വളർത്തു മൃഗങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്ന മനുഷ്യരുണ്ട്. അതുപോലെതന്നെ യജമാനനെ സ്നേഹത്തോടെ ജീവൻ പണയപ്പെടുത്തി സംരക്ഷിക്കാൻ തയ്യാറാകുന്ന വളർത്തു മൃഗങ്ങളുമുണ്ട്. വീട്ടിലെ ആട്ടിൻകുട്ടിയ നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടുത്തുന്നതിനിടെ ജീവൻ നഷ്ടമായ പൂവൻകോഴിയുടെ വാർത്തയാണ് ഉത്തർപ്രദേശിലെ ഫതൻപൂരിൽ നിന്നും പുറത്തുവരുന്നത്.
യജമാനന്റെ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ സ്വന്തം ജീവൻ ത്യജിച്ച പൂവൻകോഴിക്ക് വ്യത്യസ്തമായ യാത്രയയപ്പാണ് കുടുംബം നൽകിയത്. പ്രതാപ്ഗഡ് ജില്ലയിലെ ബഹ്ദൗൾകാല ഗ്രാമത്തിലെ കുടുംബമാണ് കോഴിയുടെ മരണാനന്തര ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തിയത്. കോഴി ചത്ത് 13-ാം ദിവസമാണ് നാട്ടുകാരെയും ബന്ധുക്കളെയും പങ്കെടുപ്പിച്ച് കുടുംബം ചടങ്ങ് നടത്തിയത്.
ഡോ സൽക്റാം സരോജ് എന്നയാൾ വളർത്തിയ കോഴിയെ ലാൽജി എന്നാണ് കുടുംബം വിളിച്ചിരുന്നത്. വീട്ട് മുറ്റത്തു നിന്നും വലിയ ശബ്ദം കേട്ടപ്പോൾ ചെന്ന് നോക്കിയപ്പോൾ വളർത്തു നായയോട് മല്ലിടുന്ന ലാൽജിയെയാണ് കുടുംബം കണ്ടത്. വീട്ടിലെ ആട്ടിൻകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച നായയെ ലാൽജി തുരത്താൻ ശ്രമിക്കുകയായിരുന്നു.
നായയെ ഓടിച്ചുവിട്ട ശേഷം കൈയിലെടുക്കുമ്പോഴേക്കും കോഴി അവശനിലയിലായിരുന്നു. ഗുരുതരമായി മുറിവേറ്റ കോഴി ഉടൻ ചത്ത് പോകുകയും ചെയ്തു. തുടർന്നാണ് സ്വന്തം കുടുംബാംഗങ്ങൾക്ക് ചെയ്യുന്ന രീതിയിൽ മരണാനന്തര ക്രിയ നടത്താൻ ഡോക്ടറും കുടുംബവും തീരുമാനിച്ചത്. കോഴിയെ നഷ്ടപ്പെട്ടതിന്റെ വേദന തങ്ങൾ മറന്നു വരികയാണെന്ന് ഡോ സൽക്റാം പറഞ്ഞു.
യജമാനന്റെ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ സ്വന്തം ജീവൻ ത്യജിച്ച പൂവൻകോഴിക്ക് വ്യത്യസ്തമായ യാത്രയയപ്പാണ് കുടുംബം നൽകിയത്. പ്രതാപ്ഗഡ് ജില്ലയിലെ ബഹ്ദൗൾകാല ഗ്രാമത്തിലെ കുടുംബമാണ് കോഴിയുടെ മരണാനന്തര ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തിയത്. കോഴി ചത്ത് 13-ാം ദിവസമാണ് നാട്ടുകാരെയും ബന്ധുക്കളെയും പങ്കെടുപ്പിച്ച് കുടുംബം ചടങ്ങ് നടത്തിയത്.
ഡോ സൽക്റാം സരോജ് എന്നയാൾ വളർത്തിയ കോഴിയെ ലാൽജി എന്നാണ് കുടുംബം വിളിച്ചിരുന്നത്. വീട്ട് മുറ്റത്തു നിന്നും വലിയ ശബ്ദം കേട്ടപ്പോൾ ചെന്ന് നോക്കിയപ്പോൾ വളർത്തു നായയോട് മല്ലിടുന്ന ലാൽജിയെയാണ് കുടുംബം കണ്ടത്. വീട്ടിലെ ആട്ടിൻകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച നായയെ ലാൽജി തുരത്താൻ ശ്രമിക്കുകയായിരുന്നു.
നായയെ ഓടിച്ചുവിട്ട ശേഷം കൈയിലെടുക്കുമ്പോഴേക്കും കോഴി അവശനിലയിലായിരുന്നു. ഗുരുതരമായി മുറിവേറ്റ കോഴി ഉടൻ ചത്ത് പോകുകയും ചെയ്തു. തുടർന്നാണ് സ്വന്തം കുടുംബാംഗങ്ങൾക്ക് ചെയ്യുന്ന രീതിയിൽ മരണാനന്തര ക്രിയ നടത്താൻ ഡോക്ടറും കുടുംബവും തീരുമാനിച്ചത്. കോഴിയെ നഷ്ടപ്പെട്ടതിന്റെ വേദന തങ്ങൾ മറന്നു വരികയാണെന്ന് ഡോ സൽക്റാം പറഞ്ഞു.