ബഹ്റെെൻ: കൊള്ളപ്പലിശകാരന്റെ ചൂഷണത്തിൽ മാനസികമായി തളർന്ന് ബഹ്റെെനിൽ ആത്മഹത്യ ചെയ്ത മലയാളിയുടെ ഭാര്യ കഴിഞ്ഞ ദിവസം എംബസിയിൽ പരാതി നൽകിയിരുന്നു. മലപ്പുറം പള്ളിക്കൽ ചേലപ്പുറത്ത് ഹൗസിൽ രാജീവൻ പച്ചാട്ടി ആണ് ആത്മഹത്യ ചെയ്തത്. 40 വയസായിരുന്നു. ബഹ്റൈൻ മദീനത് ഹമദിൽ ജോലി ചെയ്യുന്ന മലപ്പുറം തിരൂർ സ്വദേശിയായ യുവാവിൽ നിന്നാണ് ഇദ്ദേഹം പണം പലിശക്ക് എടുത്തിരുന്നത്. കഴിഞ്ഞ ദിവസം മുഴുവൻ മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട് വാർത്ത വന്നിരുന്നു. വാർത്ത വന്നപ്പോൾ ഇദ്ദേഹം നാട്ടിലേക്ക് മുങ്ങിയതായി സൂചന. മനേരമയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ബഹ്റൈനിലെ പ്രവാസി സംഘടനകൾ ഇപ്പോൾ ജാഗ്രതയിൽ ആണ് എന്ത് പ്രശ്നം ഉണ്ടെങ്കിലും അറിയിക്കണം സഹായത്തിനായി ഞങ്ങൾ ഉണ്ടെന്ന് അവർ നിലപാട് വ്യക്തമാക്കി. രാജീവൻ പച്ചാട്ടിയുടെ മരണത്തിന് ഉത്തരവാദിയായ മലയാളിക്കെതിരെ ഭാര്യ പി.എം.സിംജിഷ പരാതി നൽകിയത് വാർത്തയായിരുന്നു. അതുകൊണ്ടാണ് പലിശക്കാരൻ മുങ്ങിയതെന്നാണ് സൂചന.
പല ആളുകളും ഇത്തരത്തിൽ പലിശക്കാരുടെ സമ്മർദ്ദം താങ്ങാനാകാതെ ആണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. രാജീവൻ പച്ചാട്ടിന്റെ ഭാര്യയും കുടുംബവും അധികൃതർക്ക് എതിരെ പരാതി നൽകിയത് കൊണ്ട് വിഷയം പുറത്തറിഞ്ഞു. പലരും പരാതി നൽകാതെ മടിച്ച് നിൽക്കുന്നുണ്ട്. കുടുംബത്തിന്റെ സന്തോഷത്തിനും ആവശ്യങ്ങൾക്കും വേണ്ടിയാണ് പലരും പണം പലിശക്ക് എടുക്കുന്നത്. രാജീവൻ പലിശക്കാരന് അവസാനമായി അയച്ച സന്ദേശം കേട്ടാൽ മനസ്സിലാകും ആ വ്യക്തിയുടെ നിസാഹ അവസ്ഥ എന്തായിരുന്നു എന്ന്. ബഹ്റെെനിലെ മുഴുവൻ മലയാളി പ്രവാസികളും വാർത്ത കേട്ടപ്പോൾ തന്നെ ഞെട്ടിയിരിക്കുകയാണ്.
Also Read: സൗദിയില്‍ വ്യാവസായിക രംഗത്ത് കുതിച്ചു ചാട്ടം; കഴിഞ്ഞ വര്‍ഷം ആരംഭിച്ചത് ആയിരത്തോളം വ്യവസായങ്ങള്‍
ആത്മഹത്യ ചെയ്യുന്ന പല പ്രവാസികളും ജീവിക്കാൻ കൊതി ഇല്ലാത്തത് കൊണ്ടല്ല, മറിച്ച് താങ്ങാൻ സാധിക്കാത്ത സാമ്പത്തിക പ്രതിസന്ധിയാണ് പലർക്കും ഉണ്ടായിരുന്നത്. നാടും വീടും വിട്ട് ജീവിക്കാൻ വേണ്ടി മറ്റു നാട്ടിലേക്ക് ജോലി തേടി പോകുന്ന പ്രവാസികളെ ചൂഷണം ചെയ്യാൻ ഇത്തരത്തിൽ ചില പലിശക്കാരും രംഗത്തുണ്ട്. ഇത്തരത്തിലുള്ള കൊള്ളപ്പലിശക്കാരെ അധികാരികളുടെ മുന്നിലെത്തിച്ച് ശക്തമായ ശിക്ഷ വാങ്ങിച്ച് നൽകണം. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ പലിശ വിരുദ്ധ സമിതിയിലോ ഇന്ത്യൻ എംബസിയിലോ അറിയിക്കണം. ഓപ്പൺ ഹൗസ് മുഖേനയും അല്ലാതെയും ഇന്ത്യൻ എംബസിയിൽ എത്തിക്കുന്ന പരാതികൾ സ്വീകരിക്കുന്നുണ്ട്. പലിശക്കെണിയിൽപ്പെട്ടവർ ഉടൻ പരാതി നൽകണം എന്ന് പലിശ വിരുദ്ധ സമിതി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. ഫോൺ: 36710698(ബദറുദ്ദീൻ പൂവാർ).
Read Latest Gulf News and Malayalam News