ആപ്പ്ജില്ല

കൊവിഡ് കാലത്ത് ബാലവിവാഹങ്ങൾ കൂടുന്നു; മഹാരാഷ്ട്രയിൽ സംഭവിക്കുന്നത്!

കൊവിഡ് കാലത്തെ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ പ്രായപൂർത്തിയാവും മുമ്പേ പെൺകുട്ടികളെ വിവാഹം ചെയ്ത് പറഞ്ഞയക്കാൻ ശ്രമിക്കുകയാണ് രക്ഷിതാക്കൾ

Samayam Malayalam 17 Aug 2020, 3:29 pm
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. പ്രതിസന്ധി നേരിടുന്ന കാലത്ത് സംസ്ഥാനത്ത് ബാലവിവാഹങ്ങൾ കൂടുന്നതായി റിപ്പോർട്ടുകൾ. ബാലവിവാഹവുമായി ബന്ധപ്പെട്ട് ആറായിരത്തോളം കേസുകളാണ് സംസ്ഥാനത്തെ ബാലാവകാശ കമ്മീഷൻെറ മുന്നിലെത്തിയത്. പല കേസുകളിലും ഇടപെടുകയും പെൺകുട്ടികൾക്ക് സുരക്ഷിതത്വം നൽകുകയും ചെയ്തിട്ടുണ്ട്.
Samayam Malayalam ബാലവിവാഹങ്ങൾ കൂടുന്നു (പ്രതീകാത്മക ചിത്രം)
ബാലവിവാഹങ്ങൾ കൂടുന്നു (പ്രതീകാത്മക ചിത്രം)


ലത്തൂരിൽ 15കാരിയായ ഒരു പെൺകുട്ടിയെ 50 വയസ്സ് പ്രായമുള്ളയാൾക്ക് വിവാഹം ചെയ്ത് കൊടുക്കാനാണ് വീട്ടുകാർ തീരുമാനിച്ചിരുന്നത്. പെൺകുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഈ വിഷയത്തിൽ ഇടപെട്ട് വിവാഹത്തിൽ നിന്ന് പെൺകുട്ടിയെ രക്ഷിച്ചത്. കൊവിഡും ലോക്ക് ഡൗണും പ്രതിസന്ധിയിലാക്കിയതോടെ 18 തികയാത്ത കുട്ടികളെ വിവാഹം കഴിപ്പിച്ച് കൊടുക്കുകയാണ് രക്ഷിതാക്കൾ.

Also Read: സിംഹം നെഞ്ചത്ത് കയറിയിരുന്നാൽ എന്ത് ചെയ്യും? ഈ യുവാവിൻെറ ധൈര്യം അപാരം!!

ആക്ടിവിസ്റ്റുകളും സാമൂഹ്യ പ്രവർത്തകരുമൊക്കെ ഈ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുന്നുണ്ട്. എന്നാൽ രഹസ്യമായി വിവാഹങ്ങൾ നടത്തുമ്പോൾ ഇത് ആരും അറിയുന്നില്ലെന്ന യാഥാർഥ്യവും ഒരു ഭാഗത്തുണ്ട്. ഗ്രാമങ്ങളിൽ ഇത് കൂടുന്നതിന് നിരവധി കാരണങ്ങളുണ്ട്.

കൊവിഡ് കാലത്ത് ജോലിയില്ലാതെയാണ് ദിവസവേതനത്തിന് പണിയെടുത്തിരുന്ന വലിയൊരു വിഭാഗം ജീവിക്കുന്നത്. കുട്ടികളെ സ്കൂളിലയക്കാനും പറ്റില്ല. വീട്ടിലെ ഒരംഗത്തെയെങ്കിലും കുറയ്ക്കാമെന്നാണ് ദരിദ്രരായ വീട്ടുകാർ കരുതുന്നത്. അതിന് വേണ്ടിയാണ് വിവാഹം ചെയ്ത് അയക്കാൻ തീരുമാനിക്കുന്നത്.

മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ഏകദേശം 200ഓളം ബാലവിവാഹങ്ങൾ നടത്താൻ ശ്രമം നടന്നതായി അറിഞ്ഞിട്ടുണ്ട്. ഇതിൽ 90 ശതമാനം വിവാഹങ്ങളിൽ നിന്നും രക്ഷിതാക്കളെ പിന്തിരിപ്പിക്കാൻ സാധിച്ചുവെന്ന് ബാലാവകാശ പ്രവർത്തകനായ സന്തോഷ് ഷിൻഡെ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ