ആപ്പ്ജില്ല

ഗണേഷ് ചതുർത്ഥി ആഘോഷങ്ങൾക്ക് സാനിറ്റൈസർ ഗണേഷ വിഗ്രഹങ്ങൾ; താരമായി മുംബൈ സ്വദേശി

ഗണേശ ചതുർത്ഥിക്ക് മുന്നോടിയായി തയ്യാറാക്കിയ ഈ വിഗ്രഹങ്ങളിൽ ആണ് സെൻസർ മെഷീനുകൾ ഘടിപ്പിച്ചിരിക്കുന്നത്

Samayam Malayalam 19 Aug 2020, 7:00 pm
മുംബൈയിലെ ഘട്കോപർ പ്രദേശത്തെ ഒരു കലാകാരൻ ആണ് പ്രത്യേക ഗണേശ വിഗ്രഹങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. കൊവിഡ് 19 കാരണം ആണ് അദ്ദേഹം ഇത്തരത്തിലൊരു ഗണേശ വിഗ്രഹങ്ങള്‍ സൃഷ്ട്ടിച്ചത്. കയ്യില്‍ സാനിറ്റൈസറുമായി നില്‍ക്കുന്ന ഗണേശ വിഗ്രഹങ്ങൾ ആണ് സൃഷ്ട്ടിച്ചിരിക്കുന്നത്.
Samayam Malayalam sanitiser ganesha idols for ganesh chaturthi covid19 in mumbai
ഗണേഷ് ചതുർത്ഥി ആഘോഷങ്ങൾക്ക് സാനിറ്റൈസർ ഗണേഷ വിഗ്രഹങ്ങൾ; താരമായി മുംബൈ സ്വദേശി

ഗണേശ ചതുർത്ഥിക്ക് മുന്നോടിയായി തയ്യാറാക്കിയ ഈ വിഗ്രഹങ്ങളിൽ ആണ് സെൻസർ മെഷീനുകൾ ഘടിപ്പിച്ചിരിക്കുന്നത്. ആരെങ്കിലും കൈകൾ നീട്ടിയാല്‍ ലിക്വിഡ് സാനിറ്റൈസർ ലഭിക്കും.

Also Read: ദിവസങ്ങളായി പെയ്യുന്ന ചോക്കലേറ്റ് മഴ; അതിശയപ്പെട്ട് സ്വിറ്റ്സർലൻഡുകാർ

എല്ലാ വർഷവും വിത്യസ്ഥമായ രീതിയില്‍ വിഗ്രഹങ്ങൾ സൃഷ്ടിക്കുന്ന ഇദ്ദേഹം ഇത്തവണ കൊവിഡ് 19 കാരണം ആണ് ഇത്തരത്തിലൊരു വിഗ്രഹങ്ങള്‍ സൃഷ്ട്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗണപതി ഞങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അത് കൊണ്ടാണ് വിഗ്രഹത്തില്‍ സാനിറ്റൈസർ മെഷീന്‍ ഘടിപ്പിച്ചത്. ഗണപതി ഈ വൈറസിനെ നമ്മിൽ നിന്ന് അകറ്റുമെന്നതിന്റെ പ്രതീകമാണിത്. ഭക്തർ ദർശനം എടുക്കാൻ വരുമ്പോൾ സാനിറ്റൈസർ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

Also Read: വിരമിച്ച അധ്യാപകർക്ക് ശമ്പളം നൽകി; സംഭവം പുറത്തായതോടെ കോർപ്പറേഷൻ വെട്ടിൽ!

മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഗണേശ വിഗ്രഹങ്ങളുടെ ആവശ്യം കുറവാണ്. നിയന്ത്രണങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നിട്ടും പലരും ഇപ്പോഴും സാനിറ്റൈസർ വിഗ്രഹങ്ങൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് രാംദാസ് പറഞ്ഞു. 2-3 സാനിറ്റൈസർ വിഗ്രഹങ്ങൾ ഇപ്പോള്‍ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ കൂടുതൽ ഓർഡറുകൾ ലഭിക്കുമ്പോൾ എപ്പോൾ വേണമെങ്കിലും തയ്യാറാക്കും എന്ന് അദ്ദേഹം പറഞ്ഞു.വിഗ്രഹങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ച വസ്തുക്കൾ കണ്ടെത്താൻ പ്രയാസമായിരുന്നു. അത് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് എത്തിക്കുന്നത്. വിഗ്രഹത്തിൽ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.10 ദിവസത്തെ ഗണേശ ചതുർത്ഥി ആഘോഷങ്ങള്‍ ഓഗസ്റ്റ് 22 ന് ആരംഭിക്കും.

ആര്‍ട്ടിക്കിള്‍ ഷോ