ട്രെയിൻ വരുന്നതിനു തൊട്ടു മുമ്പ് ട്രാക്കിൽ വീണ തന്നെ രക്ഷിച്ചയാളെ തേടി യുവതി. ട്രെയിൻ പ്ലാറ്റ്ഫോമിൽ പ്രവേശിക്കുന്നതിനു തൊട്ടു മുമ്പാണ് 21 കാരിയായ ടെഗൻ ബദ്ഹാം ട്രാക്കിലേക്ക് വീണത്. അപരിചിതനായ ഒരാൾ തന്നെ ട്രാക്കിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നുവെന്ന് യുവതി പറയുന്നു. അപരിചിതന്റെ കൃത്യ സമയത്തുള്ള ഇടപെടലാണ് തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നതെന്ന് യുവതി പറയുന്നു.
"ഞാൻ ട്രാക്കിലേക്ക് തെന്നി വീഴുകയായിരുന്നു. വീണത് എങ്ങനെയെന്ന് ഇപ്പോഴും ഓർമ്മിക്കാൻ സാധിക്കുന്നില്ല. അയ്യോ ഞാൻ ട്രാക്കിൽ വീണേയെന്ന് നിലവിളിച്ചു കരഞ്ഞത് മാത്രം ഓർമ്മയുണ്ട്." യുവതി പറയുന്നു. ട്രാക്കിൽ വീണപ്പോൾ ഇലക്ട്രിക്ക് ലൈനിൽ തട്ടി ടെഗന് പരിക്കേറ്റിട്ടുണ്ട്. കാലിനും പുറത്തും സാരമായ പരിക്കേൽക്കുകയും ചെയ്തു.
"ജീവിതം ഇതാ കൺമുന്നിൽ അവസാനിക്കാൻ പോകുകയാണെന്ന് എനിക്ക് തോന്നി. ട്രാക്കിലിരുന്ന് ഞാൻ കണ്ണടച്ചു. എല്ലാം അവിടെ അവസാനിച്ചുവെന്നാണ് ഞാൻ കരുതിയത്. ഇതിനിടെ ഒരു അപരിചിതൻ എന്നെ രക്ഷിക്കുകയായിരുന്നു." തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്ന ആളോട് താൻ എക്കാലവും നന്ദിയുള്ളവളായിരിക്കുമെന്ന് ടെഗൻ പറയുന്നു. ചെറിയ പരിക്കുകളേറ്റെങ്കിലും ജീവിതത്തിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ടെഗൻ പറഞ്ഞു.
നിലവിൽ യുവതി പരിക്കുകളിൽ നിന്നും മുക്തയായിക്കൊണ്ടിരിക്കുകയാണെന്ന് മിറർ റിപ്പോർട്ട് ചെയ്തു. ആദ്യ ആഴ്ചയിൽ തന്റെ പുറത്ത് കടുത്ത വേദന ഉണ്ടായിരുന്നതായി ടെഗൻ പറഞ്ഞു. നിലവിൽ തന്റെ കൈകൾ സ്വതന്ത്രമായി അനക്കാൻ കഴിയുന്നുണ്ടെന്നും യുവതി വ്യക്തമാക്കി. തനിക്ക് സംഭവിച്ച അപകടം ജീവിതത്തെക്കുറിച്ച് പുതിയ കാഴ്ചപ്പാട് ലഭിക്കുന്നതിന് ഇടയാക്കിയെന്ന് യുവതി പറഞ്ഞു.
"ഞാൻ ട്രാക്കിലേക്ക് തെന്നി വീഴുകയായിരുന്നു. വീണത് എങ്ങനെയെന്ന് ഇപ്പോഴും ഓർമ്മിക്കാൻ സാധിക്കുന്നില്ല. അയ്യോ ഞാൻ ട്രാക്കിൽ വീണേയെന്ന് നിലവിളിച്ചു കരഞ്ഞത് മാത്രം ഓർമ്മയുണ്ട്." യുവതി പറയുന്നു. ട്രാക്കിൽ വീണപ്പോൾ ഇലക്ട്രിക്ക് ലൈനിൽ തട്ടി ടെഗന് പരിക്കേറ്റിട്ടുണ്ട്. കാലിനും പുറത്തും സാരമായ പരിക്കേൽക്കുകയും ചെയ്തു.
"ജീവിതം ഇതാ കൺമുന്നിൽ അവസാനിക്കാൻ പോകുകയാണെന്ന് എനിക്ക് തോന്നി. ട്രാക്കിലിരുന്ന് ഞാൻ കണ്ണടച്ചു. എല്ലാം അവിടെ അവസാനിച്ചുവെന്നാണ് ഞാൻ കരുതിയത്. ഇതിനിടെ ഒരു അപരിചിതൻ എന്നെ രക്ഷിക്കുകയായിരുന്നു." തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്ന ആളോട് താൻ എക്കാലവും നന്ദിയുള്ളവളായിരിക്കുമെന്ന് ടെഗൻ പറയുന്നു. ചെറിയ പരിക്കുകളേറ്റെങ്കിലും ജീവിതത്തിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ടെഗൻ പറഞ്ഞു.
നിലവിൽ യുവതി പരിക്കുകളിൽ നിന്നും മുക്തയായിക്കൊണ്ടിരിക്കുകയാണെന്ന് മിറർ റിപ്പോർട്ട് ചെയ്തു. ആദ്യ ആഴ്ചയിൽ തന്റെ പുറത്ത് കടുത്ത വേദന ഉണ്ടായിരുന്നതായി ടെഗൻ പറഞ്ഞു. നിലവിൽ തന്റെ കൈകൾ സ്വതന്ത്രമായി അനക്കാൻ കഴിയുന്നുണ്ടെന്നും യുവതി വ്യക്തമാക്കി. തനിക്ക് സംഭവിച്ച അപകടം ജീവിതത്തെക്കുറിച്ച് പുതിയ കാഴ്ചപ്പാട് ലഭിക്കുന്നതിന് ഇടയാക്കിയെന്ന് യുവതി പറഞ്ഞു.