മംഗളൂരു: അന്ത്യകർമ്മങ്ങൾ ചെയ്യാൻ ബന്ധുക്കളാരും തയ്യാറാവാത്തതിനെ തുടർന്ന് ബ്രാഹ്മണന് വേണ്ടി ഹിന്ദു ആചാരപ്രകാരം കർമം ചെയ്ത് മുസ്ലിം യുവാവ്. മംഗളൂരുവിൽ കഴിഞ്ഞ ദിവസം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് 62കാരൻ മരിച്ചത്. ഇദ്ദേഹത്തിൻെറ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ ബന്ധുക്കളാരും തയ്യാറായില്ല. ഇതോടെയാണ് സാമൂഹ്യ പ്രവർത്തകനായ മുഹമ്മദ് ആസിഫ് കർമ്മം ചെയ്യാൻ തയ്യാറായത്.
അന്ത്യകർമ്മങ്ങൾ ചെയ്തതിന് ശേഷം ചിതാഭസ്മം നദിയിലൊഴുക്കുകയും ചെയ്തു. മരണപ്പെട്ടയാൾ വിവാഹം കഴിച്ചിരുന്നില്ല. നാല് സഹോദരങ്ങളാണ് ഇയാൾക്ക് ഉണ്ടായിരുന്നത്. മൃതദേഹം സ്വീകരിക്കാനും ബന്ധുക്കൾ തയ്യാറായിരുന്നില്ല. കൊറോണ ബാധിക്കുമോ എന്ന ഭയത്താലാണ് ഇവർ ചടങ്ങിൽ നിന്ന് മാറിനിന്നത്.
Also Read: ബോറടി മാറണം, ഈസിയാവണം, തമാശ വേണം; ഗൂഗിൾ പറയുന്നു, ആളുകൾ തിരയുന്നത് ഇതൊക്കെയാണ്!!
"ബെംഗളൂരുവിലുള്ള സഹോദരിയോട് സംസാരിച്ചപ്പോൾ നിങ്ങൾ തന്നെ കർമം ചെയ്യാമോ എന്ന് ചോദിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്നും അനുമതി വാങ്ങിയ ശേഷമാണ് മൃതദേഹം ഏറ്റുവാങ്ങാൻ തീരുമാനിച്ചത്," മുഹമ്മദ് ആസിഫ് പറഞ്ഞു. 2018ലാണ് ആരും നോക്കാനില്ലാതെ വിഷമിച്ചിരുന്നയാളെ ആസിഫ് മുൽക്കിയിലെ ശരണാലയത്തിൽ എത്തിച്ചത്. പിന്നീട് ആസിഫ് തന്നെയാണ് ഇദ്ദേഹത്തെ നോക്കിയിരുന്നത്.
Also Read: മാസത്തിലൊരിക്കൽ ലോകത്തെ കുടിയൻമാരിൽ അഞ്ചിലൊരാൾ കുടിച്ച് നിയന്ത്രണം വിടുന്നുവെന്ന് പഠനം!
"കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന് തീരെ സുഖമില്ലായിരുന്നു. മുൽക്കി സർക്കാർ ആശുപത്രിയിലേക്ക് വ്യാഴാഴ്ച രാവിലെയാണ് മാറ്റിയത്. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. അദ്ദേഹത്തിന് പ്രമേഹവും ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു," മുഹമ്മദ് ആസിഫ് കൂട്ടിച്ചേർത്തു.
അന്ത്യകർമ്മങ്ങൾ ചെയ്തതിന് ശേഷം ചിതാഭസ്മം നദിയിലൊഴുക്കുകയും ചെയ്തു. മരണപ്പെട്ടയാൾ വിവാഹം കഴിച്ചിരുന്നില്ല. നാല് സഹോദരങ്ങളാണ് ഇയാൾക്ക് ഉണ്ടായിരുന്നത്. മൃതദേഹം സ്വീകരിക്കാനും ബന്ധുക്കൾ തയ്യാറായിരുന്നില്ല. കൊറോണ ബാധിക്കുമോ എന്ന ഭയത്താലാണ് ഇവർ ചടങ്ങിൽ നിന്ന് മാറിനിന്നത്.
Also Read: ബോറടി മാറണം, ഈസിയാവണം, തമാശ വേണം; ഗൂഗിൾ പറയുന്നു, ആളുകൾ തിരയുന്നത് ഇതൊക്കെയാണ്!!
"ബെംഗളൂരുവിലുള്ള സഹോദരിയോട് സംസാരിച്ചപ്പോൾ നിങ്ങൾ തന്നെ കർമം ചെയ്യാമോ എന്ന് ചോദിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്നും അനുമതി വാങ്ങിയ ശേഷമാണ് മൃതദേഹം ഏറ്റുവാങ്ങാൻ തീരുമാനിച്ചത്," മുഹമ്മദ് ആസിഫ് പറഞ്ഞു. 2018ലാണ് ആരും നോക്കാനില്ലാതെ വിഷമിച്ചിരുന്നയാളെ ആസിഫ് മുൽക്കിയിലെ ശരണാലയത്തിൽ എത്തിച്ചത്. പിന്നീട് ആസിഫ് തന്നെയാണ് ഇദ്ദേഹത്തെ നോക്കിയിരുന്നത്.
Also Read: മാസത്തിലൊരിക്കൽ ലോകത്തെ കുടിയൻമാരിൽ അഞ്ചിലൊരാൾ കുടിച്ച് നിയന്ത്രണം വിടുന്നുവെന്ന് പഠനം!
"കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന് തീരെ സുഖമില്ലായിരുന്നു. മുൽക്കി സർക്കാർ ആശുപത്രിയിലേക്ക് വ്യാഴാഴ്ച രാവിലെയാണ് മാറ്റിയത്. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. അദ്ദേഹത്തിന് പ്രമേഹവും ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു," മുഹമ്മദ് ആസിഫ് കൂട്ടിച്ചേർത്തു.