സ്തനങ്ങളുടെ വലുപ്പ വ്യത്യാസം സാധാരണമാണ്. ഇതിൽ അസാധാരണമായി ഒന്നുമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ യുകെ സ്വദേശിയായ റബേക്ക ബുച്ചർ എന്ന 25 കാരിയുടേത് വ്യത്യസ്തമായ അനുഭവമാണ്. തന്റെ സ്തനങ്ങളിലൊന്നിന് വളർച്ചയില്ലെന്ന് റബേക്ക കൗമാര പ്രായത്തിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഇതു ചൂണ്ടിക്കാട്ടി ഡോക്ടർമാരെ സമീപിച്ചപ്പോൾ അവർ തന്റെ ആശങ്ക കണക്കിലെടുത്തില്ലെന്ന് യുവതി പറയുന്നു. "കൗമാര പ്രായം പിന്നിടുമ്പോൾ എന്റെ സ്തനങ്ങളിലൊന്ന് വളരുന്നുണ്ടായിരുന്നില്ല. എന്നാൽ മറ്റൊന്നിന് സാധാരണ വളർച്ചയുണ്ടായിരുന്നുതാനും." സ്തനങ്ങളിലൊന്ന് വളരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർമാരെ സമീപിച്ചപ്പോഴൊക്കെ "നിങ്ങൾക്ക് ഇതുവരെ പ്രായപൂർത്തിയായിട്ടില്ല എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇത് കാര്യമാക്കാനില്ല. നിങ്ങളുടെ സ്തനം വളരും. സ്ത്രീകളുടെ ഒരു സ്തനം മറ്റൊന്നിനേക്കാൾ ചെറുതായിരിക്കുന്നത് സ്വാഭാവികമാണ്. കുറച്ച് വർഷങ്ങൾക്കുള്ളിൽ വളർന്നില്ലെങ്കിൽ നിങ്ങൾ വീണ്ടും വരൂ." തന്റെ അനുഭവം വിവരിച്ചുകൊണ്ടുള്ള റബേക്കയുടെ വീഡിയോ ഇതുവരെ 2.3 ദശലക്ഷണം ആളുകളാണ് കണ്ടിരിക്കുന്നത്.
കൗമാര പ്രായത്തിൽ തന്റെ വലതു സ്തനം വളരെ വേഗത്തിൽ വളരുന്നുണ്ടായിരുന്നുവെന്ന് റബേക്ക പറയുന്നു. എന്നാൽ "ഇടത് സ്തനം വളരുന്നതേയുണ്ടായിരുന്നില്ല. സ്തനങ്ങളിലൊന്ന് വളരാത്തതിനാൽ അത് മറ്റുള്ളവരിൽ നിന്നും മറച്ചുവെയ്ക്കാൻ ഞാൻ പാടുപെട്ടു. ബ്രായുടെ ഒരു കപ്പിൽ സോക്സ് നിറച്ചാണ് ഞാൻ കുറവ് പരിഹരിച്ചത്. കൂടാതെ ഇറുകിയ കഴുത്തുള്ള ടർട്ടിൽനെക്ക് ടോപ്പുമാണ് ധരിച്ചിരുന്നത്."
അവസാനം ഡോക്ടർമാരിൽ നിന്നും തൃപ്തികരമായ മറുപടി ലഭിക്കാതെ വന്നതോടെ ഗൂഗിളിന്റെ സഹായത്തോടെയാണ് റബേക്ക തന്റെ അസുഖം എന്താണെന്നു കണ്ടെത്തിയത്. "വൺ ബൂബ്" എന്ന് ഗൂഗിളിൽ സേർച്ച് ചെയ്തപ്പോൾ വിചിത്രമായ കുറേ കാര്യങ്ങളാണ് കണ്ടെത്. എന്നാൽ അതിനിടയിൽ നിന്നും തന്റെ അസുഖം 'പോളണ്ട് സിൻഡ്രോം' ആണെന്ന് റബേക്ക തിരിച്ചരിഞ്ഞു. ശരീരത്തിന്റെ ഒരു വശത്തെ പേശികൾക്ക് വളർച്ചക്കുറവുണ്ടാകുന്ന ജനിതക തകരാറാണ് പോളണ്ട് സിൻഡ്രോം.
ഡോക്ടർക്കു മുന്നിൽ തന്റെ കണ്ടെത്തൽ റബേക്ക അവതരിപ്പിച്ചെങ്കിലും അദ്ദേഹം അത് അംഗീകരിച്ചില്ല. തന്റെ മെഡിക്കൽ പഠനകാലത്ത് ഇത്തരമൊരു അസുഖത്തെക്കുറിച്ച് പഠിച്ചിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. ഇതിനിടെ 11 ഡോക്ടർമാരെ റബേക്ക സന്ദർശിച്ചു. ഓരോരുത്തർക്കും പല പല കാരണങ്ങളായിരുന്നു റബേക്കയുടെ ശാരീരിക അവസ്ഥയെക്കുറിച്ച് പറയാനുണ്ടായിരുന്നത്. ഇതോടെ തന്നെപ്പോലെ ശാരീരിക പ്രത്യേകതകളുള്ള പോളണ്ട് ഡിൻഡ്രോം ബാധിച്ച ആളുകളെ കണ്ടെത്താൻ റബേക്ക തീരുമാനിച്ചു. തുടർന്നാണ് ടിക് ടോക്കിലൂടെ തന്റെ അനുഭവം തുറന്നു പറയാൻ റബേക്ക തീരുമാനിച്ചത്.
തന്റെ അസുഖത്തെക്കുറിച്ച് പഠിക്കുന്നതിനേക്കാൾ തനിക്ക് സ്തനം ഇംപ്ലാന്റ് ചെയ്തു തരാനാണ് ഡോക്ടർമാർക്ക് തിരക്ക്. എന്നാൽ തനിക്ക് സ്തനം ഇംപ്ലാന്റ് ചെയ്യാൻ പദ്ധതികളൊന്നുമില്ലെന്ന് റബേക്ക പറഞ്ഞു.
കൗമാര പ്രായത്തിൽ തന്റെ വലതു സ്തനം വളരെ വേഗത്തിൽ വളരുന്നുണ്ടായിരുന്നുവെന്ന് റബേക്ക പറയുന്നു. എന്നാൽ "ഇടത് സ്തനം വളരുന്നതേയുണ്ടായിരുന്നില്ല. സ്തനങ്ങളിലൊന്ന് വളരാത്തതിനാൽ അത് മറ്റുള്ളവരിൽ നിന്നും മറച്ചുവെയ്ക്കാൻ ഞാൻ പാടുപെട്ടു. ബ്രായുടെ ഒരു കപ്പിൽ സോക്സ് നിറച്ചാണ് ഞാൻ കുറവ് പരിഹരിച്ചത്. കൂടാതെ ഇറുകിയ കഴുത്തുള്ള ടർട്ടിൽനെക്ക് ടോപ്പുമാണ് ധരിച്ചിരുന്നത്."
അവസാനം ഡോക്ടർമാരിൽ നിന്നും തൃപ്തികരമായ മറുപടി ലഭിക്കാതെ വന്നതോടെ ഗൂഗിളിന്റെ സഹായത്തോടെയാണ് റബേക്ക തന്റെ അസുഖം എന്താണെന്നു കണ്ടെത്തിയത്. "വൺ ബൂബ്" എന്ന് ഗൂഗിളിൽ സേർച്ച് ചെയ്തപ്പോൾ വിചിത്രമായ കുറേ കാര്യങ്ങളാണ് കണ്ടെത്. എന്നാൽ അതിനിടയിൽ നിന്നും തന്റെ അസുഖം 'പോളണ്ട് സിൻഡ്രോം' ആണെന്ന് റബേക്ക തിരിച്ചരിഞ്ഞു. ശരീരത്തിന്റെ ഒരു വശത്തെ പേശികൾക്ക് വളർച്ചക്കുറവുണ്ടാകുന്ന ജനിതക തകരാറാണ് പോളണ്ട് സിൻഡ്രോം.
ഡോക്ടർക്കു മുന്നിൽ തന്റെ കണ്ടെത്തൽ റബേക്ക അവതരിപ്പിച്ചെങ്കിലും അദ്ദേഹം അത് അംഗീകരിച്ചില്ല. തന്റെ മെഡിക്കൽ പഠനകാലത്ത് ഇത്തരമൊരു അസുഖത്തെക്കുറിച്ച് പഠിച്ചിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. ഇതിനിടെ 11 ഡോക്ടർമാരെ റബേക്ക സന്ദർശിച്ചു. ഓരോരുത്തർക്കും പല പല കാരണങ്ങളായിരുന്നു റബേക്കയുടെ ശാരീരിക അവസ്ഥയെക്കുറിച്ച് പറയാനുണ്ടായിരുന്നത്. ഇതോടെ തന്നെപ്പോലെ ശാരീരിക പ്രത്യേകതകളുള്ള പോളണ്ട് ഡിൻഡ്രോം ബാധിച്ച ആളുകളെ കണ്ടെത്താൻ റബേക്ക തീരുമാനിച്ചു. തുടർന്നാണ് ടിക് ടോക്കിലൂടെ തന്റെ അനുഭവം തുറന്നു പറയാൻ റബേക്ക തീരുമാനിച്ചത്.
തന്റെ അസുഖത്തെക്കുറിച്ച് പഠിക്കുന്നതിനേക്കാൾ തനിക്ക് സ്തനം ഇംപ്ലാന്റ് ചെയ്തു തരാനാണ് ഡോക്ടർമാർക്ക് തിരക്ക്. എന്നാൽ തനിക്ക് സ്തനം ഇംപ്ലാന്റ് ചെയ്യാൻ പദ്ധതികളൊന്നുമില്ലെന്ന് റബേക്ക പറഞ്ഞു.