ആപ്പ്ജില്ല

ചില്ല് കഷണം വിഴുങ്ങിയ ഒരുവയസുകാരിക്ക് പുതുജീവൻ നൽകി ഡോക്ടർമാർ

തന്റെ കുഞ്ഞിനരികിൽ മാലാഖമാരായി എത്തിയ ഡോക്ടർമാർക്ക് അച്ഛൻ സിഖന്ധർ നന്ദി അറിയിച്ചു. കൃത്യസമയത്ത് ഡോക്ടർമാർ ഇടപെട്ടതുകൊണ്ടാണ് തങ്ങൾക്ക് മകളെ തിരിച്ച് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

Samayam Malayalam 31 Jul 2020, 8:28 pm
രാജ്കോട്ട്: ചില്ല് കഷണം വിഴുങ്ങിയ ഒരുവയസുകാരിക്ക് പുതുജീവൻ നൽകി ഒരുകൂട്ടം ഡോക്ടർമാർ. രാജ്കോട്ട് സിവിൽ ആശുപത്രിയിലെ ഡോക്ടർമാരാണ് മരണത്തിന് വിട്ടുകൊടുക്കാതെ ആ പിഞ്ചുകുഞ്ഞിനെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയർത്തിയത്. തന്റെ കുഞ്ഞിനരികിൽ മാലാഖമാരായി എത്തിയ ഡോക്ടർമാർക്ക് അച്ഛൻ സിഖന്ധർ നന്ദി അറിയിച്ചു. കൃത്യസമയത്ത് ഡോക്ടർമാർ ഇടപെട്ടതുകൊണ്ടാണ് തങ്ങൾക്ക് മകളെ തിരിച്ച് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam glass bead
glass bead


കളിക്കുന്നതിനിടെയാണ് ഒരുവയസുകാരി സുഹാന ചില്ല് കഷണം വിഴുങ്ങിയത്. പിന്നീട് ശ്വാസനാളത്തിൽ തറിച്ചുനിന്ന ചില്ല് പുറത്തെടുക്കുന്നതിനായി കർഷകനായ സിഖന്ധറും ഭാര്യയും സുഹാനയെയുംകൂട്ടി ഞായറാഴ്ച അമ്രേലിയിലെ സർക്കാർ ആശുപത്രിയിലെത്തി. ഇവിടെനിന്ന് ശ്വാസിക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടതോടെ കുഞ്ഞിന്റെ എക്സറേ എടുത്തു. ഇതിലാണ് നെഞ്ചിൽ‌ എന്തോ തറച്ചുനിൽക്കുന്നതായി കണ്ടെത്തിയത്. പിന്നീട് സിടി സ്കാൻ എടുത്ത് വിശദമായി പരിശോധിക്കാൻ നിർദ്ദേശിച്ചെങ്കിലും കൊവിഡ് രോഗികളെ പരിശോധിക്കുന്നതിനായി ഉപയോഗിക്കുന്ന സിടി സ്കാൻ മെഷിനിൽ മകളെ കിടത്തി പരിശോധന നടത്താൻ സിഖന്ധർ തയ്യാറായിരുന്നില്ല.

Also Read: കുതിച്ചുയർന്ന് സിസേറിയൻ നിരക്ക്; പ്രതിവർഷം സ്വകാര്യ ആശുപത്രികളിൽ എത്തുന്നത് 5,000 കോടിയിലധികം രൂപ

ഇതിന് പിന്നാലെയാണ് സുഹാനയെയും കൊണ്ട് മാതാപിതാക്കൾ രാജ്കോട്ട് സിവിൽ ആശുപത്രിയിൽ എത്തിയത്. കുട്ടിയുടെ നില ഗുരുതരമാണെന്ന് മനസ്സിലാക്കിയ ഡോക്ടർമാർ മറ്റ് പരിശോധനകൾ നടത്താനൊന്നും കാത്തുനിന്നില്ല. പെട്ടെന്ന് തന്നെ ശസ്ത്രക്രിയ നടത്തി ചില്ല് കഷണം പുറത്തെടുക്കുകയായിരുന്നു. മകളുടെ ആരോഗ്യനില മോശമായതോടെ താനും ഭാര്യയും ഭയപ്പെട്ടിരുന്നു. എന്നാൽ ഡോക്ടർമാരുടെ സമയോജിതമായ ഇടപെടലാണ് മകളുടെ ജീവൻ രക്ഷിച്ചതെന്ന് സിഖന്ധർ പറ‍ഞ്ഞു. ആരോഗ്യനില വീണ്ടെടുത്ത പെൺകുട്ടി വ്യാഴാഴ്ച ആശുപത്രി വിട്ടു.

ആര്‍ട്ടിക്കിള്‍ ഷോ