ബഹ്റെെൻ: ബഹ്‌റൈനിൽ സഹജീവനക്കാർ പൂട്ടിയിട്ട് മർദിക്കുകയും ഭക്ഷണം നൽകാതെ ഇരിക്കുകയും ചെയ്ത മലയാളി യുവാവിനെ സാമൂഹിക പ്രവർത്തകർ ഇടപ്പെട്ട് രക്ഷപ്പെടുത്തി. വെൽഡറായി ജോലി വാഗ്ദാനം ചെയ്തായിരുന്നു യുവാവിനെ ബഹ്റെെനിലേക്ക് എത്തിച്ചത്. കൊല്ലം സ്വദേശിയായ യുവാവ് ആണ് ബഹ്റെെനിൽ എത്തി ദുരിതത്തിൽ ആയത്. പിന്നീട് ഇദ്ദേഹത്തെ സാമൂഹിക പ്രവർത്തകർ എത്തി രക്ഷപ്പെടുത്തുകയായിരുന്നു.
Also Read: യാത്രക്കാരന്റെ മരണം; ദോഹയിലേക്ക് പുറപ്പെട്ട കറാച്ചിയില്‍ അടിയന്തിരമായി ഇറക്കി
എന്നാൽ ജോലി കിട്ടിയത് ടെന്റുകൾ നിർമിക്കുന്ന കമ്പനിയിലായിരുന്നു. ഈ സ്ഥാപനത്തിലെ ഏക മലയാളി യുവാവ് ഇദ്ദേഹം ആയിരുന്നു ബാക്കി എല്ലാവരും പാകിസ്ഥാനി സ്വദേശികൾ ആയിരുന്നു. ഇവർ ആണ് തന്നെ മുറിയിൽ പൂട്ടിയിട്ട് അകാരണമായി മർദിക്കുകയായിരുന്നെന്നാണ് യുവാവ് പരാതിയിൽ പറയുന്നത്.
Also Read: ശാരീരിക അസ്വാസ്ഥ്യം കാരണം നാട്ടില്‍ പോയി പരിശോധന നടത്തിയപ്പോള്‍ അര്‍ബുദ പ്രവാസി മലയാളി യുവാവ് മരിച്ചു
കമ്പനിയോട് ആണ് യുവാവ് ആദ്യം പരാതിപ്പെട്ടത്. എന്നാൽ നടപടി ഉണ്ടായില്ല. ഇത് ചോദ്യം ചെയ്താണ് തന്നെ മുറിയിൽ പൂട്ടിയിട്ടത്. ഫോണിൽ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് ഇവർ ആണ് ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകനും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡുമായ സുധീർ തിരുനിലത്തിനെ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം പൊലീസ് സ്റ്റേഷനിലും എൽഎംആർഎയിലും പരാതി നൽകി. പിന്നീട് ഇന്ത്യൻ എംബസിയിലും പരാതി നൽകി. കമ്പനിക്കെതിരെയും യുവാവിനെ മർദിച്ച ജീവനക്കാർക്ക് എതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
Read Latest Gulf News and Malayalam News
Also Read: യാത്രക്കാരന്റെ മരണം; ദോഹയിലേക്ക് പുറപ്പെട്ട കറാച്ചിയില്‍ അടിയന്തിരമായി ഇറക്കി
എന്നാൽ ജോലി കിട്ടിയത് ടെന്റുകൾ നിർമിക്കുന്ന കമ്പനിയിലായിരുന്നു. ഈ സ്ഥാപനത്തിലെ ഏക മലയാളി യുവാവ് ഇദ്ദേഹം ആയിരുന്നു ബാക്കി എല്ലാവരും പാകിസ്ഥാനി സ്വദേശികൾ ആയിരുന്നു. ഇവർ ആണ് തന്നെ മുറിയിൽ പൂട്ടിയിട്ട് അകാരണമായി മർദിക്കുകയായിരുന്നെന്നാണ് യുവാവ് പരാതിയിൽ പറയുന്നത്.
Also Read: ശാരീരിക അസ്വാസ്ഥ്യം കാരണം നാട്ടില്‍ പോയി പരിശോധന നടത്തിയപ്പോള്‍ അര്‍ബുദ പ്രവാസി മലയാളി യുവാവ് മരിച്ചു
കമ്പനിയോട് ആണ് യുവാവ് ആദ്യം പരാതിപ്പെട്ടത്. എന്നാൽ നടപടി ഉണ്ടായില്ല. ഇത് ചോദ്യം ചെയ്താണ് തന്നെ മുറിയിൽ പൂട്ടിയിട്ടത്. ഫോണിൽ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് ഇവർ ആണ് ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകനും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡുമായ സുധീർ തിരുനിലത്തിനെ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം പൊലീസ് സ്റ്റേഷനിലും എൽഎംആർഎയിലും പരാതി നൽകി. പിന്നീട് ഇന്ത്യൻ എംബസിയിലും പരാതി നൽകി. കമ്പനിക്കെതിരെയും യുവാവിനെ മർദിച്ച ജീവനക്കാർക്ക് എതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
Read Latest Gulf News and Malayalam News