ആപ്പ്ജില്ല

ബാന്ദ്ര സംഭവത്തിൽ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തത് തെറ്റായിപ്പോയി; ഒടുവിൽ കുറ്റസമ്മതം നടത്തി പൊലീസ്

ബാന്ദ്രയിൽ കുടിയേറ്റ തൊഴിലാളികൾ കൂട്ടം കൂടിയെത്തിയ സംഭവത്തിൽ മാധ്യമപ്രവർത്തകനെതിരെ എടുത്ത കേസ് പൊലീസ് പിൻവലിച്ചു.

Samayam Malayalam 9 Aug 2020, 3:33 pm
ലോക്ക് ഡൗണിനിടെ മഹാരാഷ്ട്രയിലെ ബാന്ദ്രയിൽ കുടിയേറ്റ തൊഴിലാളികൾ കൂട്ടം കൂടിയെത്തിയത് വലിയ വിവാദമായിരുന്നു. തങ്ങളുടെ നാട്ടിലേക്ക് തീവണ്ടിയുണ്ടെന്ന് വിവരം ലഭിച്ചതിനാലാണ് എത്തിയതെന്നായിരുന്നു കുടിയേറ്റ തൊഴിലാളികൾ പറഞ്ഞത്. ഏപ്രിൽ 14ന് ഏകദേശം 1000ത്തോളം പേരാണ് ബാന്ദ്രയിൽ ഒരുമിച്ചെത്തിയത്. ഒടുവിൽ പൊലീസ് എത്തിയാണ് ഇവരെ സ്ഥലത്ത് നിന്ന് നീക്കിയത്.
Samayam Malayalam കേസ് ഒഴിവാക്കിയിരിക്കുകയാണ് പൊലീസ്
കേസ് ഒഴിവാക്കിയിരിക്കുകയാണ് പൊലീസ്


സംഭവവുമായി ബന്ധപ്പെട്ട് എബിപിയുടെ മാധ്യമപ്രവർത്തകൻ രാഹുൽ കുൽക്കർണിക്കെതിരെ എടുത്ത കേസ് പിൻവലിച്ചിരിക്കുകയാണ് ഇപ്പോൾ പൊലീസ്. കുൽക്കർണിയുടെ ചാനലിലെ റിപ്പോർട്ട് കണ്ട് വിശ്വസിച്ചാണ് ആളുകളെത്തിയതെന്നായിരുന്നു പൊലീസിൻെറ വിശദീകരണം. വ്യാജ വാർത്ത ചമച്ചുവെന്ന ആരോപണത്തിൻെറ പേരിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Also Read: മുൻ മിസ് ഇന്ത്യ മത്സരാ‍ർഥി ഐശ്വര്യയുടെ പേരിൽ 20 വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ; പൊലീസിൽ പരാതി!!

ഇപ്പോഴിതാ കേസിൽ കുൽക്കർണിക്ക് യാതൊരു പങ്കുമില്ലെന്ന് കണ്ടെത്തി അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ് പൊലീസ്. കേസിൽ അദ്ദേഹത്തിനെതിരെ യാതൊരു വിധ തെളിവുമില്ലെന്ന് വ്യക്തമാക്കി ബാന്ദ്ര മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. പകർച്ച വ്യാധി നിരോധന നിയമപ്രകാരമായിരുന്നു പൊലീസ് കേസെടുത്തിരുന്നത്.

Also Read:ബെയ്‍റൂട്ട് ദുരിതബാധിതരെ സഹായിക്കാൻ പോൺ താരം മിയ ഖലീഫ; ഏറ്റവും 'പ്രിയപ്പെട്ടത്' ലേലത്തിൽ വെച്ചു!!

കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ടി സ്പെഷ്യൽ ട്രെയിനുകൾ ഒരുക്കാൻ റെയിൽവേ പദ്ധതിയിടുന്നുവെന്നായിരുന്നു വാർത്തയിൽ പറഞ്ഞിരുന്നത്. ബാന്ദ്ര റെയിൽവേ സ്റ്റേഷനെക്കുറിച്ച് ഒരു തരത്തിലുള്ള വിവരവും നൽകിയിരുന്നില്ല. വ്യക്തമായ അന്വേഷണം പോലും നടത്താതെ കേസെടുത്ത് അറസ്റ്റ് ചെയത പൊലീസ് നടപടി വിമർശനം ക്ഷണിച്ച് വരുത്തിയിരിക്കുകയാണ്. കുൽക്കർണിയുടെ റിപ്പോർട്ടിൽ തെറ്റായ പരാമർശങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും പൊലീസ് ഇപ്പോൾ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ