ഒരിക്കല്‍ മാലിന്യ കൂമ്പാരമായി കിടന്ന അധികൃതര്‍ പോലും അവഗണിക്കപ്പെട്ട ആ സ്ഥലം ഇന്ന് ഭൂമിയുടെ ശ്വാസകോശമായി മാറിയിരിക്കുന്നു. ഡല്‍ഹി റെയിൽവേ ലൈനിനടുത്തുള്ള രണ്ട് ഏക്കർ മുനിസിപ്പൽ സ്ഥലമാണ് പച്ചപ്പ് നിറഞ്ഞ സ്ഥലമാക്കി മാറ്റിയിരിക്കുന്നത്. 4200 വൃക്ഷ ഇനങ്ങളിൽപെട്ട 2,500 തൈകൾ ആണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. അവഗണിക്കപ്പെട്ട ആ സ്ഥലങ്ങള്‍ ഇന്ന് മനോഹരമായിരിക്കുന്നു. പാർക്കുകളിൽ നിന്ന് വ്യത്യസ്തമായി ചെടികള്‍ ഒഴിവാക്കി മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ആണ് ഡല്‍ഹി നോർത്ത് മുനിസിപ്പൽ കോർപ്പറേഷന്റെ ഹോർട്ടികൾച്ചർ വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്. ഇവരുടെ കൂട്ടായ ശ്രമത്തിന്‍റെ ഫലമായാണ് സ്ഥലം ഇത്രക്ക് മനോഹരമായത്.
Also Read: കേരളത്തില്‍ മാത്രമല്ല, അങ്ങ് ഗുജറാത്തിലും സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഡിമാൻ്റ് കൂടുന്നു; സ്വകാര്യ സ്കൂളുകളിൽ നിന്ന് മാറുന്നത് 2.36 ലക്ഷം കുട്ടികൾ
2019 ൽ രാജേന്ദ്ര നഗറിൽ ഡല്‍ഹി ഹൈക്കോടതിയുടെ നിർദേശപ്രകാരം ആണ് ഇത്തരത്തില്‍ മാലിന്യ കൂമ്പാരങ്ങള്‍ നിറഞ്ഞ് കിടക്കുന്ന സ്ഥലങ്ങള്‍ നവീകരിക്കാന്‍ തീരുമാനിച്ചത്. ഒരേക്കറോളം സ്ഥലം ഇത്തരത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി തെരെഞ്ഞെടുത്ത് കഴിഞ്ഞിട്ടുണ്ട്. അതിർത്തി മതിലിനൊപ്പം വളരുന്ന അമൽട്ടാസ് മരങ്ങൾ ഒരോ സ്ഥലത്തും വെച്ച് പിടിപ്പിക്കും. ഇങ്ങനെ തൈകള്‍ നട്ട എല്ലാ സ്ഥലങ്ങളിലും ചെടികള്‍ക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ്ലൈൻ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Also Read: ഭർത്താവിന് കൊവിഡ്; ആരും തുണയില്ലാതെ വീട്ടിൽ മലിന്യങ്ങൾക്ക് നടുവിൽ ജീവിച്ച് യുവതി
നോര്‍ത്ത് ഡല്‍ഹിയിലെ ഹോട്ടൽ സിദ്ധാർത്ഥിന് സമീപമുള്ള ശങ്കർ റോഡിലുള്ള സ്ഥലം 1960 മുതൽ ഒരു മുനിസിപ്പൽ പാർക്കായിരുന്നു. പക്ഷേ അറ്റകുറ്റപ്പണികളുടെ അഭാവം മൂലം അത് നശിപ്പിക്കപ്പെടുകയായിരുന്നു. 2016 ൽ അവിടെ ഒരു പെട്രോൾ പമ്പ് സ്ഥാപിക്കാനുള്ള തീരുമാനം എത്തി. എന്നാല്‍ ഹൈക്കോടതിയുടെ ഇടപെടൽ മൂലം അവിടെ മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ തീരുമാനിച്ചു. ഒരു പാട് തര്‍ക്കത്തിനൊടുവില്‍ ആണ് അത്തരത്തിലുള്ള തീരുമാനത്തില്‍ എത്തിയത്. തൈകൾക്ക് കേടുപാടുകൾ വരുത്തരുതെന്ന് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് സിവിൽ ഏജൻസി റേഡിയോയിലൂടെ പ്രചാരണം നടത്തുന്നുണ്ട്. അടുത്ത 3-4 വർഷത്തിനുള്ളിൽ ഇത്തരത്തിലുള്ള എല്ലാ സ്ഥലങ്ങളും തൈകൾ നട്ടുപിടിപ്പിക്കാന്‍ ആണ് അധികൃതരുടെ തീരുമാനം.
Also Read: കേരളത്തില്‍ മാത്രമല്ല, അങ്ങ് ഗുജറാത്തിലും സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഡിമാൻ്റ് കൂടുന്നു; സ്വകാര്യ സ്കൂളുകളിൽ നിന്ന് മാറുന്നത് 2.36 ലക്ഷം കുട്ടികൾ
2019 ൽ രാജേന്ദ്ര നഗറിൽ ഡല്‍ഹി ഹൈക്കോടതിയുടെ നിർദേശപ്രകാരം ആണ് ഇത്തരത്തില്‍ മാലിന്യ കൂമ്പാരങ്ങള്‍ നിറഞ്ഞ് കിടക്കുന്ന സ്ഥലങ്ങള്‍ നവീകരിക്കാന്‍ തീരുമാനിച്ചത്. ഒരേക്കറോളം സ്ഥലം ഇത്തരത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി തെരെഞ്ഞെടുത്ത് കഴിഞ്ഞിട്ടുണ്ട്. അതിർത്തി മതിലിനൊപ്പം വളരുന്ന അമൽട്ടാസ് മരങ്ങൾ ഒരോ സ്ഥലത്തും വെച്ച് പിടിപ്പിക്കും. ഇങ്ങനെ തൈകള്‍ നട്ട എല്ലാ സ്ഥലങ്ങളിലും ചെടികള്‍ക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ്ലൈൻ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Also Read: ഭർത്താവിന് കൊവിഡ്; ആരും തുണയില്ലാതെ വീട്ടിൽ മലിന്യങ്ങൾക്ക് നടുവിൽ ജീവിച്ച് യുവതി
നോര്‍ത്ത് ഡല്‍ഹിയിലെ ഹോട്ടൽ സിദ്ധാർത്ഥിന് സമീപമുള്ള ശങ്കർ റോഡിലുള്ള സ്ഥലം 1960 മുതൽ ഒരു മുനിസിപ്പൽ പാർക്കായിരുന്നു. പക്ഷേ അറ്റകുറ്റപ്പണികളുടെ അഭാവം മൂലം അത് നശിപ്പിക്കപ്പെടുകയായിരുന്നു. 2016 ൽ അവിടെ ഒരു പെട്രോൾ പമ്പ് സ്ഥാപിക്കാനുള്ള തീരുമാനം എത്തി. എന്നാല്‍ ഹൈക്കോടതിയുടെ ഇടപെടൽ മൂലം അവിടെ മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ തീരുമാനിച്ചു. ഒരു പാട് തര്‍ക്കത്തിനൊടുവില്‍ ആണ് അത്തരത്തിലുള്ള തീരുമാനത്തില്‍ എത്തിയത്. തൈകൾക്ക് കേടുപാടുകൾ വരുത്തരുതെന്ന് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് സിവിൽ ഏജൻസി റേഡിയോയിലൂടെ പ്രചാരണം നടത്തുന്നുണ്ട്. അടുത്ത 3-4 വർഷത്തിനുള്ളിൽ ഇത്തരത്തിലുള്ള എല്ലാ സ്ഥലങ്ങളും തൈകൾ നട്ടുപിടിപ്പിക്കാന്‍ ആണ് അധികൃതരുടെ തീരുമാനം.