കുഞ്ഞൻ വൂളി മാമത്തിന്റെ 'മമ്മി' കണ്ടെത്തിയ സന്തോഷത്തിലാണ് ശാസ്ത്രലോകം. ഇതുവരെ കണ്ടെത്തിയതിൽവെച്ച് ഏറ്റവും പൂർണതയുള്ള ശരീരമാണ് 'നൻ ചോ ഗാ' എന്നു പേരിട്ടിരിക്കുന്ന കുഞ്ഞൻ മാമത്തിന്റേത്. കാനഡയുടെ വടക്കു ഭാഗത്ത് ജൂൺ 21 നാണ് തൊലിയോടും രോമങ്ങളോടുംകൂടിയ കുഞ്ഞൻ വൂളി മാമത്തിന്റെ മമ്മി കണ്ടെത്തിയത്. ക്ലോണ്ടൈക്ക് സ്വർണ ഖനിയിൽ നിന്നാണ് വൂളി മാമത്തിന്റെ അപൂർവ ശേഷിപ്പ് കണ്ടെത്തിയത്. 'നൻ ചോ ഗാ' എന്നാണ് കുഞ്ഞൻ വൂളി മാമത്തിന് യൂകോൺ സർക്കാർ നൽകിയിരിക്കുന്ന പേര്. ഹാൻ ഭാഷയിൽ ഇതിന് 'വലിയ കുഞ്ഞ് മൃഗം' എന്നാണ് അർത്ഥം.
ക്ലോണ്ടൈക്ക് ഖനിയിലെ ഖനനത്തിനിടെയാണ് കുഞ്ഞൻ വൂളി മാമത്തിന്റെ 'മമ്മി' കണ്ടെത്തിയതെന്ന് യൂകോൺ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. വടക്കെ അമേരിക്കയിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ട വൂളി മാമത്തിന്റെ ശേഷിപ്പ് 'നൻ ചോ ഗാ'യുടേതാണെന്ന് പ്രസ്താവനയിൽ പറയുന്നു.
Also Read: ചന്ദ്രനിലെ മണ്ണുതിന്ന പാറ്റ, വില 3 കോടി; വിൽപന ഭീഷണിയാകുമെന്ന് ഭയന്ന് നാസ
നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും കുഞ്ഞൻ വൂളി മാമത്തിന്റെ രോമങ്ങളും തോലും കേടുകൂടാതെയിരിക്കുന്നത് ഗവേഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 30,000 വർഷങ്ങൾക്ക് മുമ്പ് ഹിമയുഗത്തിൽ കുഞ്ഞൻ മാമത്ത് തണുത്തുറഞ്ഞതാകാം. കാട്ട് കുതികരളോടൊപ്പവും ഗുഹാ സിംഹങ്ങളോടൊപ്പവും കുഞ്ഞൻ മാമത്ത് യൂകോണിൽ ചുറ്റി കറങ്ങിയിരിക്കാമെന്നാണ് ഗവേഷകർ പറയുന്നത്. കുഞ്ഞൻ മാമത്തിന്റെ ചിത്രങ്ങൾ പ്രൊഫസർ ഡാൻ ഷുഗർ ട്വീറ്റ് ചെയ്തു.
Also Read: ഓരോ 20 മിനിട്ടിലും ഭൂമിയിലേയ്ക്ക് ദുരൂഹ സിഗ്നൽ; 'മുൻപ് കണ്ടിട്ടില്ല'; അജ്ഞാതവസ്തുവിനെ തേടി ഗവേഷകർ
"അവൾക്ക് ഒരു തുമ്പിക്കൈയ്യുണ്ട്. ചെറിയ വലുണ്ട്. കുഞ്ഞൻ ചെവികളുണ്ട്. അവൾ എല്ലാം തികഞ്ഞവളാണ്." പാലിയന്റോളജിസ്റ്റ് ഡോ ഗ്രാന്റ് സാസുൽ പറഞ്ഞു.
പ്ലീസ്റ്റോസീൻ യുഗത്തിൽ വൂളി മാമത്തുകൾക്ക് വംശനാശം സംഭവിച്ചുവെന്നാണ് കരുതുന്നത്. വടക്കേ അമേരിക്കയിൽ നിന്നും യുറേഷ്യയിൽ നിന്നുമാണ് വൂളി മാമത്തുകളുടെ അവശിഷ്ടം പ്രധാനമായും ലഭിച്ചിട്ടുള്ളത്. ആഫ്രിക്കൻ ആനകളുടെ അതേ വലുപ്പവും വംശപരമായി ഏഷ്യൻ ആനകളുടെ അടുത്ത ബന്ധുവുമാണ് വൂളി മാമത്തുകൾ.
Also Read: ബഹിരാകാശത്ത് വൈദ്യുതനിലയം നിർമിക്കും, കൂടംകുളം ആണവനിലയത്തോളം ശേഷി; പടുകൂറ്റൻ പദ്ധതിയുമായി ചൈന
തണുപ്പിൽ നിന്നും രക്ഷനേടാൻ കഴിയുന്ന ശരീര ഘടനയായിരുന്നു വൂളി മാമത്തുകൾക്ക് ഉണ്ടായിരുന്നത്. ഒരു മീറ്ററോളം നീളമുള്ള മുടിയും തൊലിയോടു ചേർന്നുള്ള മുടിയുടെ മറ്റൊരു പാളിയും ഇവയ്ക്ക് ഉണ്ടായിരുന്നു. ഇന്നത്തെ ആനകളുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയ ചെവിയായിരുന്നു ഇവയ്ക്ക് ഉണ്ടായിരുന്നത്. ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ ചെവിക്ക് 30 സെന്റീമീറ്റർ മാത്രമാണ് വലുപ്പം.
1948ൽ അലാസ്കയിൽ മാമത്തിന്റെ ഭാഗിക ഫോസിൽ ലഭിച്ചിരുന്നു. 2007ൽ സൈബീരിയയിൽ നിന്നും 42,000 വർഷം പഴക്കമുള്ള 'മമ്മി' രൂപത്തിലുള്ള കുഞ്ഞൻ മാമത്തിനെയും കണ്ടെത്തിയിരുന്നു. ല്യൂബ എന്നാണ് അന്ന് അതിന് പേര് നൽകിയത്. 'നൻ ചോ ഗാ'യ്ക്ക് ല്യൂബയുടെ അതേ വലുപ്പമാണുള്ളത്.
ക്ലോണ്ടൈക്ക് ഖനിയിലെ ഖനനത്തിനിടെയാണ് കുഞ്ഞൻ വൂളി മാമത്തിന്റെ 'മമ്മി' കണ്ടെത്തിയതെന്ന് യൂകോൺ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. വടക്കെ അമേരിക്കയിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ട വൂളി മാമത്തിന്റെ ശേഷിപ്പ് 'നൻ ചോ ഗാ'യുടേതാണെന്ന് പ്രസ്താവനയിൽ പറയുന്നു.
Also Read: ചന്ദ്രനിലെ മണ്ണുതിന്ന പാറ്റ, വില 3 കോടി; വിൽപന ഭീഷണിയാകുമെന്ന് ഭയന്ന് നാസ
നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും കുഞ്ഞൻ വൂളി മാമത്തിന്റെ രോമങ്ങളും തോലും കേടുകൂടാതെയിരിക്കുന്നത് ഗവേഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 30,000 വർഷങ്ങൾക്ക് മുമ്പ് ഹിമയുഗത്തിൽ കുഞ്ഞൻ മാമത്ത് തണുത്തുറഞ്ഞതാകാം. കാട്ട് കുതികരളോടൊപ്പവും ഗുഹാ സിംഹങ്ങളോടൊപ്പവും കുഞ്ഞൻ മാമത്ത് യൂകോണിൽ ചുറ്റി കറങ്ങിയിരിക്കാമെന്നാണ് ഗവേഷകർ പറയുന്നത്. കുഞ്ഞൻ മാമത്തിന്റെ ചിത്രങ്ങൾ പ്രൊഫസർ ഡാൻ ഷുഗർ ട്വീറ്റ് ചെയ്തു.
Also Read: ഓരോ 20 മിനിട്ടിലും ഭൂമിയിലേയ്ക്ക് ദുരൂഹ സിഗ്നൽ; 'മുൻപ് കണ്ടിട്ടില്ല'; അജ്ഞാതവസ്തുവിനെ തേടി ഗവേഷകർ
"അവൾക്ക് ഒരു തുമ്പിക്കൈയ്യുണ്ട്. ചെറിയ വലുണ്ട്. കുഞ്ഞൻ ചെവികളുണ്ട്. അവൾ എല്ലാം തികഞ്ഞവളാണ്." പാലിയന്റോളജിസ്റ്റ് ഡോ ഗ്രാന്റ് സാസുൽ പറഞ്ഞു.
പ്ലീസ്റ്റോസീൻ യുഗത്തിൽ വൂളി മാമത്തുകൾക്ക് വംശനാശം സംഭവിച്ചുവെന്നാണ് കരുതുന്നത്. വടക്കേ അമേരിക്കയിൽ നിന്നും യുറേഷ്യയിൽ നിന്നുമാണ് വൂളി മാമത്തുകളുടെ അവശിഷ്ടം പ്രധാനമായും ലഭിച്ചിട്ടുള്ളത്. ആഫ്രിക്കൻ ആനകളുടെ അതേ വലുപ്പവും വംശപരമായി ഏഷ്യൻ ആനകളുടെ അടുത്ത ബന്ധുവുമാണ് വൂളി മാമത്തുകൾ.
Also Read: ബഹിരാകാശത്ത് വൈദ്യുതനിലയം നിർമിക്കും, കൂടംകുളം ആണവനിലയത്തോളം ശേഷി; പടുകൂറ്റൻ പദ്ധതിയുമായി ചൈന
തണുപ്പിൽ നിന്നും രക്ഷനേടാൻ കഴിയുന്ന ശരീര ഘടനയായിരുന്നു വൂളി മാമത്തുകൾക്ക് ഉണ്ടായിരുന്നത്. ഒരു മീറ്ററോളം നീളമുള്ള മുടിയും തൊലിയോടു ചേർന്നുള്ള മുടിയുടെ മറ്റൊരു പാളിയും ഇവയ്ക്ക് ഉണ്ടായിരുന്നു. ഇന്നത്തെ ആനകളുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയ ചെവിയായിരുന്നു ഇവയ്ക്ക് ഉണ്ടായിരുന്നത്. ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ ചെവിക്ക് 30 സെന്റീമീറ്റർ മാത്രമാണ് വലുപ്പം.
1948ൽ അലാസ്കയിൽ മാമത്തിന്റെ ഭാഗിക ഫോസിൽ ലഭിച്ചിരുന്നു. 2007ൽ സൈബീരിയയിൽ നിന്നും 42,000 വർഷം പഴക്കമുള്ള 'മമ്മി' രൂപത്തിലുള്ള കുഞ്ഞൻ മാമത്തിനെയും കണ്ടെത്തിയിരുന്നു. ല്യൂബ എന്നാണ് അന്ന് അതിന് പേര് നൽകിയത്. 'നൻ ചോ ഗാ'യ്ക്ക് ല്യൂബയുടെ അതേ വലുപ്പമാണുള്ളത്.