ആപ്പ്ജില്ല

ഭർത്താവിന് വരുമാനം കൂടി; പിരിഞ്ഞ് കഴിയുന്ന ഭാര്യക്ക് കൂടുതൽ ജീവനാംശം നൽകണമെന്ന് കോടതി!

ഭർത്താവിന് വരുമാനം വർധിച്ചതോടെ തനിക്ക് ലഭിക്കേണ്ട ജീവനാംശവും വർധിപ്പിക്കണമെന്ന് ഭാര്യ. കോടതി ഈ ആവശ്യം അംഗീകരിച്ചു.

Samayam Malayalam 24 Aug 2020, 12:58 pm
അഹമ്മദാബാദ്: ഭർത്താവിൻെറ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുകയും വരുമാനം വർധിക്കുകയും ചെയ്തതിനാൽ അകൽച്ചയിൽ കഴിയുന്ന ഭാര്യയ്ക്ക് കൂടുതൽ പണം ജീവനാംശമായി നൽകണമെന്ന് കോടതി. ഭർത്താവിന് വരുമാനം കൂടിയെന്ന തെളിവുമായി ഭാര്യ കോടതിയെ സമീപിച്ചപ്പോഴാണ് പുതിയ വിധി. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ഒരു മജിസ്ട്രേറ്റ് കോടതിയാണ് ഭാര്യയുടെ ജീവനാംശം 2000 രൂപയിൽൽ നിന്നും 7000 രൂപയായി ഉയർത്തണമെന്ന് ഭർത്താവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


2011 മുതലാണ് തേജൽബെൻ ഭർത്താവുമായി വേർപിരിയണമെന്ന് വ്യക്തമാക്കി കോടതിയെ സമീപിച്ചത്. പരാതിയിൽ വാദം കേട്ട കോടതി 2015ൽ ഭർത്താവ് സൂരജ് സിങ് റാത്തോഡ് 2000 രൂപ ജീവനാംശമായി നൽകണമെന്ന് വിധി പ്രസ്താവിച്ചു. ആ സമയത്ത് സൂരജ് സിങിന് കൃഷി മാത്രമായിരുന്നു വരുമാനമാർഗം.

Also Read: 'ക്യാബ് ആപ്പു'മായി പുതിയ തട്ടിപ്പ്; ലക്ഷ്യമിടുന്നത് ആരോഗ്യപ്രവർത്തകരെ, നഷ്ടമായത് 1 ലക്ഷം രൂപ വരെ!!

ഭർത്താവ് ഫാം തുടങ്ങിയതായി മനസ്സിലായതോടെ 2018ൽ തേജൽബെൻ വീണ്ടും കോടതിയെ സമീപിച്ചു. പശുക്കളുടെ ഫാമിൽ നിന്ന് ഇയാൾക്ക് ദിവസം 5000 രൂപ വരുമാനം ഉണ്ടെന്ന് കോടതിക്ക് വ്യക്തമായി. വെറും 2000 രൂപ കൊണ്ട് തൻെറ ചിലവുകൾ തീരില്ലെന്ന് തേജൽബെൻ പറഞ്ഞു. കേസിൻെറ തുടക്കത്തിൽ ഭർത്താവ് കോടതിയിൽ ഹാജരായിരുന്നു. എന്നാൽ പിന്നീട് കോടതിയിൽ എത്തുകയും ചെയ്തില്ല. ജീവനാംശം 9000 രൂപയാക്കണമെന്നാണ് തേജൽബെൻ ആവശ്യപ്പെട്ടത്. എന്നാൽ 7000 രൂപയാക്കി വർധിപ്പിക്കാൻ കോടതി വിധിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ