ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിലെ ജനസംഖ്യ അടുത്ത 78 വർഷത്തിനുള്ളിൽ ഇപ്പോഴത്തേതിൽ നിന്നും 41 കോടി കുറഞ്ഞ് 100.3 കോടിയായി മാറുമെന്ന് പഠനം. ഉയർന്ന ജനസംഖ്യ ഒരു വ്യക്തിക്ക് കുറഞ്ഞ വിഭവങ്ങൾ മാത്രം നൽകുമ്പോൾ ജനസംഖ്യ കുറയുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമല്ലെന്ന് ഗവേഷകർ പറയുന്നു.
വരും വർഷങ്ങളിൽ ഇന്ത്യയിലെ ജനസാന്ദ്രത ഗണ്യമായി കുറയുമെന്നാണ് സ്റ്റാൻഫോർഡ് പഠനം വ്യക്തമാക്കുന്നത്. ഇന്ത്യയുടെയും ചൈനയുടെയും ജനസംഖ്യ ഇപ്പോൾ ഏകദേശം ഒപ്പത്തിനൊപ്പം എത്തിയിരിക്കുന്നു. എന്നാൽ ജനസാന്ദ്രതയിൽ മാറ്റമുണ്ട്. ജനസംഖ്യാ നിരക്ക് നെഗറ്റീവ് ആയിരിക്കുമ്പോൾ ക്രമേണ അപ്രത്യക്ഷമാകുന്ന ജനസംഖ്യയുടെ അറിവും ജീവിത നിലവാരവും അഭിവൃദ്ധിപ്പെടുകയില്ല. ഇത് ദോഷകരമാണെന്ന് പഠനത്തിൽ പറയുന്നു.
ഇന്ത്യയിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ ശരാശരി 476 പേർ താമസിക്കുമ്പോൾ ചൈനയിൽ 148 പേരാണ് താമസിക്കുന്നത്. 2100 ഓടെ ഇന്ത്യയിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 335 പേരായി കുറയും. ഇന്ത്യയിലെ ജനസാന്ദ്രതയിലെ കുറവ് ലോകത്ത് പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതലായിരിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.
ഇന്ത്യയിൽ ജനസാന്ദ്രത കുറയുന്നതിന്റെ പ്രധാന കാരണം രാജ്യത്തെ ജനസംഖ്യ കുറയുന്നതാണ്. ഇന്ത്യയുടെ ജനസംഖ്യ 2022-ൽ 141.2 കോടിയിൽ നിന്ന് 2100-ൽ 100.3 കോടിയായി കുറയുമെന്നാണ് യുഎൻ്റെ ജനസംഖ്യാ വിഭാഗം വ്യക്തമാക്കുന്നത്. അതേസമയം യുഎസും ചൈനയും സമാനമായ പ്രവണതയ്ക്ക് സാക്ഷ്യം വഹിക്കും. ചൈനയുടെ ജനസംഖ്യ ഇപ്പോഴത്തേതിൽ നിന്നും 93.2 കുറഞ്ഞ് 49.4 കോടിയായി മാറും. ഇത് കുറഞ്ഞ ഫെർട്ടിലിറ്റി റേറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
വരും വർഷങ്ങളിൽ ഇന്ത്യയിലെ ജനസാന്ദ്രത ഗണ്യമായി കുറയുമെന്നാണ് സ്റ്റാൻഫോർഡ് പഠനം വ്യക്തമാക്കുന്നത്. ഇന്ത്യയുടെയും ചൈനയുടെയും ജനസംഖ്യ ഇപ്പോൾ ഏകദേശം ഒപ്പത്തിനൊപ്പം എത്തിയിരിക്കുന്നു. എന്നാൽ ജനസാന്ദ്രതയിൽ മാറ്റമുണ്ട്. ജനസംഖ്യാ നിരക്ക് നെഗറ്റീവ് ആയിരിക്കുമ്പോൾ ക്രമേണ അപ്രത്യക്ഷമാകുന്ന ജനസംഖ്യയുടെ അറിവും ജീവിത നിലവാരവും അഭിവൃദ്ധിപ്പെടുകയില്ല. ഇത് ദോഷകരമാണെന്ന് പഠനത്തിൽ പറയുന്നു.
ഇന്ത്യയിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ ശരാശരി 476 പേർ താമസിക്കുമ്പോൾ ചൈനയിൽ 148 പേരാണ് താമസിക്കുന്നത്. 2100 ഓടെ ഇന്ത്യയിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 335 പേരായി കുറയും. ഇന്ത്യയിലെ ജനസാന്ദ്രതയിലെ കുറവ് ലോകത്ത് പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതലായിരിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.
ഇന്ത്യയിൽ ജനസാന്ദ്രത കുറയുന്നതിന്റെ പ്രധാന കാരണം രാജ്യത്തെ ജനസംഖ്യ കുറയുന്നതാണ്. ഇന്ത്യയുടെ ജനസംഖ്യ 2022-ൽ 141.2 കോടിയിൽ നിന്ന് 2100-ൽ 100.3 കോടിയായി കുറയുമെന്നാണ് യുഎൻ്റെ ജനസംഖ്യാ വിഭാഗം വ്യക്തമാക്കുന്നത്. അതേസമയം യുഎസും ചൈനയും സമാനമായ പ്രവണതയ്ക്ക് സാക്ഷ്യം വഹിക്കും. ചൈനയുടെ ജനസംഖ്യ ഇപ്പോഴത്തേതിൽ നിന്നും 93.2 കുറഞ്ഞ് 49.4 കോടിയായി മാറും. ഇത് കുറഞ്ഞ ഫെർട്ടിലിറ്റി റേറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്.