രക്തമെന്നോണം മലയാളികളുടെ സിരകളിലോടുന്ന ആവേശമാണ് ഫുട്ബോൾ. ലോകകപ്പ് പോരാട്ടം ഖത്തറിലാണ് നടക്കുന്നതെങ്കിലും മലയാളികൾ തങ്ങളുടെ ഇഷ്ട ടീമിനായി പക്ഷംപിടിച്ച് ആഴ്ചകൾക്കു മുന്നെ പോരാട്ടം തുടങ്ങിയിരുന്നു. കാൽപ്പന്തു കളിയുടെ ആവേശം തുറന്നു പ്രകടിപ്പിക്കുന്നതിൽ നേതാക്കളും പിന്നിലല്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ലോക്സഭ എം പി ടിഎൻ പ്രതാപനും ഫേസ്ബുക്കിലെഴുതിയ കമന്റാണ് ഇപ്പോൾ ഫുട്ബോൾ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്. 'കപ്പ് അർജന്റീനയ്ക്കുള്ളതാ സതീശാ... മെസി ലോകകപ്പ് ഇങ്ങെടുക്കുവാ. വാമോസ് അർജന്റീന.' ടിഎൻ പ്രതാപൻ സതീശന്റെ പോസ്റ്റിലാണ് തന്റെ ആവേശം പ്രകടിപ്പിച്ചത്. പ്രതിപക്ഷ നേതാവിന്റെ കമന്റ് അതിനേക്കാൾ രസകരമാണ്.
"പ്രതാപാ... ഇത് നമ്മുടെ രണ്ടു പേരുടെയും സുഹൃത്ത് സുരേഷ് ഗോപി തൃശൂർ ഇങ്ങെടുക്കുവാ എന്നു പറഞ്ഞതുപോലെയാണ്. തൃശൂർ നിങ്ങളല്ലെ എടുത്തത്. അത് പോലെ ലോകകപ്പ് ബ്രസീലെടുക്കും." എന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
"ബ്രസീൽ .. ബ്രസീൽ ആണ് എനിക്ക് എക്കാലത്തും മികച്ച ടീം. ഐതിഹാസികമായ തനിമയാണ് എന്നും ബ്രസീലിയൻ ഫുട്ബോളിനെ നിലനിർത്തുന്നത് . സവിശേഷമായൊരു ശൈലി ആരാധകരെ അവരുടെ മുന്നിലേക്ക് കൊണ്ടുവരുന്നു. മഞ്ഞയും പച്ചയും നീലയും കലർന്ന ആ ജഴ്സി ഒരു അടയാളമാണ്. ബാല്യ കൗമാര കാലഘട്ടം മുതൽ ആ ജഴ്സി എനിക്കൊരു വൈകാരികതയാണ് . എന്റെ തലമുറ പെലെയെ ഒരു അനുഭവമായി മനസിൽ കൊണ്ട് നടന്നവരാണ്. അതുകൊണ്ട് തന്നെ ബ്രസീൽ അല്ലാതെ മറ്റാര് എന്നൊരു ചോദ്യം പോലും മനസിലില്ല. ചരിത്രം ഉറങ്ങുന്ന മണ്ണാണ് ഖത്തർ . അവിടെ ലോകം ഒരു പന്തിന് ചുറ്റും ഓടി നടക്കും. ആ പന്ത് ലോകത്തെ ഏറ്റവും സുന്ദരമായതെല്ലാം സൃഷ്ടിക്കും."
"പ്രതാപാ... ഇത് നമ്മുടെ രണ്ടു പേരുടെയും സുഹൃത്ത് സുരേഷ് ഗോപി തൃശൂർ ഇങ്ങെടുക്കുവാ എന്നു പറഞ്ഞതുപോലെയാണ്. തൃശൂർ നിങ്ങളല്ലെ എടുത്തത്. അത് പോലെ ലോകകപ്പ് ബ്രസീലെടുക്കും." എന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
"ബ്രസീൽ .. ബ്രസീൽ ആണ് എനിക്ക് എക്കാലത്തും മികച്ച ടീം. ഐതിഹാസികമായ തനിമയാണ് എന്നും ബ്രസീലിയൻ ഫുട്ബോളിനെ നിലനിർത്തുന്നത് . സവിശേഷമായൊരു ശൈലി ആരാധകരെ അവരുടെ മുന്നിലേക്ക് കൊണ്ടുവരുന്നു. മഞ്ഞയും പച്ചയും നീലയും കലർന്ന ആ ജഴ്സി ഒരു അടയാളമാണ്. ബാല്യ കൗമാര കാലഘട്ടം മുതൽ ആ ജഴ്സി എനിക്കൊരു വൈകാരികതയാണ് . എന്റെ തലമുറ പെലെയെ ഒരു അനുഭവമായി മനസിൽ കൊണ്ട് നടന്നവരാണ്. അതുകൊണ്ട് തന്നെ ബ്രസീൽ അല്ലാതെ മറ്റാര് എന്നൊരു ചോദ്യം പോലും മനസിലില്ല. ചരിത്രം ഉറങ്ങുന്ന മണ്ണാണ് ഖത്തർ . അവിടെ ലോകം ഒരു പന്തിന് ചുറ്റും ഓടി നടക്കും. ആ പന്ത് ലോകത്തെ ഏറ്റവും സുന്ദരമായതെല്ലാം സൃഷ്ടിക്കും."