ആപ്പ്ജില്ല

ഫോണിൽ വിളിച്ചയാൾക്ക് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകി, അധ്യാപകന് നഷ്ടമായത് 2 ലക്ഷം രൂപ !

അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ട് ലഭിക്കുന്ന ഫോൺ കോളുകളെ സംബന്ധിച്ച് ബാങ്കിന് വിവരം നൽകണമെന്നും ഇത്തരക്കാരുമായി വിവരങ്ങൾ പങ്കുവയ്ക്കരുതെന്നും ബാങ്കുകൾ‍ അറിയിക്കുന്നതും പതിവാണ്. എന്നാൽ ഈ മുന്നറിയിപ്പെല്ലാം അവ​ഗണിച്ച് ഫോണിൽ വിളിച്ചയാൾക്ക് തന്റെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയ അധ്യാപകന് നഷ്ടമായത് 2 ലക്ഷം രൂപയാണ്.

Samayam Malayalam 21 Aug 2020, 6:34 pm
ഡെബിറ്റ് കാർ‍ഡ് നമ്പ‍ർ, ക്രെഡിറ്റ് കാർഡ് നമ്പർ, പാസ്‍വേ‍ർഡ്, ഒടിപി, പിൻ, സിവിവി നമ്പർ തുടങ്ങി ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ അഞ്ജാതരുമായി പങ്കുവയ്ക്കരുതെന്ന് ബാങ്കുകൾ ഉപഭോക്താക്കൾക്ക് നിരന്തരം മുന്നറിയിപ്പ് നൽകാറുണ്ട്. അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ട് ലഭിക്കുന്ന ഫോൺ കോളുകളെ സംബന്ധിച്ച് ബാങ്കിന് വിവരം നൽകണമെന്നും ഇത്തരക്കാരുമായി വിവരങ്ങൾ പങ്കുവയ്ക്കരുതെന്നും ബാങ്കുകൾ‍ അറിയിക്കുന്നതും പതിവാണ്. എന്നാൽ ഈ മുന്നറിയിപ്പെല്ലാം അവഗണിച്ച് ഫോണിൽ വിളിച്ചയാൾക്ക് തന്റെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയ അധ്യാപകന് നഷ്ടമായത് 2 ലക്ഷം രൂപയാണ്.
Samayam Malayalam teacher duped 2 lakh after gives credit card details
ഫോണിൽ വിളിച്ചയാൾക്ക് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകി, അധ്യാപകന് നഷ്ടമായത് 2 ലക്ഷം രൂപ !


മുംബൈയിലെ ന്യൂ നരോദയിൽനിന്നുള്ള മൗലേഷ് സുതാർ (38) ആണ് സൈബർ തട്ടിപ്പിന് ഇരയായത്. കലാപി നഗറിലുള്ള സ്കൂളിൽ ഡ്രോയിംഗ് ടീച്ചറായി ജോലി ചെയ്യുകയാണ് മൗലേഷ്. ബാങ്ക് ജീവനക്കാരൻ എന്ന വ്യാജേനയായിരുന്നു ഇദ്ദേഹത്തെ തട്ടിപ്പുകാർ സമീപിച്ചത്. കഴിഞ്ഞ മാസമായിരുന്നു അദ്ദേഹത്തിന് ക്രെഡിറ്റ് കാർഡ് ലഭിച്ചത്. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന് ബാങ്കിൽനിന്നാണെന്ന് പറഞ്ഞ് ഫോൺ കോൾ വന്നത്. ക്രെഡിറ്റ് കാർഡ് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് വിളിക്കുന്നതാണെന്നും വിവരങ്ങൾ നൽകണമെന്നുമായിരുന്നു മൗലേഷിനോട് തട്ടിപ്പുക്കാരൻ പറഞ്ഞത്.

Also Read: പോലീസ് സ്റ്റേഷനിൽ നിന്നും മുങ്ങിയ പ്രതി പൊങ്ങിയത് കാമുകിയുടെ വീട്ടിൽ

ഇയാളുടെ വാക്ക് വിശ്വസിച്ച മൗലേഷ് സിവിവി ഉൾപ്പടെയുള്ള ക്രെഡിറ്റ് കാർഡ് കാർഡ് വിവരങ്ങൾ നൽകുകയായിരുന്നു. തുടർന്ന് തന്റെ ഫോണിലേക്ക് ലഭിച്ച ഒടിപി നമ്പറും മൗലേഷ് വിളിക്കുന്നയാൾക്ക് നൽകി. ഇതോടെ ഫോൺ കോൾ വിച്ഛേദിക്കപ്പെട്ടു. പിറ്റേദിവസം ക്രെഡിറ്റ് കാർഡ് ലിമിറ്റ് ഉയർത്തണമോ എന്നാവശ്യപ്പെട്ട് മൗലേഷിന് വീണ്ടും ഫോൺ കോൾ ലഭിച്ചു. ഈ കോളിനു മറുപടിയായി അദ്ദേഹം തന്റെ ക്രെഡിറ്റ് വിവരങ്ങൾ അഞ്ജാതനുമായി പങ്കുവച്ചു. ഏകദേശം പത്ത് ദിവസം കഴിഞ്ഞതോടെ മൗലേഷിന് തന്റെ ക്രെഡിറ്റ് കാർഡ് ബില്ല് കയ്യിൽ കിട്ടി.

Also Read: ആരാണ് പ്ലോഗേഴ്സ് ? ഈ കൊവിഡ് കാലത്ത് ഇവരെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം

ഇത് കണ്ടതോടെ അയാളുടെ ബോധം പോയി. പത്ത് ദിവസംകൊണ്ട് തന്റെ അക്കൗണ്ടിൽനിന്ന് ചെലവായത് 2 ലക്ഷം രൂപയോ? തുടർന്ന് അയാ്‍ ബാങ്കുമായി ബന്ധപ്പെടുകയും കാര്യങ്ങൾ വിവരിക്കുകയും ചെയ്തു. മൗലേഷ് തട്ടിപ്പിനിരയായതെന്ന് മനസ്സിലായതോടെ ബാങ്ക് അധികൃതർ വിവരം പോലീസിനെ അറിയിച്ചു. സംഭത്തിൽ മൗലേഷിന്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ