ആപ്പ്ജില്ല

മുത്തുമണി ആരെന്ന് പറഞ്ഞ് അമ്പിളി, വിട്ടുകളയണമെന്ന് അർജുൻ; വൈറലായി അഭിമുഖം

ടിക് ടോക്കിലൂടെ സമൂഹമാധ്യമങ്ങളിലെ താരമായ അമ്പിളിയും അർജുനും നേരിൽ കണ്ടപ്പോൾ ഇരുവർക്കും വിശേഷങ്ങൾ ഏറെയുണ്ടായിരുന്നു പറയാൻ. എല്ലാവരുടെയും സംശയങ്ങൾക്കുള്ള മറുപടി കൂടിയാണ് ഇരുവരും നൽകിയത്

Samayam Malayalam 22 May 2020, 7:50 pm
ചെറുതും വലുതുമായ കലാകാരന്മാരുടെ വേദിയാണ് ടിക് ടോക്. പതിനഞ്ച് സെക്കൻഡ് നീളുന്ന വീഡിയോയിലൂടെ അത്ഭുതം തീർക്കുകയും അതുവഴി പ്രശസ്‌തിയിലെത്തിയവരും നിരവധിയാണ്. ട്രോളുകൾ ഏറ്റുവാങ്ങി ബൈ പറഞ്ഞ് പോയവരുമുണ്ട്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ എത്തിയതോടെ വീടുകളിൽ കുടുങ്ങി പോയവരിൽ പലരും ടിക് ടോക്കിലേക്ക് തിരിഞ്ഞു. ഇതിനിടെയാണ് 'മുത്തുമണി' ട്രൻഡിങിലെത്തിയത്.
Samayam Malayalam New Project (69)
വിശേഷം പങ്കിട്ട് അമ്പിളിയും അർജുനും (ചിത്രത്തിന് കടപ്പാട് ലൈറ്റ് ആൻഡ് ലൈഫ്)


'മുത്തുമണി' വിളിയുമായി എത്തിയ അമ്പിളിയെ ട്രോളിക്കൊണ്ട് അർജുൻ യുട്യൂബ് വീഡിയോയിലൂടെ രംഗത്ത് എത്തിയതോടെ സമൂഹമാധ്യമങ്ങളിൽ അമ്പിളിയും അർജുനും ചർച്ചാവിഷയമായി. അർജുനെതിരെ ട്രോളിക്കൊണ്ട് അമ്പിളിയും ടിക് ടോക് ചെയ്‌തതോടെ ഇരുവരും കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

ഇതിനിടെ ടിക് ടോക്കിലെ എതിരാളികൾ കണ്ടുമുട്ടി. ഇതോടെ സമൂഹമാധ്യമങ്ങളിൽ വീണ്ടും നിറയുകയാണ് അമ്പിളിയും അർജുനും. ലൈറ്റ് ആൻഡ് ലൈഫ് എന്ന യുട്യൂബ് ചാനലാണ് ഇരുവരെയും ഒരു സ്ക്രീനിൽ എത്തിച്ചത്. പിന്നാലെ അമ്പിളിയുടെയും അർജുൻ്റെയും വിശേഷങ്ങൾ ആരാധകർക്ക് മുൻപിലെത്തി. തൃശൂർ വടക്കാഞ്ചേരിയിലെ കാവുങ്കൽ എന്ന പ്രദേശത്ത് നിന്ന് 150 കിലോമീറ്റർ അകലെയുള്ള ആലപ്പുഴയിലെത്തിയാണ് അമ്പിളി അർജുനെ കണ്ടത്.

അർജുനെ കാണണമെന്നും സംസാരിക്കണമെന്നും അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്ന്. അമ്പിളി പറഞ്ഞു. മുത്തുമണി എന്നത് തൻ്റെ പഴയ പ്രണയമാണ്. ഇപ്പോൾ കൂടെയില്ലാത്ത ആ പെൺകുട്ടിയെ അറിയിക്കാനാണ് വീഡിയോ ചെയ്‌തത്. പലരും ഫോണിൽ വിളിക്കുകയും മെസേജുകൾ അയക്കുകയും ചെയ്യാറുണ്ട്. വീഡിയോയുടെ പേരിൽ പലരും മോശമായി സംസാരിക്കുകയും ചെയ്യുന്നുണ്ട്. സിനിമയിലെത്താനാണ് ആഗ്രഹിക്കുന്നത്. അങ്ങനെയൊരു ഭാഗ്യമുണ്ടാകുമെന്നാണ് കരുതുന്നതെന്നും അമ്പിളി പറഞ്ഞു.
ട്രോളിയതുകൊണ്ട് അമ്പിളിക്ക് ബുദ്ധിമുട്ട് ഉണ്ടായി. ഇക്കാര്യത്തിൽ സംശയമില്ലെന്നായിരുന്നു അർജുൻ്റെ മറുപടി. "എല്ലാ വീഡിയോകളിലും നിരാശ പങ്കുവെച്ചതോടെയാണ് താൻ അമ്പിളിയെ ട്രോളിയത്. സിനിമയിലെത്തണമെന്ന അർജുൻ്റെ ആഗ്രഹത്തിന് പിന്തുണ നൽകുന്നു. ടിക് ടോക്കിലെ ഇനിയുള്ള വീഡിയോകൾ ഈ ലക്ഷ്യം വെച്ചുള്ളതാകണമെന്ന ഉപദേശവും അമ്പിളിക്ക് അർജുൻ നൽകി. അമ്പിളിയുടെ കുടുംബത്തെയും അമ്മയെയും അധിക്ഷേപിക്കുന്നത് മോശം പ്രവണതയാണ്. ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയുള്ള പെരുമാറ്റം അംഗീകരിക്കാനാകില്ല. ഒരാളെ ട്രോളിയാൽ ആ വിഷയം അവിടെ അവസാനിച്ചു. അമ്പളി ഒരു പാവം ചെറുക്കനാണെന്നും അർജുൻ ചിരിയോടെ പറഞ്ഞു."

"കഴിവുണ്ടെങ്കിൽ ടിക് ടോക് മികച്ച പ്ലാറ്റ് ഫോമാണ്. എല്ലാം പോസിറ്റീവായി എടുക്കുന്ന വ്യക്തിയാണ് താൻ. ട്രോളിയത് കൊണ്ട് അമ്പിളിയെ കൂടുതൽ പേർ തിരിച്ചറിഞ്ഞു. ഇക്കാര്യത്തിൽ സന്തോഷമുണ്ട്. കൂടുതൽ മികച്ച വീഡിയോകളാണ് ഇനി ചെയ്യേണ്ടത്. എല്ലാ വീഡിയോകളിലും നിരാശ പ്രകടിപ്പിച്ചതിനാലാണ് ട്രോളിയിയത്. അമ്പിളിയുടെ വ്യക്തിപരമായ കാര്യങ്ങൾ തനിക്കറിയില്ലായിരുന്നു"

അഭിനയ പാഠവം പ്രകടിപ്പിക്കാനുള്ള വേദിയായി ടിക് ടോക്കിനെ കാണണം. ഈ ഉപദേശം അമ്പിളി സ്വീകരിക്കുമെന്ന് താൻ കരുതുന്നു. ഇനിയുള്ള വീഡിയോകൾ അങ്ങനെയാകുമെന്നാണ് വിശ്വസിക്കുന്നതെന്നും അർജുൻ വ്യക്തമാക്കി. അമ്പിളിയെ ടാർജൻ്റ് ചെയ്‌ത് ട്രോളിയിട്ടില്ല. അയച്ചുതന്നെ വീഡിയോകൾ കൂടുതൽ അമ്പിളിയുടേതായിരുന്നു. അങ്ങനെയാണ് വീഡിയോ ചെയ്‌തത്. മുത്തുമണിയെന്ന പേര് ഇപ്പോൾ ഫേമസായെന്നും അർജുൻ പറഞ്ഞു.

താൻ ഒറ്റയ്ക്കല്ല വീഡിയോ ചെയ്യുന്നതെന്ന് അർജുൻ വ്യക്തമാക്കി. സുഹൃത്തുക്കൾ ഉൾപ്പെടുന്ന പത്ത് അംഗങ്ങളുടെ ഒരു ഗ്രൂപ്പാണ് വീഡിയോ തെരഞ്ഞെടുക്കുന്നത്. ഈ ഗ്രൂപ്പിലേക്ക് നിരവധി വീഡിയോകൾ വരുന്നുണ്ട്. റോസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി പലരും ഇപ്പോൾ സമീപിക്കാറുണ്ട്. അവരുടെ വീഡിയോകൾക്ക് കൂടുതൽ റീച്ച് ലഭിക്കുന്നതിനാണ് ഈ ആവശ്യം മുന്നോട്ട് വെക്കുന്നത്. എല്ലാവരും പോസിറ്റീവായി മാറുന്നതിൻ്റെ സൂചനയാണിത്. ഈ കാഴ്‌ചപ്പാടോടെ വേണം ടിക് ടോക്കിനെ സമീപിക്കാനെന്നും അർജുൻ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ