ആപ്പ്ജില്ല

ഫെയ്സ്ബുക്കില്‍ ഭാര്യയെകുറിച്ച് പോസ്റ്റിട്ടു; കേസ് കോടതിയില്‍ എത്തിയപ്പോള്‍ ഭര്‍ത്താവിന് കിട്ടിയത് എട്ടിന്‍റെ പണി

സോഷ്യൽ മീഡിയയിൽ തന്‍റെ ഫോട്ടോകള്‍ മോശമായി പോസ്റ്റ് ചെയ്തപ്പോൾ ആണ് യുവതി കോടതിയെ സമീപിച്ചത്

Samayam Malayalam 12 Aug 2020, 3:11 pm
തന്‍റെ ഫെയ്സ്ബുക്കിലൂടെ ഭാര്യയെ മോശമായി ചിത്രീകരിച്ച് പോസ്റ്റിട്ട ഭര്‍ത്താവിനാണ് എട്ടിന്‍റെ പണി കിട്ടിയിരിക്കുന്നത്. നാല് വർഷമായി ദമ്പതികൾ തര്‍ക്കത്തിലാണ്. 28 കാരിയായ ഭാര്യ ഗാർഹിക പീഡന നിയമപ്രകാരം ഭർത്താവിനെതിരെ 2016 ൽ ആണ് കേസ് നല്‍കിയത്. 2019 ഏപ്രിലിൽ ഭർത്താവ് പ്രതിമാസം 4,000 രൂപ യുവതിക്ക് ചെലവ് നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഭാര്യ ഈ വിധിയില്‍ തൃപ്തയായില്ല. സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോകള്‍ മോശമായി പോസ്റ്റ് ചെയ്തതിനെതിരെ വീണ്ടും കോടതിയെ സമീപിച്ചു.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: മരിച്ച അധ്യാപകന്‍റെ അക്കൗണ്ടിൽ ഒന്നരവർഷത്തോളം ശമ്പളം അയച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

ഫെസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ തന്‍റെ ഫോട്ടോകള്‍ക്ക് താഴെ മോശം കമന്‍റുകള്‍ ആണ് എത്തുന്നതെന്നും ഇതിന് കാരണക്കാരനായ തന്‍റെ മുന്‍ ഭര്‍ത്താവ് നഷ്ട പരിഹാരം നല്‍കണം എന്നുമാണ് യുവതിയുടെ പരാതി. സംഭവം പരിശോധിച്ച കോടതി ഭാര്യക്ക് 15,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. ഇത് മാനസിക അതിക്രമത്തിന് തുല്യമാണെന്നും ഗാർഹിക പീഡനമായി കണക്കാക്കണമെന്നും കോടതി പറഞ്ഞു.

Also Read: ലൈംഗിക അവയവത്തിന് തീ കൊളുത്തി യൂട്യൂബ് ലൈവ്; അതിരു കടന്ന സാഹസിക പ്രവർത്തനം കണ്ട് അന്തം വിട്ട് സൈബർ ലോകം

തന്നെ അപകീർത്തിപ്പെടുത്താനുള്ള ഭർത്താവിന്‍റെ നടപടികളിൽ തനിക്ക് വലിയ ദുഃഖമുണ്ടെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. കേസ് വിസ്തരിച്ച ശേഷമാണ് സോഷ്യൽ മീഡിയയിലെ മോശം പോസ്റ്റുകൾക്ക് 6% പലിശ സഹിതം ഒരു മാസത്തിനുള്ളിൽ 15,000 രൂപ നഷ്ടപരിഹാരം നൽകാൻ സെഷൻസ് കോടതി ഉത്തരവിട്ടത്. നിയമ നടപടികള്‍ക്കാവശ്യമായ ചെലവുകള്‍ക്കായി 1,000 രൂപയിൽ നിന്ന് 3,000 രൂപ നല്‍കാനും കോടതി ഉത്തരവിട്ടു.

ആര്‍ട്ടിക്കിള്‍ ഷോ