ആപ്പ്ജില്ല

ഡിജിറ്റൽ പണമിടപാട്​ അതിവേഗ വളർച്ചയിൽ ; റിപ്പോർട്ട് പുറത്തുവിട്ട് ബഹ്റെെൻ

കൂടുതൽ ഡിജിറ്റൽ ഇടപാടുകൾ ഏതെല്ലാം മേഖലകളിൽ ആണ് നടക്കുന്നതെന്നതിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

Samayam Malayalam 24 Jul 2022, 10:57 am
ബഹ്റെെൻ: ഡിജിറ്റൽ പണമിടപാട് രാജ്യത്ത് അതിവേഗത്തിൽ വളർച്ച പ്രാപിക്കുന്നതായി റിപ്പോർട്ട്. സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം ആണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തിറക്കിയത്. ജൂണിലെ കണക്കുകളാണ് പുറത്തിറക്കിയത്. ജൂണിൽ 14 ദശലക്ഷത്തിലധികം കറൻസി രഹിത ഇടപാടുകളാണ് രാജ്യത്ത് നടന്നതെന്ന് റിപ്പോർട്ട് പറയുന്നു.
Samayam Malayalam New Project - 2022-07-24T105351.168


Also Read: ഫിഫ ഖത്തർ ലോകകപ്പ് കാണാൻ മത്സര ടിക്കറ്റ് എടുത്താൽ മാത്രം പോരാ; മുന്നറിയിപ്പുമായി ഖത്തർ

രാജ്യത്ത് അധിവേഗ വളർച്ചയാണ് ഡിജിറ്റൽ പണമിടപാട് രംഗത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 74 ശതമാനം വളർച്ചയാണ് രേഗപ്പെടുത്തിയതെങ്കിൽ ഈവർഷം ഇത് വലിയ അളവിൽ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വ്യാപാരസ്ഥാപനങ്ങളിൽ ഇടപാട് നടന്നതിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഇ-കോമേഴ്സ് ഇടപാടുകളുടെ ഇടപാട് രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിൽ വലിയ പ്രതീക്ഷയാണ് ഈ മേഖലയിൽ നടക്കുന്നത്. പണമിടപാട് ജൂണിൽ 331.6 ദശലക്ഷം ദിനാറായിരുന്നെങ്കിലും 65.2 ശതമാനം വളർച്ചയാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. കൊവിഡ് കാലത്ത് ജനങ്ങളിലുണ്ടായ മാറ്റമാണ് ഇത്തരത്തിൽ ഒരു ഡിജിറ്റർ ഇടപാട് വർധിക്കാൻ കാരണമായത്. ഡിജിറ്റൽ ഇടപാടുകൾ ആളുകൾ വൻതോതിൽ തെരെഞ്ഞെടുക്കാൻ കാരണം കൊവിഡ് രാജ്യത്ത് പടർന്നു പിടിച്ചതാണ്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

Also Read: ദുബായ് നഗരത്തെ ബുർജ് ഖലീഫയുടെ ഉയരെ നിന്നും കാണാം; 60 ദിർഹം മുടക്കിയാൽ അതിനുള്ള അവസരം കിട്ടും, ചെയ്യേണ്ടത് ഇത്രമാത്രം

ജനങ്ങൾ ഡിജിറ്റൻ ഇടപാടുകൾ വലിയ കാര്യമായി കാണുന്ന സ്ഥിതിക്ക് വരും നാളുകളിൽ ഇത് വർധിക്കാൻ ആണ് സാധ്യത. സി.ബി.ബിയുടെ പുതിയ കണക്കുകൾ ആണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നത്. ഏറ്റവും കൂടുതൽ ഡിജിറ്റൽ ഇടപാടുകൾ നടന്നത് റസ്റ്റാറന്‍റ്, സൂപ്പർമാർക്കറ്റ്, സർക്കാർ സേവനങ്ങൾ, ആരോഗ്യം, വസ്ത്രം-പാദരക്ഷ എന്നീ മേഖലകളിൽ ആണ്. രാജ്യത്ത് ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫറിലും വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ കുറച്ചു മാസമായി തുടരുന്ന ഈ പ്രവണത ഇപ്പോഴും ഉയർന്ന് തന്നെയാണ് നിൽക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ