ഹോട്ടായി വസ്ത്രം ധരിച്ചതിന് യുഎസിലെ സൂപ്പർ മാർക്കറ്റിൽ നിന്നും ഇറക്കിവിട്ടെന്ന് വെളിപ്പെടുത്തി മോഡൽ. മിയാമിയിലെ ഒരു സൂപ്പർമാർക്കറ്റിൽ ഷോപ്പിങ് നടത്തുന്നതിനിടെ ഒരു ജീവനക്കാരൻ അടുത്തെത്തുകയും തന്നോട് ഇറങ്ങി പോകാൻ ആവശ്യപ്പെട്ടുവെന്നും ബ്രസീലിയൻ വനിതയും മോഡലുമായ ഇറാ ഫെറേറ പറഞ്ഞു.
സൂപ്പർമാർക്കറ്റ് ജീവനക്കാരൻ തന്റെ ഓൺലി ഫാൻസ് അക്കൗണ്ട് ഫോളോ ചെയ്യുന്ന ആളാണെന്ന് ഇറാ ഫെറേറ അവകാശപ്പെടുന്നു. താൻ സ്റ്റോറിൽ വെച്ച് ഫോട്ടോ ഷൂട്ട് നടത്തുമെന്ന് ജീവനക്കാരൻ കരുതിയിട്ടുണ്ടാകാമെന്ന് യുവതി പറയുന്നു. "തനിച്ചാണ് സൂപ്പർ മാർക്കറ്റിൽ പോയത്." എന്നാൽ താൻ ധരിച്ചിരുന്ന വസ്ത്രം ഏതാണെന്ന് വെളിപ്പെടുത്താൻ യുവതി തയ്യാറായില്ല. ഹോട്ടായി വസ്ത്രം ധരിച്ചതിനാലാകാം തന്നെ പുറത്താക്കിയതെന്ന് യുവതി വെളിപ്പെടുത്തി.
"ഞാൻ അപമാനിക്കപ്പെട്ടുവെന്ന് തോന്നി. അലറിക്കൊണ്ട് എന്നെ സൂപ്പർ മാർക്കറ്റിൽ നിന്നും പുറത്താക്കുമ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്റെ വേഷം മോശപ്പെട്ടതായിരുന്നില്ല. ഞാൻ ഇത്തരം വസ്ത്രങ്ങൾ ബ്രസീലിൽ ആയിരിക്കുമ്പോൾ ദിവസേന ധരിക്കുന്നതാണ്. എനിക്ക് ഒരിക്കലും ഇത്തരമൊരു അനുഭവം നേരിടേണ്ടിവന്നിട്ടില്ല." ഇറ പറഞ്ഞു.
"ഞാൻ ചെയ്യാത്ത കാര്യത്തിന്റെ പേരിൽ ജീവനക്കാരൻ എന്നെ കുറ്റപ്പെടുത്തി. എന്നെ സംബന്ധിച്ച് അത് അയാളുടെ മുൻവിധിയാണ്. ഞാൻ പൊതുസ്ഥലത്തു വെച്ച് മുമ്പ് ഷൂട്ടിങ് നടത്തിയിട്ടുണ്ട്. എന്നാൽ അത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെയാണ്. ആദ്യമായല്ല ജോലിയുടെ പേരിൽ നാണംകെടുന്നത്." യുവതി പറഞ്ഞു.
"ഒരിക്കൽ ബ്രസീലിലെ ഒരു ബീച്ചിൽ നീന്തൽ വസ്ത്രം ധരിച്ചു നിൽക്കുകയായിരുന്നു. അപ്പോൾ മൂന്ന് സ്ത്രീകൾ സമീപിക്കുകയും വെളിവില്ലാത്തവൾ എന്നു വിളിക്കുകയും നഗ്ന ചിത്രം വിൽക്കുന്നുണ്ടോയെന്ന് ചോദിക്കുകയും ചെയ്തു." ഇറാ ഫെറേറ പറഞ്ഞു. മറ്റൊരിക്കൽ ഇറക്കം കുറഞ്ഞ വസ്ത്രത്തിന്റെ പേരിൽ താൻ വിമാനത്തിൽ വെച്ച് അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും യുവതി പറയുന്നു.
സൂപ്പർമാർക്കറ്റ് ജീവനക്കാരൻ തന്റെ ഓൺലി ഫാൻസ് അക്കൗണ്ട് ഫോളോ ചെയ്യുന്ന ആളാണെന്ന് ഇറാ ഫെറേറ അവകാശപ്പെടുന്നു. താൻ സ്റ്റോറിൽ വെച്ച് ഫോട്ടോ ഷൂട്ട് നടത്തുമെന്ന് ജീവനക്കാരൻ കരുതിയിട്ടുണ്ടാകാമെന്ന് യുവതി പറയുന്നു. "തനിച്ചാണ് സൂപ്പർ മാർക്കറ്റിൽ പോയത്." എന്നാൽ താൻ ധരിച്ചിരുന്ന വസ്ത്രം ഏതാണെന്ന് വെളിപ്പെടുത്താൻ യുവതി തയ്യാറായില്ല. ഹോട്ടായി വസ്ത്രം ധരിച്ചതിനാലാകാം തന്നെ പുറത്താക്കിയതെന്ന് യുവതി വെളിപ്പെടുത്തി.
"ഞാൻ അപമാനിക്കപ്പെട്ടുവെന്ന് തോന്നി. അലറിക്കൊണ്ട് എന്നെ സൂപ്പർ മാർക്കറ്റിൽ നിന്നും പുറത്താക്കുമ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്റെ വേഷം മോശപ്പെട്ടതായിരുന്നില്ല. ഞാൻ ഇത്തരം വസ്ത്രങ്ങൾ ബ്രസീലിൽ ആയിരിക്കുമ്പോൾ ദിവസേന ധരിക്കുന്നതാണ്. എനിക്ക് ഒരിക്കലും ഇത്തരമൊരു അനുഭവം നേരിടേണ്ടിവന്നിട്ടില്ല." ഇറ പറഞ്ഞു.
"ഞാൻ ചെയ്യാത്ത കാര്യത്തിന്റെ പേരിൽ ജീവനക്കാരൻ എന്നെ കുറ്റപ്പെടുത്തി. എന്നെ സംബന്ധിച്ച് അത് അയാളുടെ മുൻവിധിയാണ്. ഞാൻ പൊതുസ്ഥലത്തു വെച്ച് മുമ്പ് ഷൂട്ടിങ് നടത്തിയിട്ടുണ്ട്. എന്നാൽ അത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെയാണ്. ആദ്യമായല്ല ജോലിയുടെ പേരിൽ നാണംകെടുന്നത്." യുവതി പറഞ്ഞു.
"ഒരിക്കൽ ബ്രസീലിലെ ഒരു ബീച്ചിൽ നീന്തൽ വസ്ത്രം ധരിച്ചു നിൽക്കുകയായിരുന്നു. അപ്പോൾ മൂന്ന് സ്ത്രീകൾ സമീപിക്കുകയും വെളിവില്ലാത്തവൾ എന്നു വിളിക്കുകയും നഗ്ന ചിത്രം വിൽക്കുന്നുണ്ടോയെന്ന് ചോദിക്കുകയും ചെയ്തു." ഇറാ ഫെറേറ പറഞ്ഞു. മറ്റൊരിക്കൽ ഇറക്കം കുറഞ്ഞ വസ്ത്രത്തിന്റെ പേരിൽ താൻ വിമാനത്തിൽ വെച്ച് അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും യുവതി പറയുന്നു.