ആപ്പ്ജില്ല

കൊറോണ കറിയും മാസ്കും, മധുരപലഹാരങ്ങളും കേക്കുകളും വേറെ; ഇന്ത്യക്കാർക്ക് ഇടയില്‍ ബോധവത്കരണം ഇങ്ങനെയും

വൈറസ് വ്യാപനത്തിന്‍റെ ഭാഗമായി മാസങ്ങളോളം ഹോട്ടലുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഹോട്ടല്‍ തുറന്നപ്പോള്‍ ആണ് വിഭവങ്ങള്‍ കൊവിഡ് 19നെയും ബന്ധപ്പെടുത്തി ബോധവത്കരണം നടത്താന്‍ കച്ചവടക്കാര്‍ തീരുമാനിച്ചത്.

Samayam Malayalam 1 Aug 2020, 5:06 pm
കൊറോണ രാജ്യത്ത് പടര്‍ന്ന് പിടിക്കുമ്പോള്‍ വ്യത്യസ്ഥമായ ബോധവത്കരണ പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യക്കാര്.‍ സംഭവം ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. ജോധ്പൂരിലെ കൊറോണ കറിയും നാനി മാസ്കും മുതൽ കൊൽക്കത്തയിലെ കൊറോണ മധുരപലഹാരങ്ങളും കേക്കുകളും വരെ ഇന്ന് കൊവിഡ് ബോധവത്കരണത്തിന്‍റെ ഭാഗമാണ്. ഇന്ത്യക്കാർക്ക് ഇടയില്‍ മാത്രം കണ്ട് വരുന്ന ഇത്തരം ബോധവത്കരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Samayam Malayalam കൊറോണ മധുരപലഹാരങ്ങളും കേക്കുകളും






ജോധ്പൂർ റെസ്റ്റോറന്റിൽ നിന്നുള്ള കൊറോണ കറിയും മാസ്ക് നാനിന്റെയും ചിത്രങ്ങൾ വൈറലായുരുന്നു. റെസ്റ്റോറന്റിൽ പുതിയ മെനുവില്‍ അത് ഉള്‍പ്പെടുത്തിയിരുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നീട് ചെന്നൈയില്‍ നിന്നുള്ള മാസ്ക് പൊറോട്ടയും വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊറോണ റാവ ദോശ, കൊറോണ ബോണ്ടയാണ് വൈറലായ പുതിയ പലഹാരങ്ങള്‍. പഴയ പൊറോട്ട ഹിറ്റായപ്പോള്‍ ആണ് പുതിയ പരീക്ഷണവുമായി കച്ചവടക്കാര്‍ എത്തിയിരിക്കുന്നത്.



Also Read: ഇന്ത്യയിലെ ആദ്യത്തെ പോലീസ് സ്വവർഗ്ഗാനുരാഗികൾ? ഒരുമിച്ച് താമസിച്ചിരുന്ന വനിതാ പോലീസുകാർ വിവാഹത്തിനൊരുങ്ങുന്നു!

വൈറസിന്റെ ആകൃതിയില്‍ ഇത്രയും ഉണ്ടാക്കാമെങ്കില്‍ കേക്കുകളും ഉണ്ടാക്കാന്‍ സാധിക്കും എന്ന തിരിച്ചറിവാണ് കൊൽക്കത്തയിലെ ഒരു സ്വീറ്റ് ഷോപ്പ് ഉടമയെ കൊറോണ കേക്ക് ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. കൊറോണ വൈറസ് പോലെ രൂപകൽപ്പന ചെയ്ത മധുരപലഹാരങ്ങള്‍ ആണ് അദ്ദേഹം പുറത്തിറക്കിയത്. കേക്ക് ഉണ്ടാക്കുക മാത്രം അല്ല കഴിക്കാന്‍ വരുന്നവരോട് വൈറസിനെതിരെ പേരാടാനും അദ്ദേഹം പറയുന്നുണ്ട്.


വൈറസ് വ്യാപനത്തിന്‍റെ ഭാഗമായി മാസങ്ങളോളം ഹോട്ടലുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ക്രമേണ രാജ്യം അണ്‍ലോക്കിലേക്ക് പോകുകയാണ്. നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ച് ഹോട്ടലുകള്‍ തുറക്കുന്നുണ്ട്. എന്നാല്‍ കൊവിഡില്‍ നിന്ന് രാജ്യം ഇപ്പോഴും മുക്തമായിട്ടില്ലെന്നും സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആണ് ഇത്തരത്തിലുള്ള ബോധവല്‍കരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ