ആപ്പ്ജില്ല

പ്ലാസ്മ തെറാപ്പിയിലൂടെ കൊവിഡിനെ തുരത്താൻ സാധിക്കും; അവകാശവാദവുമായി യുവാവ്

പ്ലാസ്മ തെറാപ്പിക്ക് ശേഷമാണ് പലരും സുഖം പ്രാപിക്കാൻ തുടങ്ങിയതെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു

Samayam Malayalam 9 Aug 2020, 6:07 pm
കൊവിഡ് ചികിത്സക്ക് ശേഷം ആശുപത്രിയില്‍ നിന്ന് പോയ യുവാവ് പ്ലാസ്മ ദാനം ചെയ്ത് ആറ് പേരെ രക്ഷിച്ചു. എഡിൻ‌ബർഗിലെ നേപ്പിയർ യൂണിവേഴ്‌സിറ്റിയിലെ ഇന്റർനാഷണൽ ബിസിനസ് മാനേജ്‌മെന്റിന്റെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി മാർച്ച് അവസാനത്തോടെയാണ് വീട്ടിലെത്തി ഹോം ക്വാറന്റീനില്‍ പ്രവേശിച്ചത്. പിന്നീട് കൊവിഡ് പരിശോധന നടത്തി റിസള്‍റ്റ് വന്നപ്പോള്‍ പോസിറ്റീവ് ആയി . തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിച്ചു ചികിത്സ ആരംഭിച്ചു.
Samayam Malayalam bengaluru men who have recovered from covid 19 and donating plasma saves six patients
പ്ലാസ്മ തെറാപ്പിയിലൂടെ കൊവിഡിനെ തുരത്താൻ സാധിക്കും; അവകാശവാദവുമായി യുവാവ്


പ്ലാസ്മ തെറാപ്പി

കൊവിഡ് -19 മാറിയ യുവാവിൻറെ പ്ലാസ്മ തെറാപ്പി വിജയകരമെന്നാണ് അറിയുന്നത്. യുവാവ് തന്‍റെ പ്ലാസ്മ ആവശ്യമുണ്ടോ എന്ന് ആശുപത്രിയിലെ ഡോക്ടര്‍മാരോട് ചോദിച്ചു. ചികിത്സയുടെ സാധ്യതകളെ കുറിച്ച് വ്യക്തമായ പഠനം നടത്തി പ്ലാസ്മ തെറാപ്പി നടത്താന്‍ യുവാവ് തീരുമാനിച്ചു. ജൂണ്‍ ആദ്യം പ്ലാസ്മ തെറാപ്പി നടത്തി. അത് വിജയകരമായി. സംഭവം വിജയിച്ച ശേഷം ആശുപത്രിയില്‍ നിന്ന് ഒരു രോഗിയെ സഹായിക്കുമോ എന്ന് ഡോക്ടര്‍മാര്‍ ആവിശ്യപ്പെട്ടപ്പോള്‍ യുവാവ് നല്‍കുകയായിരുന്നു.

ആറ് പേര്‍ക്ക് ഇതേ രീതിയില്‍ ചികിത്സ

പിന്നീട് തുടര്‍ച്ചയായി ആറ് പേര്‍ക്ക് ഇതേ രീതിയില്‍ ചികിത്സ നടത്തി. പക്ഷേ ആദ്യത്തെ സംഭാവന നൽകി ഒരു മാസത്തിന് ഉള്ളില്‍ തന്നെയായിരുന്നത് കൊണ്ട് തന്നെ മാതാപിതാക്കൾക്ക് ചെറിയ വിഷമം ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ അതൊന്നും നോക്കാതെ അവരെ സഹായിക്കാന്‍ പോയെന്ന് യുവാവ് പറയുന്നു.

സുഖം പ്രാപിക്കാൻ തുടങ്ങി

പ്ലാസ്മ തെറാപ്പിക്ക് കൊവിഡ് -19 ചികിത്സിക്കാൻ കഴിയുമോ എന്ന് വ്യക്തമായ പഠനമില്ല. എന്നിരുന്നാലും, പ്ലാസ്മ തെറാപ്പിക്ക് ശേഷമാണ് പലരും സുഖം പ്രാപിക്കാൻ തുടങ്ങിയതെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ആറ് പേരുടെ ജീവന്‍ രക്ഷിച്ചതില്‍ താന്‍ സന്തോഷവനാണെന്ന് യുവാവ് പറയുന്നു. ഞാന്‍ കൊവിഡില്‍ സുഖം പ്രാപിച്ച രോഗികളോട് പ്ലാസ്മ ദാനം ചെയ്യാൻ അഭ്യർത്ഥിക്കുന്നു എന്ന് യുവാവ് പറയുന്നു. യുവാവിനെ പ്രശംസിച്ച് നിരവധി ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരുന്നു.

ചികിത്സ നിലവിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

രോഗം സുഖപ്പെട്ട വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് രോഗികളെ ചികിത്സിക്കുന്ന രീതിയാണ് കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി എന്നറിയപ്പെടുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികൾ പോലും ഈ ചികിത്സയിലൂടെ രക്ഷപ്പെട്ടിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. പ്ലാസ്മ തെറാപ്പി വിജയകരമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ ചികിത്സ നിലവിലില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ