ആപ്പ്ജില്ല

സർവിസ് പുനരാരംഭിച്ച് ഗൾഫ് എയർ; ലക്ഷ്യം 2019ൽ നടത്തിയ സർവിസുകളിലേക്ക് എത്തിച്ചേരല്‍

വിമാനത്തിലെ പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡൻറുമാരും ഉൾപ്പെടെ മുഴുവൻ ജീവനക്കാരും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു.

Samayam Malayalam 20 Jul 2021, 12:47 pm
ബഹ്‌റൈൻ: ബഹ്‌റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ സര്‍വീസുകള്‍ പുനരാരംഭിച്ചു. കൊവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്ന 80 ശതമാനം സ്ഥലങ്ങളിലേക്കും സര്‍വീസുകള്‍ തുടങ്ങി. എന്നാല്‍ 2019ൽ നടത്തിയ തരത്തില്‍ സർവിസുകളിലേക്ക് എത്തിച്ചേരുകയാണ് ലക്ഷ്യമെന്ന് എയർലൈൻസ് അറിയിച്ചു.
Samayam Malayalam Gulf Air


ഗ്രീസിലെ മൈക്കോനോസ്, സാന്‍റേറിനി, സ്പെയിനിലെ മലാഗ, അലക്സാൻഡ്രിയ, ഈജിപ്തിലെ ഷാം എൽ ഷെയ്ക്ക് എന്നിവിടങ്ങളിലേക്ക് ബഹ്റൈനില്‍ നിന്നും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ജോർജിയയിലെ ടിബിലിസിയിലേക്കുള്ള സര്‍വീസും അടുത്തിടെ പുനരാരംഭിച്ചിരുന്നു.

Also Read: മഴക്കെടുതി: ഒമാനില്‍ ദുരിത നിവാരണ പ്രവർത്തനങ്ങൾ തുടരുന്നു
ദുബായ്, അബുദാബി, കുവൈറ്റ്, റിയാദ്, ജിദ്ദ, ദമ്മാം, മദീന, അമ്മാൻ, മസ്കത്ത്,ലണ്ടൻ, പാരിസ്, ഫ്രാങ്ക്ഫർട്ട്, കാസബ്ലാങ്ക, ആതൻസ്, ഇസ്തംബുൾ, ടിബിലിസി, ലാർനാക്ക, ബാങ്കോക്, മനില, സിംഗപ്പൂർ, ധാക്ക, കൊളംബോ, മാലിദ്വീപ് ഇന്ത്യ, പാകിസ്താന്‍ എന്നിിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും ഗൾഫ് എയർ സർവിസ് നടത്തുന്നുണ്ട്.

എന്നാല്‍ കൊവിഡ് മഹാമാരി ഉയര്‍ന്ന ഘട്ടത്തില്‍ പോലും ഗൾഫ് എയർ സർവിസ് നിർത്തിവെക്കേണ്ടിവന്നില്ലെന്ന് ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ക്യാപ്റ്റൻ വലീദ് അൽ അലാവി പറഞ്ഞു. ഏറ്റവും സുരക്ഷിതവും പരിചയസമ്പന്നവുമായ എയർലൈൻസ് ഗള്‍ഫ് എയര്‍ എന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു.
വിമാനത്തിലെ പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡൻറുമാരും ഉൾപ്പെടെ മുഴുവൻ ജീവനക്കാരും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ