ക്യാൻസർ ചികിത്സയ്ക്ക് തയ്യാറെടുക്കുന്നതിന് മുമ്പ് ബീജം ആശുപത്രിയില്‍ സൂക്ഷിച്ച ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നു. ഹൈദരാബാദിലാണ് സംഭവം നടന്നത്. 2012ലാണ് 23 കാരനായ കാര്‍ത്തിക്കിന് ക്യാന്‍സര്‍ ബാധിക്കുന്നത്. ക്യാൻസർ ചികിത്സയ്ക്ക് ശേഷം കുഞ്ഞുണ്ടാകാന്‍ സാധ്യത കുറവാണെന്ന് കണ്ടെത്തിയതിനാലാണ് ദമ്പതികള്‍ ബീജം ആശുപത്രിയില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചത്. ഡോക്ടർമാരുടെ ഉപദേശപ്രകാരമായിരുന്നു ഇത്.
Also Read: മരിച്ച തൊഴിലുറപ്പ് ജോലിക്കാരുടെ പേരിൽ പണം അടച്ചതായി കണ്ടെത്തൽ; സംഭവം അറിഞ്ഞിട്ടില്ലന്ന് ബന്ധുക്കൾ
ഒരു വർഷം മുമ്പാണ് യുവാവിന് അസുഖം മാറിയത്. തുടര്‍ന്ന് അവര്‍ കുഞ്ഞിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു. എട്ട് വർഷത്തിന് ശേഷം കുഞ്ഞുണ്ടായ സന്തോഷത്തിലാണ് അവര്‍ ഇപ്പോള്‍. ആശുപത്രിയിലെ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് 2012 മുതല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ഭ്രൂണത്തെ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇവര്‍ക്ക് ആരോഗ്യവതിയായ ഒരു പെൺകുഞ്ഞ് ജനിച്ചത്.
Also Read: പരാതി സ്വീകരിക്കാതെ ദുഷ്ടശക്തി ഒഴിപ്പിക്കാനുള്ള ഹോമം നടത്തി പോലീസ്
ക്യാൻസർ ചികിത്സ കഴിഞ്ഞാൽ പല ദമ്പതികളും നേരിടുന്ന പ്രധാന പ്രശ്നം കുട്ടികള്‍ ഉണ്ടാകുന്നില്ല എന്നതാണ്. ചെറുപ്രായത്തിൽ തന്നെ പലരും ഇതിന് ഇരകളാകുന്നുണ്ടെന്ന് ഒയാസിസ് ഫെർട്ടിലിറ്റി മെഡിക്കൽ ഡയറക്ടർ ഡോ. ദുർഗ ജി റാവു പറഞ്ഞു. ആരോഗ്യമുള്ളപ്പോള്‍ ബീജം സൂക്ഷിക്കാന്‍ അവര്‍ തയ്യാറായതിന്റെ ഫലമായാണ് അവര്‍ക്ക് ജീവിതത്തില്‍ സന്തോഷം കൈവരിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.