ആപ്പ്ജില്ല

സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസിൽ ആശങ്ക വേണ്ട: ബഹ്റൈന്‍

സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള സമയപരിധി കുറച്ചതായി ഡോ. മനാഫ് അൽ ഖഹ്ത്താനി പറഞ്ഞു

Samayam Malayalam 10 Jun 2021, 2:39 pm
മനാമ: സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് മറുപടിയുമായി ബഹ്റൈന്‍. സിനോഫാം വാക്സിന് പേരായ്മകള്‍ ഉള്ളത് കൊണ്ട് അല്ല ബൂസ്റ്റർ ഡോസ് നൽകുന്നതെന്ന് മെഡിക്കൽ ടീം അംഗം ഡോ. മനാഫ് അൽ ഖഹ്ത്താനി പറഞ്ഞു. ബഹ്റൈന്‍ നാഷനൽ മെഡിക്കൽ ടീം ആണ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
Samayam Malayalam sinopharm covid vaccine bahrain plans booster


നിശ്ചിതകാലത്തേക്കാണ് വാക്സിന്‍ നല്‍ക്കുന്നത്. പിന്നീട് ഫലപ്രാപ്തി വർധിപ്പിക്കാൻ ബൂസ്റ്റർ ഡോസ് നല്‍ക്കും. ചെറുപ്പം മുതല്‍ നമ്മള്‍ സ്വീകരിക്കുന്ന എല്ലാ വാക്സിനുകള്‍ക്കും ബൂസ്റ്റർ ഡോസുണ്ട്. കൊവിഡ് വാക്സിന് മാത്രമല്ല ഇതെന്ന് അദ്ദേഹം പറഞ്ഞു.

Also Read: കൊവിഡ് പ്രതിരോധം: ഖത്തര്‍ എയര്‍പോര്‍ട്ടിന് വീണ്ടും ബിഎസ്എ അംഗീകാരം
സിനോഫാം വാക്സിൻ സ്വീകരിച്ചവര്‍ക്ക് സിനോഫാം, ഫൈസർ ബയോൺടെക് വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. മറ്റ് വാക്സിനുകൾ എടുത്തവര്‍ക്കും ബൂസ്റ്റർ ഡോസ് ഉണ്ടാകുമെന്നും ഇതുസംബന്ധിച്ച് പിന്നീട് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഏത് വാക്സിന്‍ ആണെങ്കിലും വൈദ്യശാസ്ത്രപരമായി അംഗീകരിക്കപ്പെട്ട ഒരു കാലാവധിയുണ്ട്. അതിനുശേഷം ശരീരത്തില്‍ അതിന്‍റെ ഫലപ്രാപ്തി നിലനിർത്താൻ ബൂസ്റ്റർ ഡോസ് നല്‍കണം. ഇതിനെ കുറിച്ചുള്ള വിശദമായ കാര്യങ്ങള്‍ക്ക് വാക്സിൻ ഉൽപാദിപ്പിക്കുന്ന കമ്പനികളുമായും അംഗീകൃത ആരോഗ്യ സംഘടനകളുമായും ചര്‍ച്ച നടത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

കൂടാതെ സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള സമയപരിധി കുറച്ചതായി ഡോ. മനാഫ് അൽ ഖഹ്ത്താനി പറഞ്ഞു. 50 വയസിനു മുകളിലുള്ളവർ, പ്രതിരോധ ശേഷി കുറഞ്ഞവർ, അമിത വണ്ണമുള്ളവർ, കൊവിഡ് പ്രതിരോധ മുൻനിര പോരാളികൾ എന്നിവര്‍ക്ക് മൂന്നു മാസത്തിനുശേഷവും മറ്റുള്ളവര്‍ക്ക് ആറു മാസത്തിനു ശേഷവും നല്‍കാന്‍ ആണ് തീരുമാനം. 2020ൽ രോഗമുക്തി നേടുകയും സിനോഫാം വാക്സിൻ രണ്ട് ഡോസ് സ്വീകരിക്കുകയും ചെയ്തവർ മൂന്ന് മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് സ്വീകരിക്കണം.

ആര്‍ട്ടിക്കിള്‍ ഷോ