ആപ്പ്ജില്ല

സ്ത്രീയായി ക്രിസ്‌തു തിരിച്ചു വരുമെന്ന് പ്രഖ്യാപനം; ചൈനയിൽ നിരോധിച്ച ആരാധനാ സമ്പ്രദായം നാഗാലാൻഡില്‍ ശക്തിപ്രാപിക്കുന്നു

നാഗാലാൻഡ് ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ പ്രദേശങ്ങളില്‍ ഈ ആരാധനാ സമ്പ്രദായം നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്

Samayam Malayalam 22 Aug 2020, 3:25 pm
ക്രൈസ്തവ ഭൂരിപക്ഷ രാജ്യത്തുള്ള ബാപ്റ്റിസ്റ്റ് ചർച്ച് കൗൺസിൽ മറ്റു ചർച്ച് കൗൺസിന് ഒരു മുന്നറിയിപ്പ് നല്‍കി രംഗത്തെത്തിയിരിക്കുകയാണ്. നാഗാലാൻഡ് ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ പ്രദേശങ്ങളിലെ ചില ആരാധാനാലയങ്ങളില്‍ 1991 ൽ ചൈനയിൽ നിരോധിച്ച ആരാധനാ സമ്പ്രദായം നടന്നു വരുന്നതായി റിപ്പോര്‍ട്ട്. ചര്‍ച്ച് ഓഫ് ഓള്‍മൈറ്റി ഗോഡ് എന്ന സംഘടനയുടെ കീഴില്‍ ആണ് ഈ ആരാധനാ സമ്പ്രദായം നടന്നു വരുന്നത്.
Samayam Malayalam jesus has come back to earth as a woman new cult from china spread in north east and nagaland church
സ്ത്രീയായി ക്രിസ്‌തു തിരിച്ചു വരുമെന്ന് പ്രഖ്യാപനം; ചൈനയിൽ നിരോധിച്ച ആരാധനാ സമ്പ്രദായം നാഗാലാൻഡില്‍ ശക്തിപ്രാപിക്കുന്നു


യാങ് സിയാങ്‌ബിൻ എന്ന സ്ത്രീയായി ക്രിസ്‌തു തിരിച്ചു വരുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ബൈബിളിലെ പല വചനങ്ങളും ഇവര്‍ മാറ്റിയിട്ടുണ്ട്. ഇവരുടെ ഫെയ്സ്ബുക്ക് പേജുകള്‍ സജീവമാണ്. സോഷ്യല്‍ മീ‍ഡിയയില്‍ ഇവര്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

Also Read: വേഴാമ്പലിനെ ഏറ്റെടുത്ത് കുട്ടിക്കൂട്ടം; സുഖതാമസവും ചപ്പാത്തിയും,ഫിഷ്ഫ്രൈയും കൂട്ടി സുഭിക്ഷ ഭക്ഷണവും

സഭകളെ അത്തരം വ്യാജമതങ്ങളിൽ നിന്ന് രക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് എൻ‌ബി‌സി‌സി യൂത്ത് സെക്രട്ടറി വിക്കുവോ പറഞ്ഞു. ഇതിനകം ഇവർ നാഗാലാൻഡിലും വടക്കുകിഴക്കൻ ഇന്ത്യയിലും പ്രവേശിച്ചു. ഫെയ്സ്ബുക്കിലും വാട്ട്‌സ്ആപ്പിലും അവര്‍ വളരെ സജീവമാണ്. ആളുകളെ പ്രത്യേകിച്ച് കുഞ്ഞുങ്ങളെ വശീകരിക്കാൻ ആണ് അവര്‍ ശ്രമിക്കുന്നത്. വർണ്ണാഭമായ കലാസൃഷ്ടികളും വേദപുസ്തകവും ആണ് ഇവരുടെ ആകർഷണം.

ചൈനീസ് ജനതയാണ് ആദ്യം ഇത് പിന്തുടര്‍ന്നിരുന്നതെങ്കിൽ ഇപ്പോള്‍‍ നാഗാലാൻഡിലും വടക്കുകിഴക്കൻ പ്രദേശങ്ങളിലും ഇന്ന് ആളുകള്‍ ഈ ആരാധനാ സമ്പ്രദായം പിന്തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഈ ആരാധനാരീതി പിന്തുടരുന്ന ചിലർ എന്താണെന്ന് അറിഞ്ഞതിനുശേഷം അതിൽ നിന്ന് പുറത്തുവന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അസോസിയേഷനുകളിലൂടെയും മാധ്യമങ്ങളിലൂടെയും പള്ളികളിൽ അവബോധം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പുരോഹിതന്‍മാര്‍.
നാഗാ‌ലാൻഡില്‍ ഈ ആരാധനാരീതി കുറഞ്ഞത് 400 മുതൽ 500 വരെ ആളുകള്‍ പിന്തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ