ആപ്പ്ജില്ല

സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരം കൊൽക്കത്ത; തൊട്ടു പിറകെ കോയമ്പത്തൂരും പട്നയും

2019 ൽ കൊൽക്കത്തയിൽ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച ഇരകളെല്ലാം 18 വയസ്സിന് മുകളിലുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

Samayam Malayalam 11 Oct 2020, 1:52 pm
രാജ്യത്തെ 19 മെട്രോ നഗരങ്ങളിൽ നടത്തിയ പഠനത്തില്‍ ആണ് സത്രീകള്‍ ഏറ്റവും സുരക്ഷിതരായ നഗരമായി കൊൽക്കത്ത തെരഞ്ഞെടുത്തത്. എന്‍സിആര്‍ബി പുറത്തുവിട്ട കണക്കനുസരിച്ചാണ് ഏറ്റവും കുറവ് ലൈംഗിക പീഡന കേസുകൾ കൊല്‍ക്കത്തിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബലാത്സംഗത്തിനോ ലൈംഗിക പീഡനത്തിനോ ഉള്ള ശ്രമം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് എൻസിആർബി പുറത്തുവിട്ട ഡാറ്റയില്‍ പറയുന്നു. 2019 ൽ കൊൽക്കത്തയിൽ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച ഇരകളെല്ലാം 18 വയസ്സിന് മുകളിലുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Samayam Malayalam Representational image
photo credit / PTI


നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ, 2019 ൽ 14 ലൈംഗികാതിക്രമ കേസുകൾ നഗരങ്ങളില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാല്‍ കൊൽക്കത്തയിലും തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും ലൈംഗിക പീഡന കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ‍ഡല്‍ഹിയില്‍ സ്ത്രീകൾക്കെതിരായ 12,902 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 6,519 കേസുകൾ ആണ് മുംബൈ പോലീസ് രജിസ്റ്റർ ചെയ്തത്.

Also Read: കഞ്ചാവിന്റെ തലസ്ഥാനത്ത് ഇനി ആപ്പിളും സ്ട്രോബറിയും, ഡ്രാഗൺ ഫ്രൂട്ടും

ഉത്തർപ്രദേശിൽ ആണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുതല്‍ ആയി നടന്നത്. 59,853 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാന്‍ ആണ് രണ്ടാം സ്ഥാനത്ത്. 41,550 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര മൂന്നാം സ്ഥാനത്ത് ആണ്. 37,144 കേസുകള്‍ ആണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
കൊൽക്കത്തയില്‍ സ്ത്രീകൾക്ക് സുരക്ഷിതരായിരിക്കുന്നതിന് പിന്നിൽ പോലീസിന്‍റെ കാര്യക്ഷമമായ ഇടപെടൽ ആണെന്ന് അധികൃതര്‍ പറയുന്നു. ഇത്തരത്തിലുള്ള കേസുകള്‍ ആവര്‍ത്തിക്കാതെ ഇരിക്കാന്‍ നഗരത്തില്‍ കൂടുതല്‍ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ