ആപ്പ്ജില്ല

മരിച്ച വീട്ടുടമസ്ഥന്റെ എടിഎം കാർഡ് തട്ടിയെടുത്തു; വീട്ടുജോലിക്കാരി കവർന്നത് 35 ലക്ഷം രൂപ

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്തായിരുന്നു പ്രതികള്‍ മോഷണം നടത്തിയത്. ഫോണ്‍ ഓഫായിരുന്നതിനാല്‍ എസ്എംഎസ് ശ്രദ്ധയില്‍പ്പെട്ടില്ല.

Samayam Malayalam 19 Aug 2020, 11:54 am
കഴിഞ്ഞ ഏഴു വർഷമായി അൻവർ ഷാ റോഡിലെ ഒരു വീട്ടിൽ ജോലിചെയ്യുന്ന വീട്ടു ജോലിക്കാരിയെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാര്യം അറിഞ്ഞപ്പോള്‍ അടുത്തുള്ളവര്‍ മൂക്കത്ത് വിരല്‍ വെച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസമായി വീട്ടുടമയുടെ അക്കൗണ്ടില്‍ നിന്ന് യുവതി മോഷ്ട്ടിച്ചത് 35 ലക്ഷം രൂപയാണ്. പ്രിൻസ് അൻവർ ഷാ റോഡിലെ സിറ്റി ഹൈ നിവാസിയായ അനുരാഗ് അഗർവാൾ ആണ് പോലീസില്‍ പരാതി നല്‍കിയത്. തന്‍റെ പിതാവ് സത്യനാരായൺ അഗർവാളിന്റെ എടിഎം കാർഡ് മോഷ്ടിച്ച് മാർച്ച് 30 നും മെയ് 30 നും ഇടയിൽ ആരോ എടിഎമ്മില്‍ നിന്നും 34,90,000 രൂപ പിൻവലിച്ചു എന്നാണ് പരാതി.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: സിനിമയും ജീവിതമാണ്; അഭിനയവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്ന ഐഎഎസ് ഓഫീസർ

പ്രതികള്‍ പണം മോഷ്ട്ടിച്ചത് പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്ത് ആയിരുന്നു. ആരും ബാങ്കുകളിലേക്ക് പോകാത്തതിനാൽ പണം പിന്‍വലിച്ചതിനെ കുറിച്ച് ഒരു അറിവും കിട്ടിയില്ലെന്ന് അനുരാഗ് അഗർവാൾ പറയുന്നു . സത്യനാരായണന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ എസ്എംഎസ് അലേർട്ടുകൾ എത്തിയില്ല. അച്ഛന്‍ മരണപ്പെട്ടതിനാല്‍ മകന്‍ അച്ഛന്‍റെ എടിഎം പിന്‍ നമ്പര്‍ മറന്ന് പോകാതിരിക്കാന്‍ അച്ഛന്‍റെ ഫോണില്‍ എസ്എംഎസ് അയച്ചിട്ടു. ഈ നമ്പര്‍ ആണ് വീട്ടുജോലിക്കാരി കരസ്ഥമാക്കിയത്. ജൂൺ ഒന്നിന് മകന്‍ പിതാവിന്റെ അക്കൗണ്ടില്‍ നിന്ന് പണം എടുക്കാൻ ബാങ്കിൽ പോയപ്പോഴാണ് മോഷണത്തെക്കുറിച്ച് മനസ്സിലായത്.

Also Read: നായ കടിച്ച ആടിന്‍റെ പേരില്‍ തര്‍ക്കം; സഹോദരങ്ങള്‍ തമ്മിൽ ഏറ്റുമുട്ടി, 3 പേര്‍ക്ക് പരിക്ക്

അന്വേഷണത്തിനിടെ എടിഎം കൗണ്ടറുകളുടെ ഇടപാട് വിശദാംശങ്ങളും സിസിടിവി ദൃശ്യങ്ങളും പോലീസുകാർ കണ്ടെത്തി. മുഖംമൂടികളും തൊപ്പികളും ധരിച്ച് രണ്ട് പേർ പണം പിൻവലിച്ചതായാണ് പോലീസ് കണ്ടെത്തിയത്. നഗരത്തിലെ വിവധ ഇടങ്ങളില്‍ നിന്നാണ് ഇവര്‍ പണം പിന്‍വലിച്ചത്. പിന്നീട് പോലീസ് നടത്തിയ തെരച്ചിലിനൊടുവില്‍ ആണ് എടിഎം കവര്‍ച്ച നടത്തിയ പ്രതികളെ കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ആണ് വീട്ടുജോലിക്കാരിയായ സ്ത്രീയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്.പ്രതികളിൽ നിന്ന് ഇതുവരെ 27 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ