ആപ്പ്ജില്ല

കൊറോണ കാലത്ത് പ്രസവാവധി വേണ്ട, കൈക്കുഞ്ഞുമായി ഓഫീസില്‍; മാതൃകയായി ഐഎഎസ് ഓഫീസര്‍

ഗ്രാമങ്ങളിലെ സ്ത്രീകൾ ഒന്നും പ്രസവത്തിന് ശേഷം അധികം വിശ്രമിക്കാറില്ല. ഉടന്‍ തന്നെ വീട്ടു ജോലികള്‍ ചെയ്തു തുടങ്ങും. മൂന്നാഴ്ച്ച മാത്രം പ്രായമുള്ള കുഞ്ഞുമായി ജോലി ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടില്ലെന്ന് സൗമ്യ പാണ്ഡെ വാർത്ത ഏജൻസിയായ എഎൻഐയോടു പറഞ്ഞു.

Samayam Malayalam 14 Oct 2020, 11:54 am
അമ്മയായി ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ജോലിയിൽ തിരിച്ചെത്തിയ ഐഎഎസ് ഓഫീസര്‍ ആണ്
Samayam Malayalam Saumya Pandey
സൗമ്യ പാണ്ഡെ Photo Credit: Twitter

ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഉത്തർപ്രദേശിൽ ആണ് സംഭവം നടന്നത്. ജോലിയോടുള്ള യുവതിയുടെ ആത്മാര്‍ത്ഥതയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രസവത്തിനായി അവധിയെടുത്തു പോയ ഐഎഎസ് ഓഫീസര്‍ 14ാം ദിവസത്തിന് ശേഷം ആണ് കൈക്കുഞ്ഞുമായി ഓഫീസില്‍ തിരിച്ചെത്തിയത്. കൊവിഡ് നോഡൽ ഓഫിസറും മോദിനഗർ സബ് ഡിവിഷനൽ മജിസ്ട്രേട്ടുമായ സൗമ്യ പാണ്ഡെയാണ് ജോലിയില്‍ തിരിച്ചെത്തിയിരിക്കുന്നത്. ആറുമാസത്തെ പ്രസവാവധി വേണ്ടെന്ന് വെച്ച് കൈക്കുഞ്ഞുമായി ജോലിയിൽ പ്രവേശിച്ച ഗ്രേറ്റര്‍ വിശാഖപട്ടണം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കമ്മിഷണറായി സേവനമനുഷ്ഠിക്കുന്ന ശ്രിജന ഗുമ്മല്ലയും കയ്യടി നേടിയിരുന്നു.



മൂന്നാഴ്ച്ച പ്രായമുള്ള തന്‍റെ കുഞ്ഞിനെ കൊണ്ടാണ് സൗമ്യ പാണ്ഡെ ഓഫീസില്‍ എത്തിയത്. ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സൗമ്യ തന്‍റെ മേശപ്പുറത്ത് ഇരിക്കുന്ന ചില പേപ്പറുകൾ ഒപ്പിടുന്നത് കാണാം. കുഞ്ഞ് നിശബ്ദമായി അവളുടെ കൈകളിൽ കിടക്കുന്നത് കാണാം. മുഖത്ത് ചെറു പുഞ്ചിരിയോടെ അവള്‍ പേപ്പറുകള്‍ പരിശോധിക്കുന്നതും ഒപ്പിടുന്നതും വീഡിയോയില്‍ കാണാം.

Also Read: ശിശിരത്തില്‍ സ്വര്‍ണ്ണ ഇലകള്‍ പൊഴിക്കുന്ന ഒറ്റമരം; ചൈനീസ് ജനതയ്ക്ക് അത്ഭുതമായി 1400 വര്‍ഷം പഴക്കമുള്ള മരം

ഞാനൊരു ഐഎഎസ് ഉദ്യോഗസ്ഥയാണ്. എന്‍റെ ജോലിയില്‍ ശ്രദ്ധിക്കേണ്ട സമയം ആണ് ഇത്. ഈ കൊവിഡ് കാലത്ത് ഒരുപാട് ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. പ്രസവിക്കാനും കുഞ്ഞിനെ നോക്കാനും സ്ത്രീകള്‍ക്ക് പ്രത്യേക കഴിവുണ്ട്. ഗ്രാമങ്ങളിലെ സ്ത്രീകൾ ഒന്നും പ്രസവത്തിന് ശേഷം അധികം വിശ്രമിക്കാറില്ല. ഉടന്‍ തന്നെ വീട്ടു ജോലികള്‍ ചെയ്തു തുടങ്ങും. മൂന്നാഴ്ച്ച മാത്രം പ്രായമുള്ള എന്‍റെ കുഞ്ഞുമായി ജോലി ചെയ്യാന്‍ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് സൗമ്യ പാണ്ഡെ വാർത്ത ഏജൻസിയായ എഎൻഐയോടു പറഞ്ഞു.


തന്‍റെ കുടുംബം എപ്പോഴും വലിയ പിന്തുണയാണ് തനിക്ക് നല്‍കുന്നത്. ഗാസിയാബാദ് ജില്ലാ ഭരണകൂടവും ജില്ലാ മജിസ്ട്രേട്ടും അഡ്മിനിസ്ട്രേഷൻ ജീവനക്കാരും തന്‍റെ കൂടെയുണ്ട്. സെപ്റ്റംബറിൽ പ്രസവത്തിനായി 22 ദിവസം അവധിയെടുത്തു. പ്രസവം കഴിഞ്ഞ് രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ തിരികെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു എന്ന് സൗമ്യ പറഞ്ഞു. കൂടാതെ എല്ലാ ഗർഭിണികളും ആവശ്യമായ മുൻകരുതലുകൾ ഈ കൊവിഡ് കാലത്ത് സ്വീകരിക്കണം എന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ