ആപ്പ്ജില്ല

പുഴയിലെ ഒഴുക്കിൽ ഒലിച്ച് പോയ യുവാക്കളെ കരയിലെത്തിച്ച് സ്ത്രീകൾ; രക്ഷയായത് സാരി!!

മരണത്തെ മുഖാമുഖം കണ്ട യുവാക്കളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് സ്ത്രീകൾ.

Samayam Malayalam 25 Aug 2020, 3:47 pm
പുഴയിലെ ഒഴുക്കിൽപെട്ട് മരണത്തെ മുഖാമുഖംകണ്ട 2 പേരെ രക്ഷിച്ച് ഗ്രാമത്തിന് മാതൃകയായി സ്ത്രീകൾ. ഒഴുകി പോവുകയായിരുന്ന രണ്ട് പേർക്ക് സാരി എറിഞ്ഞുകൊടുത്താണ് സ്ത്രീകൾ രക്ഷകരായത്. ചത്തീസ്ഗഡിലെ മുംഗോലി ജില്ലയിലാണ് സംഭവം. സ്ത്രീകൾക്ക് ആദരം ഒരുക്കാൻ ഇരിക്കുകയാണ് ഗ്രാമവാസികൾ.
Samayam Malayalam രക്ഷകരായ സ്ത്രീകൾ
രക്ഷകരായ സ്ത്രീകൾ


40കാരിയായ പൂ‍ർണിമ കേവന്ദ്, 35കാരിയായ പഞ്ചവതി എന്നിവ‍ർ പുഴയ്ക്ക് സമീപം കുളിക്കുമ്പോഴാണ് മൂന്ന് പേ‍ർ ഒഴുക്കിൽപ്പെട്ട് സ്വയരക്ഷക്കായി ഉച്ചത്തിൽ ആർത്തുവിളിക്കുന്നത് കേട്ടത്. ഇരുവർക്കും ഒപ്പം കുളിച്ചു കൊണ്ടിരിക്കുകയായിരുന്ന മറ്റുള്ളവർ നാട്ടുകാരെ വിളിക്കാനാണ് പോയത്. എന്നാൽ ഇരുവരും അവിടെത്തന്നെ നിന്ന് മറ്റൊരു ബുദ്ധി പ്രയോഗിക്കുകയായിരുന്നു.

കുളിച്ചതിന് ശേഷം മാറ്റാനായി കൊണ്ട് വെച്ചിരുന്ന സാരികൾ കൂട്ടിക്കെട്ടി ഇവർ ഒഴുക്കിൽ ഒലിച്ച് പോവുകയായിരുന്ന യുവാക്കൾക്ക് എറിഞ്ഞ് കൊടുത്തു. ഇതിൽ പിടികിട്ടിയ അനിൽ (23), രാമേശ്വർ പട്ടേൽ (35) എന്നിവരെ രക്ഷിക്കാൻ സാധിച്ചു.

Also Read: ഈ നഗരത്തിൽ കടകൾ വൃത്തിയാക്കുന്നവർ കടക്കാരന് പണം കൊടുക്കണം; കൂലിയായി സ്വർണം കിട്ടും!!

സാരിയിൽ പിടികിട്ടാതെ പോയ മനോജ് പട്ടൽ (30) ഒഴുക്കിൽപ്പെട്ട് ഒലിച്ച് പോയി. ഇയാളുടെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. ചിന്ദ്ബോഗ് ഗ്രാമത്തിലെ പുഴയിലാണ് യുവാക്കൾ ഒഴുക്കിൽപ്പെട്ടത്. വെള്ളപ്പൊക്കം കാരണം പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഏറെ പണിപ്പെട്ടാണ് പൂർണിമയും പഞ്ചവതിയും ചേർന്ന് രണ്ട് പേരെ രക്ഷിച്ചത്.

സ്ത്രീകളെ ധീരതയ്ക്കുള്ള പുരസ്കാരത്തിനായ ശുപാർശ ചെയ്യുമെന്ന് പതരിയ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അനുരാധ അഗർവാൾ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ