'ഗ്രഹങ്ങളെ തിന്നുന്ന ഭീമൻ'; വ്യാഴത്തിന്റെ വലുപ്പത്തിനു പിന്നിലെ രഹസ്യം
2016-ൽ നാസയുടെ ജൂനോ പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ എത്തിച്ചേർന്ന ശേഷമാണ് വ്യാഴത്തിന്റെ യഥാർത്ഥ സൗന്ദര്യം ഗവേഷകരുടെ ശ്രദ്ധയിൽ പെടുന്നത്. ഭൂമിയിൽ നിന്നും നഗ്ന നേത്രങ്ങൾക്കൊണ്ട് ദർശിക്കാൻ കഴിയുന്ന ഗ്രഹങ്ങളിൽ ഒന്നുകൂടിയാണ് വ്യാഴം.
Samayam Malayalam 28 Jun 2022, 3:18 pm
ഹൈലൈറ്റ്:
- വ്യാഴത്തെ കൂടാതെ ശനി, യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളും വാതക ഗോളങ്ങളാണ്
- ഹൈഡ്രജനാണ് വ്യാഴത്തിലെ മുഖ്യ ഘടകം എങ്കിലും കാൽ ഭാഗത്തോളം ഹീലിയമാണ് വ്യാഴത്തിൽ കുടികൊള്ളുന്നത്
- നെതർലാൻഡ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌പേസ് റിസർച്ചിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നിൽ
സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ വലുപ്പത്തിന്റെ കാര്യത്തിൽ രാജാവാണ് വ്യാഴം. വാതക ഭീമൻകൂടിയായ വ്യാഴത്തിന് ഇത്രയും വലുപ്പം കിട്ടിയത് എങ്ങനെയാണെന്ന് ആലോചിച്ചിട്ടുണ്ടോ? മറ്റ് ഗ്രഹങ്ങളുടെ ഭാഗങ്ങൾ തിന്നാണത്രേ വ്യാഴം വീർത്തു വീർത്ത് വമ്പനായത്. ജ്യോതിശാസ്ത്രഞ്ജരാണ് ഏറ്റവും പുതിയ കണ്ടെത്തലിനു പിന്നിൽ. വ്യാഴത്തെ കൂടാതെ ശനി, യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളും വാതക ഗോളങ്ങളാണ്. ജൊവിയൽ ഗ്രഹങ്ങൾ എന്നാണ് അവ അറിയപ്പെടുന്നത്. എന്നാൽ വലുപ്പത്തിന്റെ കാര്യത്തിൽ വ്യാഴത്തെ കടത്തിവെട്ടാൻ സൗരയൂഥത്തിൽ മറ്റ് ഗ്രഹങ്ങളില്ല. ഭൂമിയിൽ നിന്നും നഗ്ന നേത്രങ്ങൾക്കൊണ്ട് ദർശിക്കാൻ കഴിയുന്ന ഗ്രഹങ്ങളിൽ ഒന്നുകൂടിയാണ് വ്യാഴം.
Also Read: രോമങ്ങളും തൊലിയും അതേപടി; തുമ്പിക്കൈയുമായി ഒരു കുഞ്ഞു 'മമ്മി' ; വൂളി മാമത്തിന് പഴക്കം 30,000 വർഷം
റോമാക്കാർ അവരുടെ ദേവന്റെ പേരായ ജൂപ്പിറ്ററിന്റെ പേരാണ് വ്യാഴത്തിനു നൽകിയത്. രാത്രികാലങ്ങളിൽ ശുക്രനു ശേഷം തിളക്കത്തോടെ കാണാൻ കഴിയുന്ന ഗ്രഹമാണ് വ്യാഴം. ഹൈഡ്രജനാണ് വ്യാഴത്തിലെ മുഖ്യ ഘടകം എങ്കിലും കാൽ ഭാഗത്തോളം ഹീലിയമാണ് വ്യാഴത്തിൽ കുടികൊള്ളുന്നത്.
നെതർലാൻഡ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌പേസ് റിസർച്ചിൽ നിന്നുള്ള യമീല മിഗുവലിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് വ്യാഴം ഭീമൻ ഗ്രഹമായി മാറിയതിനു പിന്നിലെ രഹസ്യം കണ്ടെത്തിയിരിക്കുന്നത്. വ്യാഴത്തിൽ കാണപ്പെടുന്ന 'ഭീമൻ ചുവന്ന പൊട്ട്' (Great Red Spot) വേഗത്തിൽ ചുറ്റിത്തിരിയുന്നുവെന്ന നാസയുടെ കണ്ടെത്തലിനു പിന്നാലെയാണ് വ്യാഴത്തിന്റെ വലുപ്പത്തിനു പിന്നിലെ രഹസ്യം ശാസ്ത്രജ്ഞർ ചുരുളഴിച്ചിരിക്കുന്നത്.
Also Read: ചന്ദ്രനിലെ മണ്ണുതിന്ന പാറ്റ, വില 3 കോടി; വിൽപന ഭീഷണിയാകുമെന്ന് ഭയന്ന് നാസ
2016-ൽ നാസയുടെ ജൂനോ പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ എത്തിച്ചേർന്ന ശേഷമാണ് വ്യാഴത്തിന്റെ യഥാർത്ഥ സൗന്ദര്യം ഗവേഷകരുടെ ശ്രദ്ധയിൽ പെടുന്നത്. പ്രസിദ്ധമായ 'ഭീമൻ ചുവന്ന പൊട്ട്' കൂടാതെ ചുഴലി കാറ്റുകളാൽ സമ്പന്നമാണ് വ്യാഴം എന്ന തിരിച്ചറിവ് അതോടെയാണ് ഗവേഷകർക്ക് ഉണ്ടാകുന്നത്. വിൻസന്റ് വാൻഗോഗിന്റെ പെയിന്റിങ് പോലെ സുന്ദരവും നിഗൂഢവുമാണ് വ്യാഴത്തിന്റെ അന്തരീക്ഷമെന്ന് ഗവേഷകർ കണ്ടെത്തി. 17-ാം നൂറ്റാണ്ടിൽ ആദ്യമായി വ്യാഴത്തെ ദൂരദർശിനിയിലൂടെ നിരീക്ഷിച്ചപ്പോഴാണ് ഭീമൻ ചുവന്ന പൊട്ട് ആദ്യമായി കണ്ടെത്തുന്നത്. വ്യാഴത്തിന്റെ അന്തരീക്ഷത്തിൽ കറങ്ങിത്തിരിയുന്ന ഒരു കൂറ്റൻ ചുഴലിക്കാറ്റാണിത്.
Also Read: ബഹിരാകാശത്ത് വൈദ്യുതനിലയം നിർമിക്കും, കൂടംകുളം ആണവനിലയത്തോളം ശേഷി; പടുകൂറ്റൻ പദ്ധതിയുമായി ചൈന
എന്നാൽ വ്യാഴത്തിന്റെ പുറംപാളിക്ക് താഴെ എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. എങ്കിലും ഗ്രഹത്തിന്റെ ഉപരിതലത്തിലെ വിവിധ പ്രദേശങ്ങളിലുള്ള ഗുരുത്വാകർഷണത്തിന്റെ വ്യതിയാനങ്ങൾ തിരിച്ചറിയാൻ ജൂനോയ്ക്ക് കഴിഞ്ഞു. മറ്റ് ഗ്രഹങ്ങളുടെ ഭാഗങ്ങൾ ആകിരണം ചെയ്താണ് വലുപ്പത്തിന്റെ കാര്യത്തിൽ വ്യാഴം ഒന്നാമനായതെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
വ്യത്യസ്ത മൂലകങ്ങളുടെ മിശ്രിതമാണ് വ്യാഴത്തിന്റെ അകകാമ്പ്. ഇതിനു ചുറ്റും ഹീലിയം അടങ്ങിയ ദ്രവ ലോഹ ഹൈഡ്രജൻ സ്ഥിതിചെയ്യുന്നു. ഏറ്റവും പുറത്തുള്ള പാളിയിൽ ഹൈഡ്രജനാണ് പ്രധാന ഘടകം. ഇത് വ്യാഴത്തിന്റെ അടിസ്ഥാന രേഖാചിത്രം മാത്രമാണ്. കൂടാതെ സൗരയൂഥത്തിലെ ഏറ്റവും വലിയ അന്തരീക്ഷമുള്ളതും വ്യാഴത്തിനാണ്. ഏകദേശം 5000 കിലോ മീറ്റർ ഉയരത്തിൽ വ്യാഴത്തിന്റെ അന്തരീക്ഷം വ്യാപിച്ചു കിടക്കുന്നുവെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.
Also Read: രോമങ്ങളും തൊലിയും അതേപടി; തുമ്പിക്കൈയുമായി ഒരു കുഞ്ഞു 'മമ്മി' ; വൂളി മാമത്തിന് പഴക്കം 30,000 വർഷം
റോമാക്കാർ അവരുടെ ദേവന്റെ പേരായ ജൂപ്പിറ്ററിന്റെ പേരാണ് വ്യാഴത്തിനു നൽകിയത്. രാത്രികാലങ്ങളിൽ ശുക്രനു ശേഷം തിളക്കത്തോടെ കാണാൻ കഴിയുന്ന ഗ്രഹമാണ് വ്യാഴം. ഹൈഡ്രജനാണ് വ്യാഴത്തിലെ മുഖ്യ ഘടകം എങ്കിലും കാൽ ഭാഗത്തോളം ഹീലിയമാണ് വ്യാഴത്തിൽ കുടികൊള്ളുന്നത്.
നെതർലാൻഡ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌പേസ് റിസർച്ചിൽ നിന്നുള്ള യമീല മിഗുവലിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് വ്യാഴം ഭീമൻ ഗ്രഹമായി മാറിയതിനു പിന്നിലെ രഹസ്യം കണ്ടെത്തിയിരിക്കുന്നത്. വ്യാഴത്തിൽ കാണപ്പെടുന്ന 'ഭീമൻ ചുവന്ന പൊട്ട്' (Great Red Spot) വേഗത്തിൽ ചുറ്റിത്തിരിയുന്നുവെന്ന നാസയുടെ കണ്ടെത്തലിനു പിന്നാലെയാണ് വ്യാഴത്തിന്റെ വലുപ്പത്തിനു പിന്നിലെ രഹസ്യം ശാസ്ത്രജ്ഞർ ചുരുളഴിച്ചിരിക്കുന്നത്.
Also Read: ചന്ദ്രനിലെ മണ്ണുതിന്ന പാറ്റ, വില 3 കോടി; വിൽപന ഭീഷണിയാകുമെന്ന് ഭയന്ന് നാസ
2016-ൽ നാസയുടെ ജൂനോ പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ എത്തിച്ചേർന്ന ശേഷമാണ് വ്യാഴത്തിന്റെ യഥാർത്ഥ സൗന്ദര്യം ഗവേഷകരുടെ ശ്രദ്ധയിൽ പെടുന്നത്. പ്രസിദ്ധമായ 'ഭീമൻ ചുവന്ന പൊട്ട്' കൂടാതെ ചുഴലി കാറ്റുകളാൽ സമ്പന്നമാണ് വ്യാഴം എന്ന തിരിച്ചറിവ് അതോടെയാണ് ഗവേഷകർക്ക് ഉണ്ടാകുന്നത്. വിൻസന്റ് വാൻഗോഗിന്റെ പെയിന്റിങ് പോലെ സുന്ദരവും നിഗൂഢവുമാണ് വ്യാഴത്തിന്റെ അന്തരീക്ഷമെന്ന് ഗവേഷകർ കണ്ടെത്തി. 17-ാം നൂറ്റാണ്ടിൽ ആദ്യമായി വ്യാഴത്തെ ദൂരദർശിനിയിലൂടെ നിരീക്ഷിച്ചപ്പോഴാണ് ഭീമൻ ചുവന്ന പൊട്ട് ആദ്യമായി കണ്ടെത്തുന്നത്. വ്യാഴത്തിന്റെ അന്തരീക്ഷത്തിൽ കറങ്ങിത്തിരിയുന്ന ഒരു കൂറ്റൻ ചുഴലിക്കാറ്റാണിത്.
Also Read: ബഹിരാകാശത്ത് വൈദ്യുതനിലയം നിർമിക്കും, കൂടംകുളം ആണവനിലയത്തോളം ശേഷി; പടുകൂറ്റൻ പദ്ധതിയുമായി ചൈന
എന്നാൽ വ്യാഴത്തിന്റെ പുറംപാളിക്ക് താഴെ എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. എങ്കിലും ഗ്രഹത്തിന്റെ ഉപരിതലത്തിലെ വിവിധ പ്രദേശങ്ങളിലുള്ള ഗുരുത്വാകർഷണത്തിന്റെ വ്യതിയാനങ്ങൾ തിരിച്ചറിയാൻ ജൂനോയ്ക്ക് കഴിഞ്ഞു. മറ്റ് ഗ്രഹങ്ങളുടെ ഭാഗങ്ങൾ ആകിരണം ചെയ്താണ് വലുപ്പത്തിന്റെ കാര്യത്തിൽ വ്യാഴം ഒന്നാമനായതെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
വ്യത്യസ്ത മൂലകങ്ങളുടെ മിശ്രിതമാണ് വ്യാഴത്തിന്റെ അകകാമ്പ്. ഇതിനു ചുറ്റും ഹീലിയം അടങ്ങിയ ദ്രവ ലോഹ ഹൈഡ്രജൻ സ്ഥിതിചെയ്യുന്നു. ഏറ്റവും പുറത്തുള്ള പാളിയിൽ ഹൈഡ്രജനാണ് പ്രധാന ഘടകം. ഇത് വ്യാഴത്തിന്റെ അടിസ്ഥാന രേഖാചിത്രം മാത്രമാണ്. കൂടാതെ സൗരയൂഥത്തിലെ ഏറ്റവും വലിയ അന്തരീക്ഷമുള്ളതും വ്യാഴത്തിനാണ്. ഏകദേശം 5000 കിലോ മീറ്റർ ഉയരത്തിൽ വ്യാഴത്തിന്റെ അന്തരീക്ഷം വ്യാപിച്ചു കിടക്കുന്നുവെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.