ആപ്പ്ജില്ല

എൻ്റേത് ഒരു ബ്രാഹ്മണകുടുംബമാണ്, ചതിച്ചതാണ്, ഞാൻ ഒരു സ്ത്രീയെയും പീഡിപ്പിച്ചിട്ടില്ല', 'ഉണ്ണി ഒരു പ്രശ്നവും ചെയിതിട്ടില്ല', ഇനിയും അമ്മയുടെ മുന്നിൽ വന്നു മീശ പിരിച്ചു നിൽക്കും; മീശക്കാരൻ' വിനീത് പറയുന്നു

തൻ്റെ കൂടെ നിന്ന ചിലർ ചതിച്ചതാണെന്നും താൻ ആരെയും പീഡിപ്പിച്ചിട്ടില്ലെന്നും ഇനിയും മീശ പിരിച്ചു വരുമെന്നുമാണ് പുതിയ ലുക്കിലെത്തിയ വിനീത് വീഡിയോയിൽ വ്യക്തമാക്കിയത്.

Samayam Malayalam 29 Oct 2022, 5:22 pm
താൻ ആരെയും പീഡിപ്പിച്ചിട്ടില്ലെന്നും തൻ്റെ പേരിൽ പ്രചരിക്കുന്ന പല കാര്യങ്ങളും സത്യമല്ലെന്നും വിശദീകരിച്ച് ബലാത്സംഗക്കേസിൽ അറസ്റ്റിലായ ഇൻസ്റ്റഗ്രാം റീൽസ് താരം വിനീത്. മീശ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്ന ഇയാൾ വിവാഹിതർ അടക്കം നിരവധി സ്ത്രീകളുമായി ബന്ധം സൂക്ഷിച്ചിരുന്നുവെന്നും സ്വകാര്യ ചാനലിലെ ജീവനക്കാരൻ എന്ന പേരിൽ യുവതികളെ തെറ്റിദ്ധരിപ്പിച്ചിരുന്നു എന്നുമാണ് ആരോപണം. കേസിൽ ജാമ്യത്തിലിറങ്ങിയ വിനീത് കഴിഞ്ഞ ദിവസം വീണ്ടും ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് യൂട്യൂബ് ചാനൽ വഴി വിശദീകരണ വീഡിയോ. മീശ വടിച്ച് പുതിയ ലുക്കിലാണ് വിനീത് എത്തിയത്.
Samayam Malayalam new look without meesha by vineeth vijayan instagram explains the details behind the case
എൻ്റേത് ഒരു ബ്രാഹ്മണകുടുംബമാണ്, ചതിച്ചതാണ്, ഞാൻ ഒരു സ്ത്രീയെയും പീഡിപ്പിച്ചിട്ടില്ല', 'ഉണ്ണി ഒരു പ്രശ്നവും ചെയിതിട്ടില്ല', ഇനിയും അമ്മയുടെ മുന്നിൽ വന്നു മീശ പിരിച്ചു നിൽക്കും; മീശക്കാരൻ' വിനീത് പറയുന്നു



​ഒരു ചായ കുടിക്കാൻ പോലും കഴിയുന്നില്ല

ഒക്ടോബ‍ർ 13-ാം തീയതിയാണ് താൻ ജയിലിൽ നിന്ന് ഇറങ്ങിയതെന്നും 18-ാം തീയതിയാണ് മീശ വടിച്ചതെന്നും വിനീത് വിജയൻ ചങ്ങാതിക്കൂട്ടം ഫേസ്ബുക്ക് പേജിനു നൽകിയ വീഡിയോയിൽ പറയുന്നത്. 65 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജയിലിൽ നിന്ന് ഇറങ്ങിയതെന്നും ഇതിനിടയിൽ പലരും തന്നെ ട്രോൾ ചെയ്ത് പണമുണ്ടാക്കിയെന്നും വിനീത് ആരോപിക്കുന്നു. മീശ താൻ സ്വയം എടുത്തതാണെന്നാണ് വിനീത് പറയുന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം പലരും തന്നെക്കണ്ട് ഇത് പീഡനവീരനല്ലേ എന്ന് സംശയിക്കുന്ന സ്ഥിതിയാണെന്നും പുറത്തിറങ്ങി ഒരു ചായ കുടിക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്നുമാണ് വിനീത് പറയുന്നത്. നിലവിൽ കേസിൽ ജാമ്യം ലഭിച്ച് വീട്ടിലെത്തിയിരിക്കുകയാണ് വിനീത്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം പേജിൽ സ്റ്റോറിയായി പങ്കുവെച്ച വീഡിയോ പഴയതാണെന്നും വിനീത് പറയുന്നു.

​കേസിൽ ജാമ്യത്തിലിറങ്ങി

തൻ്റെ സ്റ്റോറി പഴയ വീഡിയോയുടേതാണ് ആണെന്നതു പോലും പരിഗണിക്കാതെയാണ് പലരും ഇതിനെപ്പറ്റി പറയുന്നതെന്ന് വിനീത് പറയുന്നു. മീശക്കാരൻ പിന്നെയും പെൺകുട്ടികളെ വീഴ്ത്താനായി ഇറങ്ങിയെന്നാണ് പലരും പറയുന്നത്. എന്നാൽ കോടതി ഇതുവരെ തന്നെ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടില്ല. ഏതൊരാൾക്കും നിരപരാധിത്വം തെളിയിക്കാൻ കോടതിയിൽ സമയം ലഭിക്കാറുണ്ട്. ഇത്തരത്തിൽ ജാമ്യവ്യവസ്ഥയിലാണ് ‍ഞാൻ മോചിതനായിരിക്കുന്നത്. എന്നാൽ തനിക്കെതിരെ രൂക്ഷമായ ട്രോളുകളാണ് വരുന്നതെന്നും ഇവ മാനസികമായി വിഷമിപ്പിക്കുന്നതാണെന്നും വിനീത് പറയുന്നു.

​സഹായിച്ച ചിലർ ചതിച്ചു

താൻ സഹായിച്ച ചില‍ർ തന്നെ ചതിയിൽ പെടുത്തിയതാണെന്നും ഇത്തരത്തിലാണ് ജയിലിലായതെന്നുമാണ് വിനീത് വാദിക്കുന്നത്. ഞാൻ ഇന്നലെ ഒരു സ്റ്റോറി ഇട്ടിരുന്നു. "എന്നെ അകത്തോട്ടു തള്ളിവിട്ട ചേട്ടൻ ഇവിടെ തന്നെയുണ്ടോ? ഒന്നു കാണണമല്ലോ" എന്നു പറഞ്ഞാണ് ഞാൻ വീഡിയോ ചെയ്തത്. ഞാൻ കുറ്റം ചെയ്തിട്ടില്ലെന്ന് മനസ്സിലാക്കുന്ന കുറച്ചു പേരെങ്കിലും ഇപ്പോഴുമുണ്ട്. അതുകൊണ്ടാണ് ഇപ്പോൾ ഈ വീഡിയോ ചെയ്യുന്നത് എന്നും വിനീത് പറയുന്നു. ഏതാനും ദിവസത്തിനുള്ളിൽ കേസ് തീരുമാനമാകുമെന്നും താൻ തെറ്റുകാരനാണെങ്കിൽ എല്ലാവരുടെയും മുന്നിൽ കോടതി തന്നെ അത് വ്യക്തമാക്കുമെന്നും വിനീത് പറയുന്നു.

​എനിക്കൊരു ഫാമിലിയുണ്ട്

അതേസമയം, ജയിലിലായിരുന്ന സമയത്ത് പല കഥകളും പ്രചരിച്ചിരുന്നു എന്നും ഇവയൊക്കെ വക്കീൽ വഴി അറിയുന്നുണ്ടായിരുന്നു എന്നും വിനീത് പറഞ്ഞു. പലരിൽ നിന്നും പണം വാങ്ങിയെന്നും സാമ്പത്തിക ഇടപാട് നടത്തി വഞ്ചിച്ചെന്നുമൊക്കെയായിരുന്നു വാർത്ത. എന്നാൽ ഇതൊക്കെ പോലീസ് സ്റ്റേഷനിൽ നിന്ന് പത്രത്തിൽ കൊടുക്കുന്ന റിപ്പോർട്ടാണ്. വിനീത് വിജയൻ ഒരു വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പകർത്തി എന്നു വരെ വാർത്ത വന്നു. എന്നാൽ ഇങ്ങനെയൊരു കേസില്ല. ഇതുവരെ താൻ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല. "നമ്മുടെ നാട്ടിൽ പറയുന്നതു പോലെ ഒരു പെണ്ണു കേസ് പോലൊരു കാര്യം കാണിക്കേണ്ട സാഹചര്യം എനിക്കില്ല. എനിക്കും എൻ്റെ വീട്ടിൽ ഒരു ചേട്ടനുണ്ട്, ചേച്ചിയുണ്ട്. എനിക്കൊരു ഫാമിലിയുണ്ട്. കാര്യം ഞാൻ അത്രയും വീട്ടിലൊരുപാട് ഇപ്പോ.. എന്താ പറയുക.. എൻ്റേത് ഒരു ബ്രാഹ്മിൺസ് കുടുംബമാണ്. ഞാനൊരു അടിച്ചമർത്തപ്പെട്ട സ്ഥിതിയിലാണ് ഇപ്പോ." കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ തനിക്ക് സത്യാവസ്ഥ ബോധ്യപ്പെടുത്താൻ കഴിയുന്നില്ലെന്നും ട്രോളുകൾക്ക് മറുപടി നൽകാൻ കഴിയുന്നില്ലെന്നും വിനീത് പറഞ്ഞു. കുറച്ചു ദിവസത്തിനുള്ളിൽ തന്നെ സത്യാവസ്ഥ എല്ലാവർക്കും മനസിലാകുമെന്നും വിനീത് വിജയൻ വ്യക്തമാക്കി.

​അമ്മ ഏറെ വിഷമിച്ചു

ഒരു സ്ത്രീയെ പീഡിപ്പിക്കേണ്ട സാഹചര്യം തനിക്കുണ്ടായിട്ടില്ലെന്നും പീഡനം നടന്നിട്ടില്ലെന്നും വിനീത് വ്യക്തമാക്കുന്നു. കേസ് ഒത്തുതീർപ്പാക്കുമോ എന്ന കാര്യത്തിൽ അവ്യക്തമായ വിശദീകരണമാണ് വിനീത് നൽകുന്നത്. വിനീത് വിവാഹിതനായി എന്ന വാർത്ത വരെ നിങ്ങൾ കേൾക്കും എന്നും ഇയാൾ പറയുന്നു. ഇപ്പോൾ കാണുന്നതു പോലെയല്ല, പഴയ മീശക്കാരൻ്റെ രൂപത്തിൽ തന്നെ നിങ്ങളുടെ മുന്നിൽ നിൽക്കുമെന്നും നിരപരാധിത്വം ബോധ്യപ്പെടുത്തുമെന്നും വിനീത് പറഞ്ഞു. "ഒത്തുതീർപ്പായാലും വിവാഹമായാലും നിങ്ങൾക്ക് മനസ്സിലാകും. അത്രയേ പറയാനുള്ളൂ." മീശ വടിച്ചതിലുള്ള വിഷമവും വിനീത് പങ്കുവെച്ചു. "മീശ വടിച്ചതിൽ വിഷമമൊന്നുമില്ല. മീശ എനിക്ക് ഒരു ഹരമാണ്. എൻ്റെ അച്ചനു മീശയുണ്ട്. ചേട്ടന് മീശയുണ്ട്." ഞാൻ അന്നും ഇന്നും എൻ്റെ അമ്മയോടു പറയും. അമ്മേ, ഉണ്ണി വളർന്നു. ഞാൻ ഉടനെ അങ്ങനെയാകും ഇങ്ങനെയാകും നടനാകും എന്നൊക്കെ പറഞ്ഞാണ് ഞാൻ നടന്നത്. കേസിൻ്റെ കാര്യം വന്നപ്പോൾ അമ്മ ഏറെ വിഷമിച്ചെന്നും എന്നാൽ "ഉണ്ണി ഒരു പ്രശ്നവും ചെയിതിട്ടില്ല. ഉണ്ണി ഇനിയും മീശ അമ്മയുടെ മുന്നിൽ വന്നു പിരിച്ചു നിൽക്കും"എന്നാണ് ഞാൻ പറഞ്ഞതെന്നും വിനീത് പറഞ്ഞു. അമ്മയെ വരെ പറയുന്ന ട്രോളുകളുണ്ടായി. "ഇവരൊക്കെ സ്വന്തം അമ്മയെ ഓർത്ത് വിഷമിക്കും. വിനീത് അന്നും ഇന്നും മീശ പിരിച്ചു തന്നെ നിൽക്കും."

ആര്‍ട്ടിക്കിള്‍ ഷോ