ആപ്പ്ജില്ല

ആംബുലൻസ് എത്താൻ സൗകര്യം ഇല്ല; രോഗികളെ പരിചരിക്കാൻ പിപിഇ കിറ്റ് ധരിച്ച് ട്രക്കിങ് നടത്തി ഡോക്ടർമാർ

രോഗികള്‍ക്ക് ആവിശ്യമായ ചികിത്സ നൽകാൻ വേണ്ടിയാണ് ഈ സാഹസിക മാര്‍ഗം ഡോക്ടര്‍മാര്‍ തെരെഞ്ഞെടുത്തത്.

Samayam Malayalam 16 Aug 2020, 1:52 pm
അപൂർവ്വമായ ആരോഗ്യ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്ന് പോകുന്നത്. മെഡിക്കൽ രംഗത്തെ മുഴുവന്‍ തൊഴിലാളികളും പലപ്പോളും നമ്മെ അത്ഭുതപ്പെടുത്തുകയാണ്. കാക്കിഞ്ചിലെ ശ്രീകൃഷ്ണ ഹോസ്പിറ്റൽ, ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങടി താലൂക്കില്‍ രോഗികള്‍ക്ക് ആവിശ്യമായ ചികിത്സ നൽകാൻ സാഹസികമായ മാര്‍ഗ്ഗം തിരഞ്ഞെടുത്തിരിക്കുകയാണ് ചില ‍ഡോക്ടര്‍മാര്‍. (പിപിഇ ) കിറ്റുകൾ ധരിച്ച് ഇവിടെയുള്ള ‍‍ഡോക്ടര്‍മാര്‍ക്ക് ട്രക്കിങ് നടത്തേണ്ടി വന്നിരിക്കുകയാണ്.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: നീണ്ട കാത്തിരുപ്പുകൾക്ക് ശേഷം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് 7 കുരുന്നുകൾ ഫിലിപ്പീൻസിൽ നിന്നും ഡൽഹിയിൽ

ബെൽത്തങ്ങടി താലൂക്കില്‍ 40 കിലോമീറ്റർ ചുറ്റളവിൽ ഒരേയൊരു ആരോഗ്യസംരക്ഷണ സ്ഥാപനമാണ് ഉള്ളത്. അവിടെ ഉള്ള ജനങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാണ് കഴിയുന്നത്. അത് കൊണ്ട് തന്നെയാണ് അവിടെ ഒരു ആശുപത്രി സ്ഥാപിക്കാന്‍ ഡോക്ടര്‍ മുരളി കൃഷ്ണ തീരുമാനിച്ചത്.ഒരു ചെറിയ ഡോക്ടർമാരുടെ സംഘമാണ് ഇദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത്. ഒരു ഫോൺ കോൾ ഉപയോഗിച്ച് ആംബുലൻസുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം. 30 കിടക്കകളുള്ള ഒരു കൊച്ചു ആശുപത്രി എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. 25 കിലോമീറ്റർ അകലെയുള്ള നിരവധി രോഗികൾ ഞങ്ങളുടെ ആശുപത്രിയില്‍ എത്തുന്നു. അപകടത്തിൽപ്പെടുന്നവരെ കാലതാമസമില്ലാതെ ആശുപത്രിയിൽ എത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആവിശ്യമായ സൗകര്യമാണ് ആദ്യം ഒരുക്കിയതെന്ന് ‍ഡോക്ടര്‍ വന്ദന എം പറയുന്നു.

Also Read: ലാബുകൾ തുറന്നില്ലെങ്കിലും വിദ്യാർഥികൾക്ക് പഠനം മുടങ്ങില്ല; വെർച്വൽ ലാബ് സൗകര്യങ്ങള്‍ ഒരുക്കി തമിഴ്‌നാട്ടിലെ എഞ്ചിനീയറിംഗ് കോളേജ്

ലോക്ക്ഡൗൺ നടപ്പിലാക്കിയതിനെത്തുടർന്നാണ് ആശുപത്രി സജീകരിക്കാന്‍ തീരുമാനിച്ചത്. ചുറ്റുമുള്ള ഗ്രാമങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ച് രോഗികളെ പരിചരിക്കും. രോഗികളുടെ വീടുകളിലേക്ക് ആംബുലൻസിന് പോകാൻ കഴിയാത്തവിധം ഭൂപ്രദേശം ഉള്ളതിനാൽ ഡോക്ടർമാർക്ക് ഒരു കിലോമീറ്റർ പിപിഇ കിറ്റുകൾ ധരിച്ച് ട്രെക്കിംഗ് നടത്തേണ്ടി വന്നിട്ടുണ്ടെന്ന് ഡോ. മുരളി കൃഷ്ണ പറയുന്നു.
ശുചിത്വം, യോഗ എന്നിവ കൃത്യമായി നടത്തണം എന്ന് രോഗികൾക്കും പരിചരണ ചുമതലയുള്ളവർക്കും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ