മനുഷ്യരുടെ ഇടപെടലിനെത്തുടർന്ന് ചൊവ്വയിൽ വൻ തോതിൽ മാലിന്യം ഉപേക്ഷിക്കപ്പെടുന്നതായി പഠനം. കഴിഞ്ഞ 50 വർഷത്തെ പര്യവേക്ഷണത്തിനിടെ ഇതുവരെ 7000 കിലോ മാലിന്യം ചൊവ്വയിൽ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ടെന്നാണ് ദി കൺവേർഷൻ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. അഞ്ച് പതിറ്റാണ്ടുകൾക്കിടെ 14 വ്യത്യസ്ത ദൗത്യങ്ങളിലൂടെ 18 മനുഷ്യ നിർമ്മിത വസ്തുക്കൾ ചൊവ്വയിലേക്ക് അയച്ചിട്ടുണ്ടെന്നാണ് യുണൈറ്റഡ് നേഷൻസ് ഓഫീസർ ഫോർ ഔട്ടർ സ്പേസ് അഫയേഴ്സ് വ്യക്തമാക്കുന്നത്. ഇതിൽ ചില ദൗത്യങ്ങൾ ഇപ്പോഴും പുരോഗമിക്കുകയുമാണ്.
ഉപേക്ഷിക്കപ്പെട്ട ഹാഡ്വെയർ, പ്രവർത്തനരഹിതമായ ബഹിരാകാശ പേടകം, തകർന്ന ബഹിരാകാശ പേടകം എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മാലിന്യങ്ങൾ ചൊവ്വയിൽ ഉണ്ടെന്നാണ് ഒരു പോസ്റ്റ് ഡോക്ടറൽ ഫെലോ നടത്തിയ പഠനത്തിൽ പറയുന്നത്. 2022 ജൂൺ 13ന് പെർസെവറൻസ് റോവർ ഇറങ്ങിയതിന്റെ രണ്ട് കിലോമീറ്റർ അകലെ ഒരു തെർമൽ ബ്ലാങ്കെറ്റ് കണ്ടെത്തിയിരുന്നു. കൂടാതെ കാറ്റിൽ പറക്കുന്ന മാലിന്യങ്ങളും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.
2012-ലെ ക്യൂരിയോസിറ്റി ദൗത്യത്തിന്റെ അവശിഷ്ടങ്ങളും 2005-ലെ ഓപ്പർച്യുണിറ്റി ദൗത്യത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രവർത്തന രഹിതമായ ഒമ്പത് ബഹിരാകാശ പേടകങ്ങളുടെ അവശിഷ്ടങ്ങളും വെല്ലുവിളിയാണ്. മാർസ് 3 ലാൻഡർ, മാർസ് 6 ലാൻഡർ, വൈക്കിങ് 6 ലാൻഡർ, വൈക്കിങ് 2 ലാൻഡർ എന്നിവയും മാലിന്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
നശിച്ചുപോയ ബഹിരാകാശ പേടകങ്ങളാണ് അവശിഷ്ടങ്ങളുടെ മറ്റൊരു ഉറവിടം. കുറഞ്ഞത് രണ്ട് ബഹിരാകാശ പേടകങ്ങളെങ്കിലും തകർന്നിട്ടുണ്ട്. ലാൻഡിംങിനു തൊട്ടു മുമ്പോ ലാൻഡിംങിനു പിന്നാലെയോ നാല് പേടകങ്ങൾക്ക് ബന്ധം നഷ്ടമായിട്ടുണ്ട്. സുരക്ഷിതമായി ലാൻഡിംങ് നടത്തുകയെന്നതാണ് ഏതൊരു ചൊവ്വാ ദൗത്യത്തിന്റെയും പ്രധാനപ്പെട്ട വെല്ലുവിളി. വരാനിരിക്കുന്ന ദൗത്യങ്ങൾക്ക് ചൊവ്വയിലെ മാലിന്യങ്ങൾ തടസമാകുമോയന്നുള്ളതാണ് ഗവേഷകരെ ഇപ്പോൾ ആശങ്കപ്പെടുത്തുന്നത്.
ഉപേക്ഷിക്കപ്പെട്ട ഹാഡ്വെയർ, പ്രവർത്തനരഹിതമായ ബഹിരാകാശ പേടകം, തകർന്ന ബഹിരാകാശ പേടകം എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മാലിന്യങ്ങൾ ചൊവ്വയിൽ ഉണ്ടെന്നാണ് ഒരു പോസ്റ്റ് ഡോക്ടറൽ ഫെലോ നടത്തിയ പഠനത്തിൽ പറയുന്നത്. 2022 ജൂൺ 13ന് പെർസെവറൻസ് റോവർ ഇറങ്ങിയതിന്റെ രണ്ട് കിലോമീറ്റർ അകലെ ഒരു തെർമൽ ബ്ലാങ്കെറ്റ് കണ്ടെത്തിയിരുന്നു. കൂടാതെ കാറ്റിൽ പറക്കുന്ന മാലിന്യങ്ങളും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.
2012-ലെ ക്യൂരിയോസിറ്റി ദൗത്യത്തിന്റെ അവശിഷ്ടങ്ങളും 2005-ലെ ഓപ്പർച്യുണിറ്റി ദൗത്യത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രവർത്തന രഹിതമായ ഒമ്പത് ബഹിരാകാശ പേടകങ്ങളുടെ അവശിഷ്ടങ്ങളും വെല്ലുവിളിയാണ്. മാർസ് 3 ലാൻഡർ, മാർസ് 6 ലാൻഡർ, വൈക്കിങ് 6 ലാൻഡർ, വൈക്കിങ് 2 ലാൻഡർ എന്നിവയും മാലിന്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
നശിച്ചുപോയ ബഹിരാകാശ പേടകങ്ങളാണ് അവശിഷ്ടങ്ങളുടെ മറ്റൊരു ഉറവിടം. കുറഞ്ഞത് രണ്ട് ബഹിരാകാശ പേടകങ്ങളെങ്കിലും തകർന്നിട്ടുണ്ട്. ലാൻഡിംങിനു തൊട്ടു മുമ്പോ ലാൻഡിംങിനു പിന്നാലെയോ നാല് പേടകങ്ങൾക്ക് ബന്ധം നഷ്ടമായിട്ടുണ്ട്. സുരക്ഷിതമായി ലാൻഡിംങ് നടത്തുകയെന്നതാണ് ഏതൊരു ചൊവ്വാ ദൗത്യത്തിന്റെയും പ്രധാനപ്പെട്ട വെല്ലുവിളി. വരാനിരിക്കുന്ന ദൗത്യങ്ങൾക്ക് ചൊവ്വയിലെ മാലിന്യങ്ങൾ തടസമാകുമോയന്നുള്ളതാണ് ഗവേഷകരെ ഇപ്പോൾ ആശങ്കപ്പെടുത്തുന്നത്.