുമായി അവതാരകയും രാഷ്ട്രീയ നിരീക്ഷകൻ രാഹുൽ ഈശ്വറിൻ്റെ ഭാര്യയുമായ ദീപ രാഹുൽ ഈശ്വര്‍. ഒരു അവതാരകയോ റോേഡിയോ ജോക്കിയോ ആരുടെയും ലഹരിയും മൂഡ് സ്വിങ്സും തീര്‍ക്കാനുള്ള സ്ഥലമല്ലെന്ന് അവര്‍ വ്യക്തമാക്കി. താരങ്ങളുടെ വളര്‍ച്ചയിൽ അവതാരകര്‍ക്കും വലിയ പങ്കുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. വളരെ ഇഷ്ടമുള്ള നടനായിരുന്നു എന്നു സൂചിപ്പിച്ചു കൊണ്ടാണ് ദീപ തൻ്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. എന്നാൽ ഡ്രഗ്സ് എടുത്തിട്ടുണ്ടെങ്കിൽ വീട്ടിലിരിക്കണം എന്നാണ് രാഹുലിന് ദീപയുടെ നിര്‍ദേശം. നിങ്ങളും പണ്ട് അവതാരകൻ ആയിരുന്നില്ലേ എന്നും ശ്രീനാഥ് ഭാസിയോട് ദീപ ചോദിച്ചു. ശ്രീനാഥ് ആവശ്യപ്പെട്ടത് അനുസരിച്ച് ക്യാമറ ഓഫ് ചെയ്തതു മാത്രമാണ് യൂട്യൂബ് ചാനൽ ചെയ്ത പിഴവെന്നും അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ നടൻ്റെ യഥാര്‍ഥ മുഖം കുറച്ചു കൂടി ജനങ്ങൾ കണ്ടേനെയെന്നും അവര്‍ കുറിച്ചു.
അവതാരകയുടെ ചോദ്യത്തിനുള്ള മറുപടി ഇപ്പോൾ എല്ലാവര്ക്കും മനസ്സിലായെന്നും ചട്ടമ്പി നമ്പര്‍ വൺ ആരാണെന്ന് വ്യക്തമായെന്നും ദീപ രാഹുൽ ഈശ്വര്‍ കുറിച്ചു.
Also Read: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ: രൂപം കൊണ്ടത് 2006 ൽ, 18 സംസ്ഥാനങ്ങളിൽ സാന്നിധ്യം, 4 ലക്ഷത്തോളം സജീവ പ്രവർത്തകർ
ശ്രീനാഥ് ഭാസി അഭിനയിച്ച ചട്ടമ്പി സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി ഒരു യൂട്യൂബ് ചാനൽ നടത്തിയ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ചോദ്യങ്ങളുടെ നിലവാരം പോരെന്നു പറഞ്ഞ് ശ്രീനാഥ് ഭാസി പ്രകോപിതനാകുന്നതും രൂക്ഷമായ ഭാഷയിൽ സംസാരിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. എന്നാൽ ഇതിനു ശേഷം ക്യാമറ ഓഫ് ചെയ്യാൻ നടൻ ആവശ്യപ്പെട്ടെന്നും തന്നെ അസഭ്യം പറഞ്ഞെന്നുമാണ് അവതാരകയുടെ പരാതി. യുവതിയുടെ പരാതിയിൽ പോലീസ് ശ്രീനാഥ് ഭാസിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സിനിമയുടെ നിര്‍മാതാക്കളും നടനും തന്നോടു മാപ്പ് പറഞ്ഞതായി യുവതി പിന്നീട് മാധ്യമങ്ങളോടു വിശദീകരിച്ചു.
Also Read: നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി മന്ത്രി അഹമ്മദ് ദേവർകോവിലിനും ഐഎൻഎല്ലിനും ബന്ധം: കെ സുരേന്ദ്രൻ
അതേസമയം, ശ്രീനാഥ് ഭാസിയ്ക്കെതിരെ ദീപ രാഹുൽ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങൾക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നടൻ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നു തെളിയിക്കപ്പെട്ടിട്ടില്ലെന്നും പരിശോധനയുടെഫലം ഇനിയും വന്നിട്ടില്ലെന്നുമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. എല്ലാ ചാനൽ ചര്‍ച്ചകളിലും അതിജീവിതകളായ സ്ത്രീകളെപ്പറ്റി മോശം പറയുന്നയാളാണ് ഭര്‍ത്താവ് രാഹുൽ ഈശ്വര്‍ എന്നും ഒരു തെളിവുമില്ലാതെയാണ് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചതെന്ന് ആരോപിക്കുന്നതെന്നും ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റ് ശീതൾ ശ്യാം വിമര്‍ശിച്ചു.
അതേസമയം, വിമര്‍ശനത്തിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി ദീപ രംഗത്തെത്തി. ലഹരി ഉപയോഗം സംബന്ധിച്ച പരാമര്‍ശങ്ങൾ എല്ലാം നീക്കിയ നിലയിലാണ് ഇപ്പോൾ ഈ പോസ്റ്റ്.
അവതാരകയുടെ ചോദ്യത്തിനുള്ള മറുപടി ഇപ്പോൾ എല്ലാവര്ക്കും മനസ്സിലായെന്നും ചട്ടമ്പി നമ്പര്‍ വൺ ആരാണെന്ന് വ്യക്തമായെന്നും ദീപ രാഹുൽ ഈശ്വര്‍ കുറിച്ചു.
Also Read: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ: രൂപം കൊണ്ടത് 2006 ൽ, 18 സംസ്ഥാനങ്ങളിൽ സാന്നിധ്യം, 4 ലക്ഷത്തോളം സജീവ പ്രവർത്തകർ
ശ്രീനാഥ് ഭാസി അഭിനയിച്ച ചട്ടമ്പി സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി ഒരു യൂട്യൂബ് ചാനൽ നടത്തിയ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ചോദ്യങ്ങളുടെ നിലവാരം പോരെന്നു പറഞ്ഞ് ശ്രീനാഥ് ഭാസി പ്രകോപിതനാകുന്നതും രൂക്ഷമായ ഭാഷയിൽ സംസാരിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. എന്നാൽ ഇതിനു ശേഷം ക്യാമറ ഓഫ് ചെയ്യാൻ നടൻ ആവശ്യപ്പെട്ടെന്നും തന്നെ അസഭ്യം പറഞ്ഞെന്നുമാണ് അവതാരകയുടെ പരാതി. യുവതിയുടെ പരാതിയിൽ പോലീസ് ശ്രീനാഥ് ഭാസിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സിനിമയുടെ നിര്‍മാതാക്കളും നടനും തന്നോടു മാപ്പ് പറഞ്ഞതായി യുവതി പിന്നീട് മാധ്യമങ്ങളോടു വിശദീകരിച്ചു.
Also Read: നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി മന്ത്രി അഹമ്മദ് ദേവർകോവിലിനും ഐഎൻഎല്ലിനും ബന്ധം: കെ സുരേന്ദ്രൻ
അതേസമയം, ശ്രീനാഥ് ഭാസിയ്ക്കെതിരെ ദീപ രാഹുൽ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങൾക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നടൻ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നു തെളിയിക്കപ്പെട്ടിട്ടില്ലെന്നും പരിശോധനയുടെഫലം ഇനിയും വന്നിട്ടില്ലെന്നുമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. എല്ലാ ചാനൽ ചര്‍ച്ചകളിലും അതിജീവിതകളായ സ്ത്രീകളെപ്പറ്റി മോശം പറയുന്നയാളാണ് ഭര്‍ത്താവ് രാഹുൽ ഈശ്വര്‍ എന്നും ഒരു തെളിവുമില്ലാതെയാണ് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചതെന്ന് ആരോപിക്കുന്നതെന്നും ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റ് ശീതൾ ശ്യാം വിമര്‍ശിച്ചു.
അതേസമയം, വിമര്‍ശനത്തിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി ദീപ രംഗത്തെത്തി. ലഹരി ഉപയോഗം സംബന്ധിച്ച പരാമര്‍ശങ്ങൾ എല്ലാം നീക്കിയ നിലയിലാണ് ഇപ്പോൾ ഈ പോസ്റ്റ്.