സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനത്ത് ഹരിത നികുതി ഏർപ്പെടുത്തും. 2022 - 23 സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പഴയ വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ സ്ക്രീപ്പിംഗ് നയം ആവിഷ്കരിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് കേരളവും ഹരിത നികുതി ആവിഷ്കരിച്ചത്.
ഡീസൽ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയും വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. 15 വർഷത്തിന് മുകളിലുള്ള പഴയ വാഹനങ്ങൾക്ക് 50 ശതമാനം ഹരിത നികുതി വർദ്ധിപ്പിക്കുന്നു.
അതിന് പുറമെ, മോട്ടോർ സൈക്കിളുകൾ ഒഴികെയുള്ള ഇനിപ്പറയുന്ന വിഭാഗങ്ങളിലുള്ള ഡീസൽ വാഹനങ്ങൾക്കും ഹരിത നികുതി ചുമത്തും. മുച്ചക്ര വാഹനങ്ങൾ, സ്വകാര്യ മോട്ടോർ വാഹനങ്ങൾ, ഇടത്തരം മോട്ടോർ വാഹനങ്ങൾ, ഐവി മോട്ടോർ വാഹനങ്ങൾ, മറ്റ് ഡീസൽ വാഹനങ്ങൾ എന്നിവയ്ക്കും നികുതി വർദ്ധിപ്പിക്കുക. ഇത്തരത്തിൽ ഏകദേശം 10 കോടിയോളം രൂപയുടെ അധിക വരുമാനം ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
ഹരിത നികുതിക്ക് പുറമെ, സംസ്ഥാനത്തെ കാരവൻ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് വാടകയ്ക്ക് എടുക്കുന്നതും കരാറിൽ ഏർപ്പെട്ടിട്ടുള്ളവയുമായ കാരവാനുകളുടെ ത്രൈമാസ നികുതി കേരള മോട്ടോർ വെഹിക്കിൾ നികുതി നിയമത്തിലെ 1976ലെ ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന നിരക്കിൽ ഭേദഗതി വരുത്തി നിബന്ധനകൾക്ക് വിധേയമായി സ്ക്വയർ മീറ്ററിന് 1000 രൂപയിൽ നിന്നും 500 രൂപയായി കുറയ്ക്കുന്നു. കരാർ തീയതി മുതൽ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്.
രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ മോട്ടോർ വാഹന നികുതി ഒരു ശതമാനം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവഴി പ്രതിവർഷം 60 കോടിയോളം രൂപയുടെ വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
മോട്ടോർ വാഹന നികുതി കുടിശ്ശിക അടയ്ക്കാനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഈ വർഷവും തുടരും രണ്ട് കോടിയോളം രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ഡീസൽ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയും വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. 15 വർഷത്തിന് മുകളിലുള്ള പഴയ വാഹനങ്ങൾക്ക് 50 ശതമാനം ഹരിത നികുതി വർദ്ധിപ്പിക്കുന്നു.
അതിന് പുറമെ, മോട്ടോർ സൈക്കിളുകൾ ഒഴികെയുള്ള ഇനിപ്പറയുന്ന വിഭാഗങ്ങളിലുള്ള ഡീസൽ വാഹനങ്ങൾക്കും ഹരിത നികുതി ചുമത്തും. മുച്ചക്ര വാഹനങ്ങൾ, സ്വകാര്യ മോട്ടോർ വാഹനങ്ങൾ, ഇടത്തരം മോട്ടോർ വാഹനങ്ങൾ, ഐവി മോട്ടോർ വാഹനങ്ങൾ, മറ്റ് ഡീസൽ വാഹനങ്ങൾ എന്നിവയ്ക്കും നികുതി വർദ്ധിപ്പിക്കുക. ഇത്തരത്തിൽ ഏകദേശം 10 കോടിയോളം രൂപയുടെ അധിക വരുമാനം ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
ഹരിത നികുതിക്ക് പുറമെ, സംസ്ഥാനത്തെ കാരവൻ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് വാടകയ്ക്ക് എടുക്കുന്നതും കരാറിൽ ഏർപ്പെട്ടിട്ടുള്ളവയുമായ കാരവാനുകളുടെ ത്രൈമാസ നികുതി കേരള മോട്ടോർ വെഹിക്കിൾ നികുതി നിയമത്തിലെ 1976ലെ ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന നിരക്കിൽ ഭേദഗതി വരുത്തി നിബന്ധനകൾക്ക് വിധേയമായി സ്ക്വയർ മീറ്ററിന് 1000 രൂപയിൽ നിന്നും 500 രൂപയായി കുറയ്ക്കുന്നു. കരാർ തീയതി മുതൽ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്.
രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ മോട്ടോർ വാഹന നികുതി ഒരു ശതമാനം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവഴി പ്രതിവർഷം 60 കോടിയോളം രൂപയുടെ വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
മോട്ടോർ വാഹന നികുതി കുടിശ്ശിക അടയ്ക്കാനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഈ വർഷവും തുടരും രണ്ട് കോടിയോളം രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.