ഉന്നാവോ: വിവാഹ ചടങ്ങുകൾക്കിടെ വരൻ്റെ വിഗ് താഴെ വീണതോടെ യുവതി വിവാഹത്തിൽ നിന്നും പിന്മാറി. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം. ചടങ്ങുകൾക്കിടെ വരൻ തലകറങ്ങി വീഴുകയും തുടർന്ന് വിഗ് താഴെ വീഴുകയുമായിരുന്നു. വീട്ടുകാരും ബന്ധുക്കളും യുവതിയെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വിവാഹത്തിൻ്റെ ചടങ്ങുകൾ ഭൂരിഭാഗവും പൂർത്തിയാക്കിയിരുന്നു. വിവാഹ ദിവസം രാവിലെ പ്രധാന ചടങ്ങുകൾക്കായി വരൻ മണ്ഡപത്തിലേക്ക് എത്തുന്നതിനിടെ തലകറങ്ങി വീഴുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ പരിചരിക്കുന്നതിടെ വിഗ് തഴെ മുവീണു. വരന് മുടിയില്ലെന്ന് വ്യക്തമായതോടെ യുവതി വിവാഹത്തിൽ നിന്നും പിന്മാറുകയാണെന്ന് ബന്ധുക്കളെ അറിയിച്ചു.
വീട്ടുകാരും ബന്ധുക്കളും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി തീരുമാനത്തിൽ നിന്നും പിന്മാറിയില്ല. തുടർന്ന് പോലീസ് സ്ഥലത്തെത്തി വിഷയം പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിക്കാതെ വന്നതോടെ വിവാഹം ഉപേക്ഷിക്കാൻ തീരുമാനമായി. വിവാഹം നടത്താൻ പണം ചെലവായെന്നും തിരികെ വേണമെന്നും യുവതിയുടെ ബന്ധുക്കൾ പോലീസിനെ അറിയിച്ചു. ഇതോടെ
ചടങ്ങുകള്ക്കായി ചെലവായ 5.66 ലക്ഷം രൂപ തിരികെ നൽകാമെന്ന് വരൻ്റെ വീട്ടുകാർ അറിയിച്ചതോടെ പോലീസിൻ്റെ സാന്നിധ്യത്തിൽ പ്രശ്നം പരിഹരിച്ചു.
വരന് കഷണ്ടിയുള്ള വിവരം മറച്ചുവയ്ക്കാൻ പാടില്ലായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മാവൻ പറഞ്ഞു. "വരന് കഷണ്ടിയുള്ള വിവരം അറിയിച്ചിരുന്നുവെങ്കിൽ വധുവിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ കഴിയുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും ഉണ്ടാകില്ലായിരുന്നു. ഒരു കള്ളം പറഞ്ഞ് വിവാഹം നടത്തുന്നത് അംഗീകരിക്കാനാകില്ല" - എന്ന് അദ്ദേഹം പറഞ്ഞു. വധുവിനെ കാര്യങ്ങൾ പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് പരിയാർ പോലീസ് ഔട്ട് പോസ്റ്റ് ഇൻ ചാർജ് രാംജീത് യാദവ് വ്യക്തമാക്കി.
വിവാഹത്തിൻ്റെ ചടങ്ങുകൾ ഭൂരിഭാഗവും പൂർത്തിയാക്കിയിരുന്നു. വിവാഹ ദിവസം രാവിലെ പ്രധാന ചടങ്ങുകൾക്കായി വരൻ മണ്ഡപത്തിലേക്ക് എത്തുന്നതിനിടെ തലകറങ്ങി വീഴുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ പരിചരിക്കുന്നതിടെ വിഗ് തഴെ മുവീണു. വരന് മുടിയില്ലെന്ന് വ്യക്തമായതോടെ യുവതി വിവാഹത്തിൽ നിന്നും പിന്മാറുകയാണെന്ന് ബന്ധുക്കളെ അറിയിച്ചു.
വീട്ടുകാരും ബന്ധുക്കളും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി തീരുമാനത്തിൽ നിന്നും പിന്മാറിയില്ല. തുടർന്ന് പോലീസ് സ്ഥലത്തെത്തി വിഷയം പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിക്കാതെ വന്നതോടെ വിവാഹം ഉപേക്ഷിക്കാൻ തീരുമാനമായി. വിവാഹം നടത്താൻ പണം ചെലവായെന്നും തിരികെ വേണമെന്നും യുവതിയുടെ ബന്ധുക്കൾ പോലീസിനെ അറിയിച്ചു. ഇതോടെ
ചടങ്ങുകള്ക്കായി ചെലവായ 5.66 ലക്ഷം രൂപ തിരികെ നൽകാമെന്ന് വരൻ്റെ വീട്ടുകാർ അറിയിച്ചതോടെ പോലീസിൻ്റെ സാന്നിധ്യത്തിൽ പ്രശ്നം പരിഹരിച്ചു.
വരന് കഷണ്ടിയുള്ള വിവരം മറച്ചുവയ്ക്കാൻ പാടില്ലായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മാവൻ പറഞ്ഞു. "വരന് കഷണ്ടിയുള്ള വിവരം അറിയിച്ചിരുന്നുവെങ്കിൽ വധുവിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ കഴിയുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും ഉണ്ടാകില്ലായിരുന്നു. ഒരു കള്ളം പറഞ്ഞ് വിവാഹം നടത്തുന്നത് അംഗീകരിക്കാനാകില്ല" - എന്ന് അദ്ദേഹം പറഞ്ഞു. വധുവിനെ കാര്യങ്ങൾ പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് പരിയാർ പോലീസ് ഔട്ട് പോസ്റ്റ് ഇൻ ചാർജ് രാംജീത് യാദവ് വ്യക്തമാക്കി.