ആപ്പ്ജില്ല

നിരക്കുയർത്തിയെന്ന പ്രചാരണം ശരിയല്ല, ഫീസ് നിരക്കുകൾക്ക് ജിഎസ്ടി ബാധകം: നോർക്ക റൂട്ട്സ്

ഫീസ് നിരക്കുകൾക്ക് ജിഎസ്ടി ബാധകമാണെന്ന വ്യവസ്ഥയനുസരിച്ചാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

Samayam Malayalam 31 Jan 2023, 5:39 pm
ബഹ്റെെൻ: പ്രവാസി തിരിച്ചറിയൽ കാർഡിനും പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസിക്കും നിരക്കുയർത്തിയെന്ന് തരത്തിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് നോർക്ക റൂട്ട്സ്. ജിസിഎസ്ടി ബാധകമായത് കാരണം ആണ് നിരക്കിൽ വർധനവ് വന്നതെന്ന് ആണ് നോർക്ക നൽക്കുന്ന വിശദീകരണം. പ്രവാസികളുടെ അപേക്ഷപ്രകാരം നോരത്തെ നൽകി വരുന്ന തിരിച്ചറിയല്‍ കാര്‍ഡുകളുടെയും ഇന്‍ഷുറന്‍സ് സേവനങ്ങളുടെയും ഫീസ് നിരക്കുകൾക്ക് ഇനി മുതൽ ജിഎസ്ടി ബാധകമായിരിക്കും. അപ്പോൾ പഴയ നിരക്ക് വെച്ച് നോക്കുമ്പോൾ പുതുതായി നൽകേണ്ട തുക അധികമായിരിക്കും.
Samayam Malayalam Representational
പ്രതീകാത്മക ചിത്രം


Also Read: സമ്മാനത്തുക റോഡ് നിർമാണത്തിന് നൽകി യാത്രാദൂരം 3.5 മണിക്കൂറിൽനിന്ന് 30 മിനിറ്റായി കുറഞ്ഞു, മാതൃകയായി ഒമാനി പൗരൻ

പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസി, സ്റ്റുഡന്റ്‌സ് ഐഡി കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, തുടങ്ങയി സേവനങ്ങൾക്ക് ഇപ്പോഴുള്ള നിരക്കിന്റെ 18 ശതമാനം കൂട്ടിയാണ് നൽകേണ്ടി വരുന്നത്. ഈ തുകയാണ് ജിഎസ്ടിയായി വരുന്നത്. കഴിഞ്ഞ നാലര വർഷത്തിന് ശേഷം നിരക്ക് വർധിപ്പിച്ചിട്ടില്ല. ഒരു തരത്തിലും പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ കൊണ്ടു പോയിട്ടില്ല. കാർഡിന്റെ വില വർധിപ്പിച്ചിട്ടില്ല. മറിച്ച്, ജി.എസ്.ടി നിരക്ക് ബാധകമാക്കുക മാത്രമാണ് ചെയ്തെന്ന് നോർക്ക പറയുന്നു.

Also Read: ഹയ്യ കാര്‍ഡുകാര്‍ക്ക് വീണ്ടും സൗജന്യമായി ഖത്തറിലേക്ക് വരാം; അടുത്ത വര്‍ഷം ജനുവരി വരെ കാര്‍ഡ് കാലാവധി നീട്ടി

കാർഡുകൾക്കുള്ള ഫീസ് ഒറ്റത്തവണ മാത്രമാണ് നൽകേണ്ടി വരുക. പുതിയ നിരക്കുകള്‍ അനുസരിച്ച് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവയ്ക്കാണ് നിരക്കുകൾ നൽകേണ്ടി വരുന്നത്. ഇപ്പോൾ നൽകുന്നത് 315 രൂപയാണ് നൽക്കുന്നത്. എന്നാൽ ഇനി 375 രൂപ ഈ കാർഡുകൾക്ക് വേണ്ടി നൽകേണ്ടി വരും. പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസിക്കുവേണ്ടി 550 രൂപയാണ് അടക്കേണ്ടി വന്നിരുന്നത്. ഇത് ഇപ്പോൾ 649 രൂപയാകും. അധിക വരുന്ന തുകയെല്ലാം ജിഎസ്ടിയാണെന്നാണ് നോർക്ക നൽക്കുന്ന വിശദീകരണം.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ