ബാങ്കോക്ക്: കുറ്റിക്കാട്ടിലോ ഇരുട്ടത്തോ മറ്റെന്തെങ്കിലും ജീവിയെ കണ്ട് പെട്ടെന്നു പാമ്പ് ആണെന്ന് തെറ്റിദ്ധരിക്കുന്നത് പുതിയ കാര്യമല്ല. എന്നാൽ വ്യക്തമായി ജീവിയെ കണ്ടുകഴിഞ്ഞാൽ പാമ്പല്ലെന്നു ആശ്വസിക്കുന്നതാണ് ശീലം. എന്നാൽ നേരിട്ടു പല വട്ടം കണ്ടിട്ടും അജ്ഞാതജീവി എന്താണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിഷമത്തിലാണ് തായ്ലൻഡിലെ ഒരു ഗ്രാമത്തിലുള്ളവര്‍. ബക്കറ്റിൽ സൂക്ഷിച്ചിട്ടുള്ള 'വിചിത്രജീവി'യുടെ ദൃശ്യങ്ങളും ഇതിനോടകം വൈറലായിട്ടുണ്ട്. വടക്കുകിഴക്കൻ തായ്ലൻഡിലെ സാഖോൻ നാഖോൻ പ്രവിശ്യയിലാണ് സംഭവം നടന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടടിയോളം നീളമുള്ള പാമ്പിനു സമാനമാണ് ജീവിയുടെ രൂപം. എന്നാൽ സാധാരണ പാമ്പുകൾക്ക് മിനുങ്ങിയ ശരീരമാണെങ്കിൽ ഒരു ചതുപ്പുനിലത്ത് കണ്ടെത്തിയ ജീവിയുടെ ശരീരത്തിൽ പച്ച നിറത്തിൽ ഇടതൂർന്ന രോമങ്ങളാണ് ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറയുന്നു. പ്രദേശവാസിയായ 49കാരനാണ് ജീവിയെ കണ്ടെത്തിയതെന്നാണ് തായ്ലൻഡ് മാധ്യമമായ തായ്ഗറിൽ പറയുന്നത്.
Also Read: ഈ വർഷത്തെ ആദ്യ ചുഴിലിക്കാറ്റ് 'അസാനി'; കേരളത്തിന് ഭീഷണിയുണ്ടോ?
ഇതിനു മുൻപ് ഇത്തരമൊരു ജീവിയെ കണ്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ഈ ജീവിയെ കണ്ട് കൗതുകം തോന്നിയ ഇയാൾ കുടുംബംഗാങ്ങളെ കാണിക്കാനായി ജീവിയെ വീട്ടിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് വെള്ളം നിറച്ച ഒരു ബക്കറ്റിലേയ്ക്ക് ഇതിനെ വാങ്ങി. ഭക്ഷണമായി ചെറുമീനുകളെയും നല്കി. കഴിഞ്ഞ മാസം അവസാനം പിടികൂടിയെ ജീവി ഏതാണെന്ന് സ്ഥിരീകരിക്കാൻ അധികൃതര്‍ക്കായി കാത്തിരിക്കുകയായിരുന്നു കുടുംബം.
എന്നാൽ ഇതൊരു പാമ്പ് തന്നെയാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. ദേഹത്തെ ശൽക്കങ്ങളിൽ പായൽ വളര്‍ന്നതു കൊണ്ടാണ് ഇത് രോമങ്ങളായി തോന്നുന്നതെന്നും ഇവര്‍ പറയന്നു. എന്നാൽ ഇത്തരത്തിലൊരു പാമ്പിനെ കണ്ടിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. "ഇതുപോലൊരു പാമ്പിനെ ഞാൻ ഇതിനു മുൻപു കണ്ടിട്ടില്ല. ഇത് എന്തു ജീവിയാണെന്ന് ആളുകള്‍ കണ്ടുപിടിക്കുകയും ഗവേഷണത്തിൽ ഏര്‍പ്പെടുകയും ചെയ്യട്ടെ എന്നാണ് ഞങ്ങളുടെ കുടുംബം കരുതിയത്." പാമ്പിനെ പിടികൂടിയയാളുടെ ബന്ധുവായ വാറാപോൺ പാന്യാസാൺ എന്ന 30കാരൻ പറഞ്ഞു.
Also Read: സംസ്ഥാനത്ത് പവർകട്ടും ലോഡ് ഷെഡിങ്ങും ഏർപ്പെടുത്തേണ്ട സാഹചര്യമില്ല: മന്ത്രി കൃഷ്ണൻകുട്ടി
ഇത് ഒരു തരം പാമ്പ് തന്നെയാണെന്നാണ് മൃഗസംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാം ചാറ്റ്ഫീൽഡും പറയുന്നത്. പഫ് ഫേസ്ഡ് സ്നേക്ക് എന്നയിനത്തിൽപ്പെട്ട പാമ്പാണ് ഇതെന്നും പാമ്പിൻ്റെ ശൽക്കങ്ങളിൽ പായൽ വളര്‍ന്നത് രോമങ്ങളായി തോന്നുന്നതാണെന്നും ഇദ്ദേഹം പറഞ്ഞു. അടുത്ത തവണ പടം പൊഴിച്ചു കഴിയുമ്പോള്‍ ഇതിനു സാധാരണ പാമ്പിൻ്റെ രൂപമായി മാറുമെന്നും ഇദ്ദേഹം വ്യക്തമാക്കി.
വെള്ളത്തിൽ വളരുന്ന ഇത്തരം പാമ്പുകള്‍ ദക്ഷിണപൂര്‍വേഷ്യൻ രാജ്യങ്ങളിൽ സാധാരണമാണ്. ഇവയ്ക്ക് നേരിയ വിഷവുമുണ്ട്. ചെറുതവളകളും മത്സ്യങ്ങളുമാണ് ഇവയുടെ ഭക്ഷണം.
Also Read: ഈ വർഷത്തെ ആദ്യ ചുഴിലിക്കാറ്റ് 'അസാനി'; കേരളത്തിന് ഭീഷണിയുണ്ടോ?
ഇതിനു മുൻപ് ഇത്തരമൊരു ജീവിയെ കണ്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ഈ ജീവിയെ കണ്ട് കൗതുകം തോന്നിയ ഇയാൾ കുടുംബംഗാങ്ങളെ കാണിക്കാനായി ജീവിയെ വീട്ടിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് വെള്ളം നിറച്ച ഒരു ബക്കറ്റിലേയ്ക്ക് ഇതിനെ വാങ്ങി. ഭക്ഷണമായി ചെറുമീനുകളെയും നല്കി. കഴിഞ്ഞ മാസം അവസാനം പിടികൂടിയെ ജീവി ഏതാണെന്ന് സ്ഥിരീകരിക്കാൻ അധികൃതര്‍ക്കായി കാത്തിരിക്കുകയായിരുന്നു കുടുംബം.
എന്നാൽ ഇതൊരു പാമ്പ് തന്നെയാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. ദേഹത്തെ ശൽക്കങ്ങളിൽ പായൽ വളര്‍ന്നതു കൊണ്ടാണ് ഇത് രോമങ്ങളായി തോന്നുന്നതെന്നും ഇവര്‍ പറയന്നു. എന്നാൽ ഇത്തരത്തിലൊരു പാമ്പിനെ കണ്ടിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. "ഇതുപോലൊരു പാമ്പിനെ ഞാൻ ഇതിനു മുൻപു കണ്ടിട്ടില്ല. ഇത് എന്തു ജീവിയാണെന്ന് ആളുകള്‍ കണ്ടുപിടിക്കുകയും ഗവേഷണത്തിൽ ഏര്‍പ്പെടുകയും ചെയ്യട്ടെ എന്നാണ് ഞങ്ങളുടെ കുടുംബം കരുതിയത്." പാമ്പിനെ പിടികൂടിയയാളുടെ ബന്ധുവായ വാറാപോൺ പാന്യാസാൺ എന്ന 30കാരൻ പറഞ്ഞു.
Also Read: സംസ്ഥാനത്ത് പവർകട്ടും ലോഡ് ഷെഡിങ്ങും ഏർപ്പെടുത്തേണ്ട സാഹചര്യമില്ല: മന്ത്രി കൃഷ്ണൻകുട്ടി
ഇത് ഒരു തരം പാമ്പ് തന്നെയാണെന്നാണ് മൃഗസംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാം ചാറ്റ്ഫീൽഡും പറയുന്നത്. പഫ് ഫേസ്ഡ് സ്നേക്ക് എന്നയിനത്തിൽപ്പെട്ട പാമ്പാണ് ഇതെന്നും പാമ്പിൻ്റെ ശൽക്കങ്ങളിൽ പായൽ വളര്‍ന്നത് രോമങ്ങളായി തോന്നുന്നതാണെന്നും ഇദ്ദേഹം പറഞ്ഞു. അടുത്ത തവണ പടം പൊഴിച്ചു കഴിയുമ്പോള്‍ ഇതിനു സാധാരണ പാമ്പിൻ്റെ രൂപമായി മാറുമെന്നും ഇദ്ദേഹം വ്യക്തമാക്കി.
വെള്ളത്തിൽ വളരുന്ന ഇത്തരം പാമ്പുകള്‍ ദക്ഷിണപൂര്‍വേഷ്യൻ രാജ്യങ്ങളിൽ സാധാരണമാണ്. ഇവയ്ക്ക് നേരിയ വിഷവുമുണ്ട്. ചെറുതവളകളും മത്സ്യങ്ങളുമാണ് ഇവയുടെ ഭക്ഷണം.