ഡെങ്കു, സിക്ക ബാധിതരായ ചുണ്ടെലികളും മനുഷ്യരും പുറപ്പെടുവിക്കുന്ന സുഗന്ധം കൊതുകുകളെ ആകർഷിക്കുന്നതായി പഠനം. രോഗ ബാധിതർ പൂക്കളുടെയും ഓറഞ്ചിന്റെയും മണമാണ് പുറപ്പെടുവിക്കുക. സയൻസ് ജേർണലായ സെല്ലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗബാധിതരാകുന്നതോടെ ചുണ്ടെലികളുടെ ത്വക്കിൽ ബാക്ടീരിയയുടെ പ്രവർത്തനം വർദ്ധിക്കും. അവ പുറപ്പെടുവിക്കുന്ന രാസവസ്തുവിന്റെ മണം ചോരകുടിയന്മാരായ ഈഡിസ് ഈജിപ്തി കൊതുകുകളെ ആകർഷിക്കുകയും ചോര കുടിക്കുന്നതിലൂടെ അവ രോഗവാഹകരാകുമെന്നുമാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
മലേറിയയ്ക്ക് കാരണമായ പരാദങ്ങളുടെ വാഹകരായ മൃഗങ്ങളുടെ രക്തം കുടിയ്ക്കാൻ മറ്റു കൊതുകു സ്പീഷിസുകൾക്ക് കൂടുതൽ താത്പര്യമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സിക്കയുടെയും ഡെങ്കുവിന്റെയും കാര്യത്തിൽ ഇത്തരമൊരു കണ്ടെത്തൽ ആദ്യമായാണ്, ഗവേഷകനായ ഗോങ് ചെങ് പറയുന്നു. ബെയ്ജിംഗിലെ സിംഗുവ സർവകലാശാലയാണ് പഠനത്തിനു പിന്നിൽ.
മനുഷ്യരിൽ ഓറഞ്ചിന്റെ മണമുള്ള അസറ്റോഫെനോൺ എന്ന രാസവസ്തുവാണ് രൂപപ്പെടുന്നത്. ഡെങ്കിപ്പനി അല്ലെങ്കിൽ സിക്ക വൈറസ് ബാധിച്ച ചുണ്ടെലികൾ സാധാരണ ചുണ്ടെലികളേക്കാൾ പത്ത് മടങ്ങ് അസറ്റോഫെനോൺ പുറപ്പെടുവിക്കുകയും കൂടുതൽ ഈഡിസ് ഈജിപ്തി കൊതുകുകളെ ആകർഷിക്കുകയും ചെയ്യും.
സമാനമായി ഡെങ്കിപ്പനി ബാധിച്ച ആളുകൾ ആരോഗ്യമുള്ള ആളുകളെക്കാൾ അധികം രാസവസ്തുക്കൾ പുറപ്പെടുവിക്കുന്നുണ്ട്. രോഗബാധിതരുടെ കക്ഷത്തിൽ നിന്നും എടുത്ത സാമ്പിൾ ടിഷ്യൂ പേപ്പറിൽ പുരട്ടി പിടിച്ചപ്പോൾ കൊതുകുകളെ ആകർഷിക്കുന്നതായി കണ്ടെത്തി.
ബാക്ടീരിയകളാണ് അസെറ്റോഫെനോൺ ഉത്പാദകർ. എലികളിലെ ബാസിലസ് ബാക്ടീരിയ ആകാം രാസവസ്തു ഉത്പാദിപ്പിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. അണുബാധ ആന്റിമൈക്രോബയൽ പ്രോട്ടീനായ RELMα നിർമ്മിക്കുന്നതിൽ നിന്നും എലികളെ തടയുന്നു. ഇത് എലികളുടെ ശരീരത്തിൽ അസെറ്റോഫെനോൺ പുറപ്പെടുവിക്കുന്ന ബാക്ടീരിയകൾ പെരുകുന്നതിന് ഇടയാക്കുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്. എന്നാൽ മുഖക്കുരു ചികിത്സയ്ക്കുള്ള മരുന്ന് നൽകുന്നതോടെ RELMαയുടെ ഉത്പാദനം പൂർവസ്ഥിതിയിലാകുമെന്നാണ് കണ്ടെത്തൽ.
അസെറ്റോഫെനോൺ കൂടുതലായി പുറപ്പെടുവിക്കുന്ന ചുണ്ടെലികൾക്ക് വിറ്റാമിൻ എയുടെ വകഭേദമായ ഐസോട്രെറ്റിനോയിൻ നൽകിയതോടെ എലികളുടെ ശരീരത്തിൽ അസെറ്റോഫെനോൺ ഉത്പാദനം കുറയുന്നതായി കണ്ടെത്തി. രോഗബാധിതരായ ആളുകൾക്ക് ഐസോട്രെറ്റിനോയിൻ നൽകുന്നത് മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയാൻ സഹായിക്കുമെന്നാണ് ഗോങ് ചെങ് പറയുന്നത്. ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന മലേഷ്യയിൽ ഈ തന്ത്രം പരീക്ഷിക്കാനൊരുങ്ങുകയാണ് ഗോങ് ചെങ്ങും കൂട്ടരും.
മലേറിയയ്ക്ക് കാരണമായ പരാദങ്ങളുടെ വാഹകരായ മൃഗങ്ങളുടെ രക്തം കുടിയ്ക്കാൻ മറ്റു കൊതുകു സ്പീഷിസുകൾക്ക് കൂടുതൽ താത്പര്യമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സിക്കയുടെയും ഡെങ്കുവിന്റെയും കാര്യത്തിൽ ഇത്തരമൊരു കണ്ടെത്തൽ ആദ്യമായാണ്, ഗവേഷകനായ ഗോങ് ചെങ് പറയുന്നു. ബെയ്ജിംഗിലെ സിംഗുവ സർവകലാശാലയാണ് പഠനത്തിനു പിന്നിൽ.
മനുഷ്യരിൽ ഓറഞ്ചിന്റെ മണമുള്ള അസറ്റോഫെനോൺ എന്ന രാസവസ്തുവാണ് രൂപപ്പെടുന്നത്. ഡെങ്കിപ്പനി അല്ലെങ്കിൽ സിക്ക വൈറസ് ബാധിച്ച ചുണ്ടെലികൾ സാധാരണ ചുണ്ടെലികളേക്കാൾ പത്ത് മടങ്ങ് അസറ്റോഫെനോൺ പുറപ്പെടുവിക്കുകയും കൂടുതൽ ഈഡിസ് ഈജിപ്തി കൊതുകുകളെ ആകർഷിക്കുകയും ചെയ്യും.
സമാനമായി ഡെങ്കിപ്പനി ബാധിച്ച ആളുകൾ ആരോഗ്യമുള്ള ആളുകളെക്കാൾ അധികം രാസവസ്തുക്കൾ പുറപ്പെടുവിക്കുന്നുണ്ട്. രോഗബാധിതരുടെ കക്ഷത്തിൽ നിന്നും എടുത്ത സാമ്പിൾ ടിഷ്യൂ പേപ്പറിൽ പുരട്ടി പിടിച്ചപ്പോൾ കൊതുകുകളെ ആകർഷിക്കുന്നതായി കണ്ടെത്തി.
ബാക്ടീരിയകളാണ് അസെറ്റോഫെനോൺ ഉത്പാദകർ. എലികളിലെ ബാസിലസ് ബാക്ടീരിയ ആകാം രാസവസ്തു ഉത്പാദിപ്പിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. അണുബാധ ആന്റിമൈക്രോബയൽ പ്രോട്ടീനായ RELMα നിർമ്മിക്കുന്നതിൽ നിന്നും എലികളെ തടയുന്നു. ഇത് എലികളുടെ ശരീരത്തിൽ അസെറ്റോഫെനോൺ പുറപ്പെടുവിക്കുന്ന ബാക്ടീരിയകൾ പെരുകുന്നതിന് ഇടയാക്കുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്. എന്നാൽ മുഖക്കുരു ചികിത്സയ്ക്കുള്ള മരുന്ന് നൽകുന്നതോടെ RELMαയുടെ ഉത്പാദനം പൂർവസ്ഥിതിയിലാകുമെന്നാണ് കണ്ടെത്തൽ.
അസെറ്റോഫെനോൺ കൂടുതലായി പുറപ്പെടുവിക്കുന്ന ചുണ്ടെലികൾക്ക് വിറ്റാമിൻ എയുടെ വകഭേദമായ ഐസോട്രെറ്റിനോയിൻ നൽകിയതോടെ എലികളുടെ ശരീരത്തിൽ അസെറ്റോഫെനോൺ ഉത്പാദനം കുറയുന്നതായി കണ്ടെത്തി. രോഗബാധിതരായ ആളുകൾക്ക് ഐസോട്രെറ്റിനോയിൻ നൽകുന്നത് മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയാൻ സഹായിക്കുമെന്നാണ് ഗോങ് ചെങ് പറയുന്നത്. ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന മലേഷ്യയിൽ ഈ തന്ത്രം പരീക്ഷിക്കാനൊരുങ്ങുകയാണ് ഗോങ് ചെങ്ങും കൂട്ടരും.