ആപ്പ്ജില്ല

പൊടിക്കാറ്റുമൂലം നിരത്തുകളിൽ മണൽ അടിഞ്ഞുകൂടി; നീക്കം ചെയ്യാൻ നടപടി സ്വീകരിച്ച് ബഹ്റെെൻ

15 പരസ്യ ബോർഡുകൾ ആണ് ഇത്തരത്തിൽ നിലത്ത് പതിച്ചത്.

Samayam Malayalam 16 May 2022, 12:56 pm
ബഹ്റെെൻ: പൊടിക്കാറ്റുമൂലം നിരത്തുകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചതായി ബഹ്റെെൻ പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയം. മുനിസിപ്പൽ കാര്യ അണ്ടർ സെക്രട്ടറി ഷെയ്ഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ വ്യക്തമാക്കിയത്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം വലിയ പൊടിക്കാറ്റ് ആണ് രാജ്യത്ത് അനുഭവപ്പെട്ടത്. ഇതുമൂലം വലിയ രീതിയിൽ മണൽ നിരത്തുകളിൽ അടിഞ്ഞുകൂടി.
Samayam Malayalam Representational
പ്രതീകാത്മക ചിത്രം


Also Read: ചൂടും കാറ്റും: തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം; നിർദേശം നൽകി ഖത്തർ തൊഴിൽ മന്ത്രാലയം

150 ലോഡ് മണലാണ് രാജ്യത്തിന്റെ വിവിധ റോഡുകളിൽ നിന്നും, പൊതുഇടങ്ങളിൽ നിന്നും നീക്കം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ വീശിയ പൊടിക്കാറ്റ് കാരണം മണൽ അടിഞ്ഞുകൂടിയിരുന്നു. വാഹന ഗതാഗതത്തെ റോഡിൽ അടിഞ്ഞ് കൂടിയ മണൽ ബാധിച്ച പശ്ചാത്തലത്തിലാണ് നീക്കം ചെയ്യാനുള്ള തീരുമാനവുമായി ബഹ്റെെൻ രംഗത്തെത്തിയിരിക്കുന്നത്.

Also Read: അബുദാബിയില്‍ ഈ 10 ട്രാഫിക് നിയമ ലംഘനങ്ങള്‍ നടത്തിയാല്‍ വാഹനം കണ്ടുകെട്ടും; അറിയേണ്ടതെല്ലാം

കൂടാതെ ഇലക്ട്രിക് ചൂൽ സംവിധാനം ഉപയോഗിച്ച് പൊടിപടലങ്ങൾ നീക്കം ചെയ്യുന്ന പരിപാടികളും ആരംഭിച്ചിട്ടുണ്ട്. ദക്ഷിണ ഗവർണറേറ്റിലെ മിക്ക സ്ഥലങ്ങളെയും വളരെ വലിയ രീതിയിൽ ആണ് ഇതിന്റെ പ്രവർത്തനങ്ങൾ ബാധിച്ചത്. പല സ്ഥലങ്ങളിലും നിരവധി ബോർഡുകൾ നിലം പതിച്ചു. 15 പരസ്യ ബോർഡുകൾ ആണ് ഇത്തരത്തിൽ നിലത്ത് പതിച്ചത്. ഒടിഞ്ഞു വീണ മരച്ചില്ലകൾ എടുത്ത് മാറ്രുന്നതിന് 24 മണിക്കൂർ സമയം വേണ്ടി വന്നു. വരും ദിവസങ്ങളിൽ ഇലക്ട്രിക് ചൂൽ സംവിധാനം കൂടുതൽ സ്ഥലങ്ങളിലേക്ക് മാറ്റാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ