ആപ്പ്ജില്ല

'നാട്ടിൽ മുഴുവൻ കോഴികൾ'; പോസ്റ്റർ പതിപ്പിച്ചു, ശല്യമെന്ന് പ്രദേശവാസികൾ

കോഴികളുടെ എണ്ണം കുറയ്ക്കാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ച് പ്രത്യേക നിർദേശങ്ങൾ പ്രദേശവാസികൾക്ക് നൽകി. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കോഴികൾക്ക് ഭക്ഷണം നൽകരുതെന്ന കർശന നിർദേശമുണ്ട്.

Samayam Malayalam 27 Mar 2022, 2:28 pm

ഹൈലൈറ്റ്:

  • കോഴികളുടെ എണ്ണം ക്രമാധീതമായി വർധിച്ചു.
  • നിയന്ത്രണങ്ങളുമായി സിംഗപൂരിലെ ഒരു നഗരം.
  • പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam പ്രതീകാതമക് ചിത്രം. Photo: TOI
പ്രതീകാതമക് ചിത്രം. Photo: TOI
സിംഗപൂർ സിറ്റി: കോഴികളുടെ എണ്ണം ക്രമാധീതമായി വർധിച്ചതോടെ കടുത്ത നടപടികളിലേക്ക് സിംഗപൂരിലെ ഒരു നഗരം. കോഴികളുടെ എണ്ണം വർധിച്ചതോടെ ഇവയെ മാറ്റി പാർപ്പിക്കുന്നതിനും സംരക്ഷണത്തിനുമായി പ്രദേശവാസികൾ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. കോഴികളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്താൽ പ്രത്യേക നിയമം ആവിഷ്കരിക്കുകയും ചെയ്തതായി സിംഗപൂരിലെ ദ സ്ട്രൈറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.
കൂറ്റൻ ചീങ്കണ്ണിയുടെ ദേഹത്ത് തട്ടി കാർ മലക്കം മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം
കോഴികളുടെ എണ്ണം വർധിച്ചതോടെ നഗരം വൃത്തിയില്ലാത്ത അവസ്ഥയിലായെന്ന് ജനങ്ങൾ പറഞ്ഞു. പൊതുസ്ഥലങ്ങളിലടക്കം കോഴികളുടെ തൂവലുകൾ വ്യാപകമാണ്. പാതിരാത്രിയിൽ കോഴികൾ കൂട്ടമായി കൂവുന്നത് മൂലം ഉറക്കം നഷ്ടമാകുന്ന അവസ്ഥയാണുള്ളതെന്നും സിൻ മിങ് കോർട്ട് അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്.

നഗരത്തിൽ കോഴികളുടെ എണ്ണം ഉയർന്ന നിലയിലാണെന്ന് അധികൃതർ പറഞ്ഞു. ഇവയുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട്. ഇതിൻ്റെ ഭാഗമായി പ്രത്യേക കേന്ദ്രത്തിലേക്ക് കുറച്ച് കോഴികളെ മാറ്റി. കോഴികളെ വളർത്തുകയും പരിപാലിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് കോഴികളെ പരിപാലിക്കുന്ന സ്ഥലത്തെത്തി കോഴികളെ കാണാമെന്ന് പ്രസ്താവനയിൽ പറയുന്നുണ്ട്.

കോഴികളുടെ എണ്ണം കുറയ്ക്കാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ച് പ്രത്യേക നിർദേശങ്ങൾ പ്രദേശവാസികൾക്ക് നൽകി. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കോഴികൾക്ക് ഭക്ഷണം നൽകരുതെന്ന കർശന നിർദേശമുണ്ട്. ഇക്കാര്യം വ്യക്തമാക്കി നഗരത്തിൽ പോസ്റ്ററുകൾ പതിപ്പിച്ചു. കോഴികളെ പിടികൂടാൻ പ്രത്യേക കൂടുകൾ സ്ഥാപിക്കുകയും ചെയ്തു. നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് അറിയിച്ചെങ്കിലും ഒരു വിഭാഗമാളുകൾ വിയോജിപ്പുമായി രംഗത്തുവന്നു.

ആഴക്കടലിൽ ഭയപ്പെടുത്തി ‘പ്രേത സ്രാവ്’; വിഷാംശമുള്ള മുള്ളുകൾ, അപൂർവ സംഭവമെന്ന് ഗവേഷകർ
കോഴികളേക്കാൾ വലിയ ശല്യം നഗരത്തിലെ കാറുകളാണെന്ന് ഒരു എസ്റ്റേറ്റ് ഉടമ പറഞ്ഞു. കോഴികളെക്കൊണ്ട് തനിക്ക് ഒരു പ്രശ്നവുമില്ല. ഇവയെ കാണാൻ മാത്രം നിരവധി പേർ തൻ്റെ എസ്റ്റേറ്റിൽ എത്താറുണ്ട്. ചില കുട്ടികൾ കോഴിയെ കണ്ടിട്ട് പോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴികൾ കൂവുന്നത് മൂലം ഉറക്കം നഷ്ടപ്പെടുത്തുന്നില്ലെന്നും പുലർച്ചെ നാല് അഞ്ച് മണിയോടെ അവ കൂകി വിളിച്ച് നഗരത്തെയും നമ്മളെയും ഉണർത്തുകയാണ് ചെയ്യുന്നതെന്ന് ഒരു വയോധിക പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ