ഇസ്ലാമാബാദ്: ഫോളോവേഴ്സിനെ കൂട്ടാൻ വ്യാജ മരണവാർത്ത പങ്കുവച്ച ദമ്പതികൾക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം. പാകിസ്ഥാൻ ടിക് ടോക്ക് താരം ആദിൽ രജ്പുതും ഭാര്യ ഫറാ ആദിലുമാണ് വീഡിയോ പങ്കുവച്ചത്. ആദിൽ അപകടത്തിൽ മരിച്ചെന്ന വിവരം ഫറയാണ് ടിക് ടോക്കിലൂടെ ആദ്യം പുറംലോകത്തെ അറിയിച്ചത്. ഈ വിവരം മാധ്യമങ്ങൾ വാർത്തയാക്കുകയും പ്രദേശത്തെ പള്ളി കമ്മിറ്റിക്കാർ മരണത്തിൽ ദുഖം രേഖപ്പെടുത്തുകയും ചെയ്തു. നിരവധി ആരാധകരായിരുന്നു ആദിലിന് ആദരാഞ്ജലികൾ അർപ്പിച്ചെത്തിയത്.
എന്നാൽ കാര്യങ്ങൾ ഇവർ വിചാരിച്ചതുപോലെ രസകരമായിരുന്നില്ല. ആദിൽ ഇനി നമുക്കൊപ്പം ഇല്ലെന്ന് പറഞ്ഞായിരുന്നു ഫറ ആദ്യത്തെ വീഡിയോ ടിക് ടോക്കിൽ പങ്കുവച്ചത്. കരഞ്ഞുകൊണ്ടായിരുന്നു അവർ ആദിൽ അപകടത്തിൽ മരിച്ചതായി ആളുകളെ അറിയിച്ചത്. ദമ്പതികൾ സ്ഥിരമായി വീഡിയോ പങ്കുവയ്ക്കുന്ന അക്കൗണ്ടിൽനിന്ന് തന്നെയാണ് ഫറ ഈ വീഡിയോയും പോസ്റ്റ് ചെയ്തത്. മിനിറ്റുകൾക്കകം നിരവധി പേരാണ് ഫറയെ ആശ്വസിപ്പിക്കാനും ദുഖത്തിൽ പങ്കുച്ചേരാനും എത്തിയത്. ചില ആരാധകർ അനുശോചനം അറിയിക്കാൻ നേരിട്ട് വീട്ടിലെത്തി. ഇതിനിടെയാണ് ആദിൽ ജീവിച്ചിരുപ്പുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ പ്രകോപിതരായ ആരാധകർ ദമ്പതികളെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തുകയായിരുന്നു.
സംഭവം വിവാദമായതോടെ തെറ്റിദ്ധരിച്ചതായിരുന്നുവെന്നും ആദിൽ ജീവനോടെ തിരിച്ചുവന്നെന്നും വിശദീകരിക്കുന്ന മറ്റൊരു വീഡിയോ ഫറാ അപ്‌ലോഡ് ചെയ്തു. അല്ലാഹു മറ്റൊരു ജീവൻ നൽകിയിട്ടുണ്ട്. അദ്‌നാൻ വീണ്ടും വിളിച്ചിരുന്നു. ആദിൽ ബോധരഹിതനായപ്പോൾ മരിച്ചതായി താൻ തെറ്റുധരിച്ചതാണെന്ന് അവൻ പറഞ്ഞതായും ഫറ വീഡിയോയിൽ പറഞ്ഞു. എന്നാൽ ഇതുകൊണ്ടൊന്നും വിവാദം അവസാനിച്ചില്ല. തെറ്റായ വാർത്ത പ്രചരിപ്പിച്ചതിന് മാധ്യമങ്ങൾ ദമ്പതികളെ ആക്ഷേപിച്ചു. വേദന വിറ്റ് ഫോളോവേഴ്സിനെ കൂട്ടാൻ നടത്തിയ നാടകത്തെ അവർ വിമർശിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ തനിക്ക് അപകടം സംഭവിച്ചെന്ന് വരുത്തി തീർക്കാനായി ആദിലും ഒരു വീഡിയോ പങ്കുവച്ചു. കാലിനും തലയിലും പ്ലാസ്റ്ററിട്ട് പരിക്കുപറ്റിയെന്ന് കാണിക്കുന്നതായിരുന്നു ആ വീഡിയോ. ഈ വീഡിയോയ്ക്കെതിരെയും വിമർശനമുയർന്നു. പ്രശസ്തി നേടാനുള്ള വഴി ഇതല്ലെന്ന് പ്രകോപിതരായ ആരാധകർ ട്വിറ്ററിൽ ആക്രോശിച്ചു. ദമ്പതികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒപ്പം രാജ്യത്തിന്റെ നാനാഭാഗത്തുനിന്ന് വിമർശനങ്ങൾ ഉയരുകയും ചെയ്യുന്നുണ്ട്. പാകിസ്ഛാനിലെ ജനപ്രിയ ടിക് ടോക് താരമായ ആദിൽ രജപുത്തിന് 25 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ആണുള്ളത്.
എന്നാൽ കാര്യങ്ങൾ ഇവർ വിചാരിച്ചതുപോലെ രസകരമായിരുന്നില്ല. ആദിൽ ഇനി നമുക്കൊപ്പം ഇല്ലെന്ന് പറഞ്ഞായിരുന്നു ഫറ ആദ്യത്തെ വീഡിയോ ടിക് ടോക്കിൽ പങ്കുവച്ചത്. കരഞ്ഞുകൊണ്ടായിരുന്നു അവർ ആദിൽ അപകടത്തിൽ മരിച്ചതായി ആളുകളെ അറിയിച്ചത്. ദമ്പതികൾ സ്ഥിരമായി വീഡിയോ പങ്കുവയ്ക്കുന്ന അക്കൗണ്ടിൽനിന്ന് തന്നെയാണ് ഫറ ഈ വീഡിയോയും പോസ്റ്റ് ചെയ്തത്. മിനിറ്റുകൾക്കകം നിരവധി പേരാണ് ഫറയെ ആശ്വസിപ്പിക്കാനും ദുഖത്തിൽ പങ്കുച്ചേരാനും എത്തിയത്. ചില ആരാധകർ അനുശോചനം അറിയിക്കാൻ നേരിട്ട് വീട്ടിലെത്തി. ഇതിനിടെയാണ് ആദിൽ ജീവിച്ചിരുപ്പുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ പ്രകോപിതരായ ആരാധകർ ദമ്പതികളെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തുകയായിരുന്നു.
സംഭവം വിവാദമായതോടെ തെറ്റിദ്ധരിച്ചതായിരുന്നുവെന്നും ആദിൽ ജീവനോടെ തിരിച്ചുവന്നെന്നും വിശദീകരിക്കുന്ന മറ്റൊരു വീഡിയോ ഫറാ അപ്‌ലോഡ് ചെയ്തു. അല്ലാഹു മറ്റൊരു ജീവൻ നൽകിയിട്ടുണ്ട്. അദ്‌നാൻ വീണ്ടും വിളിച്ചിരുന്നു. ആദിൽ ബോധരഹിതനായപ്പോൾ മരിച്ചതായി താൻ തെറ്റുധരിച്ചതാണെന്ന് അവൻ പറഞ്ഞതായും ഫറ വീഡിയോയിൽ പറഞ്ഞു. എന്നാൽ ഇതുകൊണ്ടൊന്നും വിവാദം അവസാനിച്ചില്ല. തെറ്റായ വാർത്ത പ്രചരിപ്പിച്ചതിന് മാധ്യമങ്ങൾ ദമ്പതികളെ ആക്ഷേപിച്ചു. വേദന വിറ്റ് ഫോളോവേഴ്സിനെ കൂട്ടാൻ നടത്തിയ നാടകത്തെ അവർ വിമർശിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ തനിക്ക് അപകടം സംഭവിച്ചെന്ന് വരുത്തി തീർക്കാനായി ആദിലും ഒരു വീഡിയോ പങ്കുവച്ചു. കാലിനും തലയിലും പ്ലാസ്റ്ററിട്ട് പരിക്കുപറ്റിയെന്ന് കാണിക്കുന്നതായിരുന്നു ആ വീഡിയോ. ഈ വീഡിയോയ്ക്കെതിരെയും വിമർശനമുയർന്നു. പ്രശസ്തി നേടാനുള്ള വഴി ഇതല്ലെന്ന് പ്രകോപിതരായ ആരാധകർ ട്വിറ്ററിൽ ആക്രോശിച്ചു. ദമ്പതികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒപ്പം രാജ്യത്തിന്റെ നാനാഭാഗത്തുനിന്ന് വിമർശനങ്ങൾ ഉയരുകയും ചെയ്യുന്നുണ്ട്. പാകിസ്ഛാനിലെ ജനപ്രിയ ടിക് ടോക് താരമായ ആദിൽ രജപുത്തിന് 25 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ആണുള്ളത്.