ജനപ്രിയ ട്രാവല്‍ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റായ റെയിൽയാത്രിയില്‍ നിന്നും 700,000 പേരുടെ വ്യക്തിഗത വിവരങ്ങൾ ചോര്‍ന്നതായി റിപ്പോര്‍ട്ട്. സെക്യൂരിറ്റി റിവ്യൂ വെബ്സൈറ്റായ സേഫ്റ്റി ഡിറ്റക്ടീവ് ആണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. കമ്പനിയുടെ സെർവറിലെ എല്ലാ ഡാറ്റയും അതിന്റെ ഐപി വിലാസം അറിയാവുന്നവര്‍ക്ക് ലഭിക്കും എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി കമ്പനി രംഗത്തെത്തി. കാര്യങ്ങള്‍ അന്വേഷിച്ച ശേഷം കമ്പനി ഔദ്യോഗികമായി വിശദീകരണം പുറപ്പെടുവിക്കുമെന്ന് മുതിര്‍ന്ന ഉദ്ദ്യോഗസ്ഥന് പറഞ്ഞതായി മീഡിയനാമ റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read: സാധരണ മനുഷ്യന്മാരെ ദൈവങ്ങളാക്കി മാറ്റുന്ന ഗ്രാഫിക് ഡിസൈൻ
ഓഗസ്റ്റ് 9 നാണ് ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുള്ളതെന്നാണ് സേഫ്റ്റി ഡിറ്റക്ടീവ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. വിഷയത്തില്‍ പ്രതികരണത്തിനായി റെയിൽയാത്രിയിൽ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരണം ലഭിച്ചില്ല. പിന്നീട് കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനെ (സിആർടി-ഇൻ) ബന്ധപ്പെട്ടു. ഇതിന് ശേഷം സെർവർ ഓഫ്ലൈനായി. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 700,000ത്തോളം ആളുകളുടെ പ്രധാനമായ വിവരങ്ങൾ ചോര്‍ന്നിട്ടുണ്ട്. സെര്‍വര്‍ ഇമെയിൽ ഐഡികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഈ കണക്കെന്നാണ് സൂചന
Also Read: 'വാപ്പയാണ് ഞങ്ങളുടെ അച്ഛൻ'; ഹിന്ദുമത വിശ്വാസ പ്രകാരം രണ്ട് മക്കളെയും വിവാഹം കഴിപ്പിച്ച് ഇസ്ലാം മത വിശ്വാസിയായ യുവാവ്
ഉപഭോക്താക്കളുടെ വിവരങ്ങള്‍ അതായത് പേര്, പ്രായം, വിലാസങ്ങൾ, ഇമെയിൽ ഐഡി, മൊബൈൽ നമ്പറുകൾ, പേയ്മെന്റ് ചെയ്ത വിവരങ്ങള്‍, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങളുടെ ഭാഗിക രേഖകൾ, യുപിഐ ഐഡികൾ, ട്രെയിൻ, ബസ് ടിക്കറ്റ് ബുക്കിംഗ് വിശദാംശങ്ങൾ, ലൊക്കേഷൻ ഏരിയ കോഡുകള്‍, ഉപയോക്താക്കളുടെ ജിപിഎസ് ലൊക്കേഷൻ ഡാറ്റകള്‍ എന്നിവയാണ് പുറത്ത് പോയ വിവരങ്ങള്‍ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ഉപഭോക്താക്കളുടെ എടിഎം കാര്‍ഡിന്റെ അവസാന 4 അക്കങ്ങൾ എന്നിവയും ചോര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എടിഎം വിവരങ്ങള്‍ ചോര്‍ന്നത് വലിയ ആപത്തുകള്‍ ഉപഭോഗ്താക്കള്‍ക്ക് വരുത്തും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സാമ്പത്തിക അഴിമതികള്‍ നടക്കാനുള്ള സാധ്യത കൂടുതലാണ്. വിദഗ്ധമായ ഹാക്കര്‍മാര്‍ക്ക് വളരെ ലളിതമായി വിവരങ്ങൾ കണ്ടെത്താന്‍ സാധിക്കും എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.