അഹമ്മദാബാദ്: കൊറോണ വൈറസ് പകരുന്നത് തടയാൻ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസറിന് ബദലായി 100 ശതമാനം പ്രകൃതിദത്തമായ മറ്റൊരു ഉത്പന്നം വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. ഗോമൂത്രം കൊണ്ട് തയ്യാക്കിയ ഹാൻഡ് സാനിറ്റൈസർ അടുത്തയാഴ്ച വിപണിയിലെത്തും. ഗുജറാത്തിലെ ജാംനഗറിൽ പ്രവർത്തിക്കുന്ന വനിത സഹകരണസംഘമായ കാമധേനു ദിവ്യ ഔഷധി മഹില മണ്ഡലിയാണ് ഗോമൂത്രത്തിൽ നിന്ന് ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ച് വിൽപനയ്ക്ക് എത്തിക്കുന്നത്.
ഗോ-സേഫ് എന്ന പേരിലാണ് ഹാൻഡ് സാനിറ്റൈസർ പുറത്തിറക്കുക. രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭ് കതിരിയയാണ് ചൊവ്വാഴ്ച നടന്ന വെബിനാറിൽ കാമധേനു ദിവ്യ ഔഷധി മഹില മണ്ഡലിയുടെ പുതിയ ഉത്പന്നം അവതരിപ്പിച്ചത്. ലോക്ക് ഡൗൺ കാലത്ത് രണ്ട് ഗോമൂത്ര അധിഷ്ഠിത ഉത്പന്നങ്ങൾ സംഘം പുറത്തിറക്കിയിരുന്നു. ഗോ-പ്രൊട്ടക്റ്റ് എന്ന പേരിൽ തറ തുടയ്ക്കുന്നതിനുള്ള സാനിറ്റൈസറും ഗോക്ലീൻ എന്ന പേരിൽ റൂം ക്ലീനിംഗ് ലിക്വിഡുമായിരുന്നു പുറത്തിറക്കിയത്.
Also Read: അഴിമതി മറയ്ക്കാൻ വിവാഹമോചനം, കൈക്കൂലി കേസിൽ അറസ്റ്റിലായ തഹസിൽദാരുടെ നാടകം പൊളിഞ്ഞതിങ്ങനെ!
എഫ്ഡിസിഎയിൽ നിന്ന് ഗോ-സേഫിന് ലൈസൻസ് നേടുന്നതിനുള്ള പ്രക്രിയകൾ നടന്നുക്കൊണ്ടിരിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ ലൈസൻസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വനിതാ സഹകരണത്തിന്റെ മാർക്കറ്റിംഗ് വിഭാഗമായ കാമധേനു അർത്ഥസേതു ഡയറക്ടർ മനീഷ ഷാ പറഞ്ഞു. പഞ്ചഗവ്യ ആയുർവേദ ക്ലിനിക്കൽ റിസർച്ച് യൂണിറ്റിലാണ് ഉത്‌പന്നം വികസിപ്പിച്ചത്.
ഗോമൂത്രം അടിസ്ഥാനമാക്കി നിർമ്മിച്ച ഹാൻഡ് സാനിറ്റൈസറിന്റെ ചേരുവകളെക്കുറിച്ച് വെളിപ്പെടുത്താൻ കഴിയില്ല. എന്നാൽ വേപ്പ്, തുളസി തുടങ്ങിയ പ്രകൃതിദത്ത ഔഷധസസ്യങ്ങൾ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. സമൂഹത്തിലെ ഒരു വിഭാഗം ഗോമൂത്രത്തിന്റെ ഔഷധ ഗുണത്തിൽ വിശ്വസിക്കുന്നു. അതിനാൽ ക്രിയാത്മക പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മനീഷ കൂട്ടിച്ചേർത്തു.
Also Read: ചൈനയില്‍ നിര്‍മ്മിച്ച ബൈക്കുകൾ ഇനി മിസോറാമിൽ ഓടില്ല; നിരോധനം ഏര്‍പ്പെടുത്തി സർക്കാർ
നേരത്തെ രാജസ്ഥാൻ ആസ്ഥാനമായുള്ള ഗൗകൃതി എന്ന സ്ഥാപനം ചാണകത്തിൽ നിന്ന് നിർമ്മിച്ച പേപ്പർ ഉപയോഗിച്ച് ഉണ്ടാക്കിയ ഡിസ്പോസിബിൾ ഫെയ്സ് മാസ്കുകൾ പുറത്തിറക്കിയിരുന്നു. ചാണകം ഉപയോഗിച്ച് ഇതുവരെ 80,000 ഫെയ്സ് മാസ്കുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും അതിൽ 50,000 ത്തിലധികം വിതരണം ചെയ്തതായും ഗൗകൃതി ചെയർമാൻ ഭീം രാജ് ശർമ്മ പറഞ്ഞു. 11, 13 രൂപയ്ക്കാണ് മാസ്കുകൾ വിറ്റത്. ഈ ഫെയ്സ് മാസ്കുകളിൽ ഭൂരിഭാഗവും പോലീസ്, ഡോക്ടർമാർ, നഴ്‌സുമാർ, ശുചിത്വ തൊഴിലാളികൾ തുടങ്ങിയ കൊവിഡ് പോരാളികൾക്ക് വിതരണം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോ-സേഫ് എന്ന പേരിലാണ് ഹാൻഡ് സാനിറ്റൈസർ പുറത്തിറക്കുക. രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭ് കതിരിയയാണ് ചൊവ്വാഴ്ച നടന്ന വെബിനാറിൽ കാമധേനു ദിവ്യ ഔഷധി മഹില മണ്ഡലിയുടെ പുതിയ ഉത്പന്നം അവതരിപ്പിച്ചത്. ലോക്ക് ഡൗൺ കാലത്ത് രണ്ട് ഗോമൂത്ര അധിഷ്ഠിത ഉത്പന്നങ്ങൾ സംഘം പുറത്തിറക്കിയിരുന്നു. ഗോ-പ്രൊട്ടക്റ്റ് എന്ന പേരിൽ തറ തുടയ്ക്കുന്നതിനുള്ള സാനിറ്റൈസറും ഗോക്ലീൻ എന്ന പേരിൽ റൂം ക്ലീനിംഗ് ലിക്വിഡുമായിരുന്നു പുറത്തിറക്കിയത്.
Also Read: അഴിമതി മറയ്ക്കാൻ വിവാഹമോചനം, കൈക്കൂലി കേസിൽ അറസ്റ്റിലായ തഹസിൽദാരുടെ നാടകം പൊളിഞ്ഞതിങ്ങനെ!
എഫ്ഡിസിഎയിൽ നിന്ന് ഗോ-സേഫിന് ലൈസൻസ് നേടുന്നതിനുള്ള പ്രക്രിയകൾ നടന്നുക്കൊണ്ടിരിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ ലൈസൻസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വനിതാ സഹകരണത്തിന്റെ മാർക്കറ്റിംഗ് വിഭാഗമായ കാമധേനു അർത്ഥസേതു ഡയറക്ടർ മനീഷ ഷാ പറഞ്ഞു. പഞ്ചഗവ്യ ആയുർവേദ ക്ലിനിക്കൽ റിസർച്ച് യൂണിറ്റിലാണ് ഉത്‌പന്നം വികസിപ്പിച്ചത്.
ഗോമൂത്രം അടിസ്ഥാനമാക്കി നിർമ്മിച്ച ഹാൻഡ് സാനിറ്റൈസറിന്റെ ചേരുവകളെക്കുറിച്ച് വെളിപ്പെടുത്താൻ കഴിയില്ല. എന്നാൽ വേപ്പ്, തുളസി തുടങ്ങിയ പ്രകൃതിദത്ത ഔഷധസസ്യങ്ങൾ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. സമൂഹത്തിലെ ഒരു വിഭാഗം ഗോമൂത്രത്തിന്റെ ഔഷധ ഗുണത്തിൽ വിശ്വസിക്കുന്നു. അതിനാൽ ക്രിയാത്മക പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മനീഷ കൂട്ടിച്ചേർത്തു.
Also Read: ചൈനയില്‍ നിര്‍മ്മിച്ച ബൈക്കുകൾ ഇനി മിസോറാമിൽ ഓടില്ല; നിരോധനം ഏര്‍പ്പെടുത്തി സർക്കാർ
നേരത്തെ രാജസ്ഥാൻ ആസ്ഥാനമായുള്ള ഗൗകൃതി എന്ന സ്ഥാപനം ചാണകത്തിൽ നിന്ന് നിർമ്മിച്ച പേപ്പർ ഉപയോഗിച്ച് ഉണ്ടാക്കിയ ഡിസ്പോസിബിൾ ഫെയ്സ് മാസ്കുകൾ പുറത്തിറക്കിയിരുന്നു. ചാണകം ഉപയോഗിച്ച് ഇതുവരെ 80,000 ഫെയ്സ് മാസ്കുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും അതിൽ 50,000 ത്തിലധികം വിതരണം ചെയ്തതായും ഗൗകൃതി ചെയർമാൻ ഭീം രാജ് ശർമ്മ പറഞ്ഞു. 11, 13 രൂപയ്ക്കാണ് മാസ്കുകൾ വിറ്റത്. ഈ ഫെയ്സ് മാസ്കുകളിൽ ഭൂരിഭാഗവും പോലീസ്, ഡോക്ടർമാർ, നഴ്‌സുമാർ, ശുചിത്വ തൊഴിലാളികൾ തുടങ്ങിയ കൊവിഡ് പോരാളികൾക്ക് വിതരണം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.