ആപ്പ്ജില്ല

വാഹനാപകടം; ബഹ്റൈനിൽ ജോലി ചെയ്തിരുന്ന മലയാളി യുവതി മരിച്ചു

ബഹ്റൈനില്‍ ജോലിചെയ്തിരുന്ന യുവതി ഏതാനും മാസങ്ങൾ മുമ്പാണ് നാട്ടിൽ എത്തിയത്.

Samayam Malayalam 24 Apr 2023, 3:26 pm
പാലാ: ബഹ്റൈനിൽ ജോലി ചെയ്തിരുന്ന യുവതി നാട്ടിൽ വെച്ചുണ്ടായ വാഹനാപടത്തിൽ മരിച്ചു. പാലാ - തൊടുപുഴ റോഡില്‍ മാനത്തൂരില്‍ നിന്നും ചെറുകുറിഞ്ഞി റോഡിലേക്ക് തിരിയുന്ന ജംഗ്ഷനില്‍ കാറും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിക്കുന്നത്. രാമപുരം ഇടിയനാല്‍ പാണംങ്കാട്ട് സജുവിന്റെ ഭാര്യ സ്മിത ആണ് അപകടത്തിൽ മരിച്ചത്. 45 വയസായിരുന്നു.
Samayam Malayalam smitha
സ്മിത


ഞായറാഴ്ച വൈകിട്ട് 6.30 നാണ് അപകടം സംഭവിക്കുന്നത്. പാലായില്‍ നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്നു സ്മിത. ചെറുകുറിഞ്ഞിയില്‍ നിന്നും ഈരാറ്റുപേട്ട ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്‌കൂട്ടറുമായി ഇടിച്ചാണ് അപകടം സംഭവിച്ചത്. മുന്നിലുണ്ടായിരുന്ന ടിപ്പര്‍ ലോറിയെ മറികടന്ന് റോഡിലേയ്ക്ക് ഇറങ്ങി ചെന്നപ്പോള്‍ കാർ സ്ക്കൂട്ടറിൽ ഇടിക്കുകയായിരുന്നു.


Also Read: ഒമാനിലെ അൽ-ദാഖിലിയ ഗവര്‍ണറേറ്റില്‍ തീപിടുത്തം; ആളപായമില്ല
സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സജു ആയിരുന്നു. ഇദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകന്‍ ഇവാന്‍ റോഡിലേക്ക് വീണു. മറ്റൊരു വാഹനത്തിന്റെ അടിയില്‍പ്പെട്ടു. പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ബഹ്റൈനില്‍ ജോലിചെയ്തിരുന്ന സജുവും, സ്മിതയും ഏതാനും മാസങ്ങൾ മുമ്പാണ് നാട്ടിലേക്ക് വന്നത്. സംസ്‌കാരം പിന്നീട് നടക്കും. രണ്ട് മക്കളാണ് ഇവർക്കുള്ളത്. മൂത്ത മകൻ മിലന്‍.

Read Latest Gulf News and Malayalam News

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ തകരാറിലായ ലിഫ്റ്റ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കും


കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള രണ്ട് ലിഫ്റ്റുകളില്‍ ചെറിയ ലിഫ്റ്റ് പ്രവര്‍ത്തന ക്ഷമമാണ്. വീല്‍ ചെയറിലുള്ള രോഗികള്‍ ഈ ലിഫ്റ്റ് ഉപയോഗിച്ച് വരുന്നു. എന്നാല്‍ അമിത ഉപയോഗം മൂലം ലിഫ്റ്റ് തകരാറിലാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി വിദ്യാര്‍ഥികള്‍, രോഗിയുടെ കൂട്ടിരിപ്പുകാര്‍ എന്നിവര്‍ ലിഫ്റ്റ് ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രോളി അടക്കം കയറ്റാവുന്ന വലിയ ലിഫ്റ്റിന്റെ തകരാര്‍ പരിഹരിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലിഫ്റ്റ് സ്ഥാപിച്ച കമ്പനി ഉള്‍പ്പെടെ ആരും തന്നെ വാര്‍ഷിക മെയിന്റെനെന്‍സ് ഏറ്റെടുക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ ലിഫ്റ്റ് പ്രദേശികമായി റിപ്പയര്‍ ചെയ്യിക്കുകയായിരുന്നു. ഈ വര്‍ഷം റിപ്പയറിനു വേണ്ടി രണ്ട് കമ്പനികളില്‍ നിന്ന് ഓഫര്‍ ലഭിച്ചിട്ടുണ്ട്. പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ അനുമതിയോടെ രണ്ടാഴ്ചയ്ക്കകം ലിഫ്റ്റ് ശരിയാക്കുമെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.രാജാറാം അറിയിച്ചു. ലിഫ്റ്റ് തകരാറായതിനെ തുടര്‍ന്നു കിടപ്പുരോഗികളെയും മറ്റും ആശുപത്രി ജീവനക്കാരുടെ സഹായത്താലാണ് ചുമന്നു താഴെ ഇറക്കുന്നത്. ലിഫ്റ്റ് തകരാറായത് മൂലം ആശുപത്രിയില്‍ കിടത്തിചികിത്സിക്കുന്നത് നിയന്ത്രിക്കുകയോ ഓപ്പറേഷന്‍ മാറ്റി വെക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ