ഉത്തരമില്ലാത്ത നിരവധി പ്രതിഭാസങ്ങൾ നമ്മുടെ ലോകത്തുണ്ട്. അത് മനുഷ്യനെ എല്ലാക്കാലവും അത്ഭുതപ്പെടുത്തും. ചെങ്കടലിന്റെ അടിത്തട്ടിൽ പത്ത് അടി ആഴമുള്ള ഒരു കുളമുണ്ട്. അതിലേക്ക് നീന്തിയെത്തിയ ജീവികളൊന്നും പിന്നീട് ജീവനോടെ പുറത്തുപോയിട്ടില്ല. ഗാഢതയേറിയ ഉപ്പുവെള്ളവും ഓക്സിജന്റെ അഭാവവുമാണ് കുളത്തിലെത്തുന്ന കടൽജീവികളുടെ ജീവൻ അപഹരിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. മിയാമി സർവകലാശാലയിലെ ഒരുകൂട്ടം ഗവേഷകരാണ് 'ഡെത്ത് പൂൾ' കണ്ടെത്തിയത്. ഉപ്പുവെള്ള കുളത്തിൽ ഓക്സിജൻ ഇല്ലെന്നും കുളത്തിലെത്തുന്ന ജീവികൾക്ക് നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിക്കുമെന്നും ഗവേഷണത്തിന്റെ ഭാഗമായിരുന്ന പ്രൊഫസർ സാം പുർക്കിസ് പറയുന്നു.
ചെങ്കടലിന്റെ 1,770 അടി ആഴത്തിലാണ് ഗവേഷകർ കുളം കണ്ടെത്തിയത്. അണ്ടർവാട്ടർ വാഹനം ഉപയോഗിച്ചാണ് ഗവേഷകർ ഇവിടെ എത്തിച്ചേർന്നത്.
"ഇത്രയും ആഴത്തിൽ സാധാരണഗതിയിൽ ജീവികളില്ല. എന്നാൽ ചില സൂക്ഷമ ജീവികളുണ്ട്. കടൽ ജീവികൾക്ക് ഈ കുളം അപകടകരമായ അനുഭവമായിരിക്കും. എന്നാൽ അവ ജൈവ വൈവിധ്യത്താൽ സമ്പന്നമാണ്. അപകടത്തിൽപ്പെടുന്ന ജീവികളെ ഭക്ഷിക്കാൻ അവയ്ക്ക് സാധിക്കും."
ദശലക്ഷ കണക്കിന് വർഷങ്ങൾക്കു മുമ്പ് ഭൂമിയിൽ സമുദ്രങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്ന് മനസിലാക്കാൻ ഇപ്പോഴത്തെ കണ്ടെത്തൽ സഹായിക്കുമെന്ന് പുർക്കിസ് ലൈവ് സയൻസിനോട് പറഞ്ഞു.
'അതികഠിനമായ കാലാവസ്ഥയിലും ജീവിക്കാൻ സാധിക്കുന്ന സൂക്ഷ്മ ജീവികളുടെ സമൂഹത്തെക്കുറിച്ചുള്ള കണ്ടെത്തൽ ഭൂമിയിലെ ജീവന്റെ പരിധികൾ കണ്ടെത്താൻ സഹായിക്കും. കൂടാതെ നമ്മുടെ സൗരയൂഥത്തിലും അതിനപ്പുറവും ജീവന്റെ തെരച്ചിലിനായി പ്രയോജനപ്പെടുത്താനും ഉപകരിക്കും." പുർക്കിസ് പറഞ്ഞു.
"ഭൂമിയിൽ ജീവന്റെ പരിധി മനസിലാക്കുന്നതുവരെ അന്യഗ്രഹങ്ങൾക്ക് ഏതെങ്കിലും ജീവജാലങ്ങൾക്ക് ആഥിത്യമരുളാൻ സാധിക്കുമോയെന്ന് സംശയമാണ്." അദ്ദേഹം വ്യക്തമാക്കി.
ചെങ്കടലിന്റെ 1,770 അടി ആഴത്തിലാണ് ഗവേഷകർ കുളം കണ്ടെത്തിയത്. അണ്ടർവാട്ടർ വാഹനം ഉപയോഗിച്ചാണ് ഗവേഷകർ ഇവിടെ എത്തിച്ചേർന്നത്.
"ഇത്രയും ആഴത്തിൽ സാധാരണഗതിയിൽ ജീവികളില്ല. എന്നാൽ ചില സൂക്ഷമ ജീവികളുണ്ട്. കടൽ ജീവികൾക്ക് ഈ കുളം അപകടകരമായ അനുഭവമായിരിക്കും. എന്നാൽ അവ ജൈവ വൈവിധ്യത്താൽ സമ്പന്നമാണ്. അപകടത്തിൽപ്പെടുന്ന ജീവികളെ ഭക്ഷിക്കാൻ അവയ്ക്ക് സാധിക്കും."
ദശലക്ഷ കണക്കിന് വർഷങ്ങൾക്കു മുമ്പ് ഭൂമിയിൽ സമുദ്രങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്ന് മനസിലാക്കാൻ ഇപ്പോഴത്തെ കണ്ടെത്തൽ സഹായിക്കുമെന്ന് പുർക്കിസ് ലൈവ് സയൻസിനോട് പറഞ്ഞു.
'അതികഠിനമായ കാലാവസ്ഥയിലും ജീവിക്കാൻ സാധിക്കുന്ന സൂക്ഷ്മ ജീവികളുടെ സമൂഹത്തെക്കുറിച്ചുള്ള കണ്ടെത്തൽ ഭൂമിയിലെ ജീവന്റെ പരിധികൾ കണ്ടെത്താൻ സഹായിക്കും. കൂടാതെ നമ്മുടെ സൗരയൂഥത്തിലും അതിനപ്പുറവും ജീവന്റെ തെരച്ചിലിനായി പ്രയോജനപ്പെടുത്താനും ഉപകരിക്കും." പുർക്കിസ് പറഞ്ഞു.
"ഭൂമിയിൽ ജീവന്റെ പരിധി മനസിലാക്കുന്നതുവരെ അന്യഗ്രഹങ്ങൾക്ക് ഏതെങ്കിലും ജീവജാലങ്ങൾക്ക് ആഥിത്യമരുളാൻ സാധിക്കുമോയെന്ന് സംശയമാണ്." അദ്ദേഹം വ്യക്തമാക്കി.